Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അക്രമങ്ങളുടെ പ്രഭവകേന്ദ്രം
Friday, July 19, 2019 12:03 AM IST
കലാപശാലകള്‍-3 / ഡി. ദിലീപ്
മാറ്റമില്ലാത്തതു മാറ്റത്തിനു മാത്രമല്ല, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐയുടെ പ്രവർത്തന ശൈലിക്കു കൂടിയാണ്. ഇതര സംഘടനകളെ കാമ്പസിൽ കാലു കുത്താൻ അനുവദിക്കാതെ അവർ യൂണിവേഴ്സിറ്റി കോളജിനെ ഏകാധിപത്യ കോട്ടയാക്കി മാറ്റി. കാന്പസിൽ എസ്എഫ്ഐയുടെ കൊടി തോരണങ്ങളും ചുവരെഴുത്തുകളും മാത്രം. ചെങ്കോട്ടയിലേക്കു സ്വാഗതമെന്നു ബോർഡ് വച്ചു. അതിനുചേരുന്ന നേതാക്കൾ മാത്രം എല്ലാക്കാലത്തും അവിടെ യൂണിറ്റ് കമ്മിറ്റി ഭാരവാഹികളും നേതാക്കളുമായി തെരഞ്ഞെടുക്കപ്പെട്ടു. പഠിച്ചിട്ടും പഠിച്ചിട്ടും കൊതിതീരാത്ത യൂണിറ്റ് നേതാക്കൾ റീ അഡ്മിഷനിലൂടെ ഓരോ വർഷവും നേതാവാകാനുള്ള തങ്ങളുടെ യോഗ്യത പുതുക്കി.
സ്വാതി തിരുനാൾ തിരുവിതാംകൂർ മഹാരാജാവായിരുന്ന കാലത്ത് ആരംഭിച്ച രാജാസ് ഫ്രീസ്കൂളാണ് 1886 ൽ യൂണിവേഴ്സിറ്റി കോളജായി മാറിയത്. സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ രാജ്യമാകെയുള്ള കാമ്പസുകളിൽ മുഴങ്ങിയപ്പോൾ യൂണിവേഴ്സിറ്റി കോളജിലേക്കും രാഷ്ട്രീയം കടന്നു വന്നു. സ്വാതന്ത്ര്യാനന്തരം വിദ്യാർഥി രാഷ്ട്രീയത്തിന്റെ മികവുറ്റ പാഠശാലയുമായി യൂണിവേഴ്സിറ്റി കോളജ്. കോണ്‍ഗ്രസിന്റെയും ഇടതുപ്രസ്ഥാനങ്ങളുടെയും വിദ്യാർഥി സംഘടനകൾ ഒരു കുടയ്ക്കു കീഴിൽ പ്രവർത്തിച്ചു. ആശയപരമായി പോരടിച്ചു. രാഷ്ട്രീയമായി മത്സരിച്ചു. കെഎസ്യുവിന്റെയും എസ്എഫ്ഐയുടെയും നേതാക്കൾ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഒരേ വർഷം വിജയിച്ചു വന്നു.
നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ 1971 ൽ കെഎസ്യുക്കാരനായാണ് യൂണിവേഴ്സിറ്റി കോളജിലെത്തുന്നത്. കെഎസ്യു പാനലിൽ നിന്ന് ആർട്സ് ക്ലബ് സെക്രട്ടറിയായി മത്സരിച്ചു വിജയിച്ച മേനോൻ അടുത്ത വർഷമായപ്പോഴേക്കും നേതൃത്വവുമായി പിണങ്ങി. തുടർന്ന് സ്വതന്ത്രനായി ചെയർമാൻ സ്ഥാനത്തേക്കു മത്സരിച്ചപ്പോൾ പിന്തുണച്ചത് എസ്എഫ്ഐ. ബാലചന്ദ്രമേനോൻ വിജയിക്കുകയും ചെയ്തു.
പിന്നീട് എസ്എഫ്ഐയുടെ ഉൗഴമായിരുന്നു ഏതാനും വർഷത്തേക്ക്. 1979-80 ൽ കെഎസ്യു തിരിച്ചുവന്നു. 1981-82 കാലത്തും കെഎസ്യുവിന്റെ ചെയർമാൻ സ്ഥാനാർഥി വിജയിച്ചു. അതിനു ശേഷം കെഎസ്യുവിന് യൂണിവേഴ്സിറ്റി കോളജിൽ ഒരു ചെയർമാനുണ്ടായിട്ടില്ല. അടുത്ത വർഷം ചുരുക്കം ചില സീറ്റുകളിൽ കെഎസ്യു വിജയിച്ചു. പിന്നീട് യൂണിവേഴ്സിറ്റി കോളജിൽ എസ്എഫ്ഐ മാത്രം.
സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫിനു പോലും യൂണിവേഴ്സിറ്റി കോളജിനുള്ളിൽ പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതൃത്വത്തിന് പാർട്ടി നേതൃത്വത്തിന്റെ പൂർണ പിന്തുണയുമുണ്ടായിരുന്നു. അക്രമങ്ങളിൽ ശ്രദ്ധയൂന്നിയ നേതാക്കൾ കോളജിനെ ആയുധപ്പുരയാക്കി. രാഷ്ട്രീയസമരങ്ങൾക്കിടയിൽ നഗരത്തിലുണ്ടാവുന്ന അക്രമ സംഭവങ്ങളുടെ പ്രഭവകേന്ദ്രമായി യൂണിവേഴ്സിറ്റി കോളജ് മാറി.
കുട്ടിനേതാക്കളുടെ അക്രമങ്ങളിൽ നഗരം വീർപ്പുമുട്ടിയപ്പോൾ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ കോളജിലെ ബിരുദ കോഴ്സുകൾ കാര്യവട്ടത്തേക്കു മാറ്റി. പിന്നാലെ ഇ.കെ. നായനാർ മുഖ്യമന്ത്രിയായതോടെ കോഴ്സുകൾ വീണ്ടും യൂണിവേഴ്സിറ്റി കോളജിലേക്കു തിരികെ കൊണ്ടുവന്നു.
വഴിവിട്ടുള്ള പ്രവർത്തനങ്ങളിൽ നിന്നു വിദ്യാർഥി നേതാക്കളെ പിന്തിരിപ്പിക്കാൻ അധ്യാപകരിൽ ചിലർ ശ്രമിച്ചപ്പോൾ അവർക്കുണ്ടായതു ദുരനുഭവങ്ങൾ മാത്രമാണ്. ഇംഗ്ലീഷ് വകുപ്പു മേധാവിയായിരുന്ന കവി വിഷ്ണുനാരായണൻ നന്പൂതിരി ഇത്തരത്തിൽ നടപടി സ്വീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ സൈക്കിളിന്റെ കാറ്റഴിച്ചുവിടുന്നത് വിദ്യാർഥി നേതാക്കൾ പതിവാക്കിയിരുന്നതായി അദ്ദേഹം എഴുതിയിട്ടുണ്ട്.
2001-2002 കാലയളവിൽ കോളജിന്റെ പ്രിൻസിപ്പലായിരുന്ന പ്രഫ. എസ്. വർഗീസിനും വിദ്യാർഥി നേതാക്കളെ നിയന്ത്രിക്കാൻ ശ്രമിച്ചതിന്റെ പേരിൽ ദുരനുഭവങ്ങളുണ്ടായി. കോളജിനുള്ളിൽ അക്രമം നടത്തിയ വിദ്യാർഥികളെ പിന്തിരിപ്പിക്കാൻ പോലീസിന്റെ സഹായം തേടിയ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്താൻ മുതിർന്ന സിപിഎം നേതാക്കൾ കാമ്പസിനുള്ളിൽ നേരിട്ടെത്തി. അത്തരം പിന്തുണ കൂടുതൽ ശക്തമാകുമ്പോൾ കുട്ടിനേതാക്കൾ കൂടുതൽ അക്രമോത്സുകതയുള്ളവരായി മാറി.
ഇതു യൂണിവേഴ്സിറ്റി കോളജിനു മാത്രം സംഭവിച്ച അപചയമല്ല. സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു കടന്നുചെല്ലാതെ ഏകവിദ്യാർഥി സംഘടനയുടെ ആധിപത്യത്തിനു കീഴിൽ ശ്വാസംമുട്ടി കഴിയുന്ന കലാലയങ്ങൾ തിരുവനന്തപുരം ജില്ലയിൽ നിരവധിയുണ്ട്. യൂണിവേഴ്സിറ്റി കോളജിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മറ്റു നിരവധി കലാലയങ്ങളിലെയും വിദ്യാർഥി സംഘടനകൾക്കെതിരേ ആരോപണങ്ങൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ഗവ. ആർട്സ് കോളജിൽ വിദ്യാർഥികൾക്കെതിരേ നടക്കുന്ന അതിക്രമങ്ങളിൽ പ്രതിസ്ഥാനത്ത് എസ്എഫ്ഐയാണെങ്കിൽ തിരുവനന്തപുരം എംജി കോളജിൽ എബിവിപിയുടെ ഏകാധിപത്യമാണു തുടരുന്നത്.
2005 നവംബറിൽ എംജി കോളജിലെ എബിവിപി പ്രവർത്തകർ പോലീസുകാർക്കുനേരേ ബോംബെറിഞ്ഞത് കേരളത്തെയാകെ ഞെട്ടിച്ചു. ബോംബേറിൽ, അന്നു സിഐയായിരുന്ന മോഹനൻ നായരുടെ കാൽ തകർന്നു. തുടർന്നു നടത്തിയ റെയ്ഡിൽ എബിവിപി പ്രവർത്തകർ കോളജിനുള്ളിൽ സൂക്ഷിച്ചിരുന്ന വൻ ആയുധശേഖരം പോലീസ് കണ്ടെടുത്തു.
ഇത്തരത്തിൽ അക്രമങ്ങൾ നടത്താൻ വിദ്യാർഥി സംഘടനകളുടെ പ്രവർത്തകരെ പ്രേരിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ആരാണ്? രാഷ്ട്രീയ നേതൃത്വങ്ങൾ ഉത്തരം നൽകേണ്ട ചോദ്യമാണിത്. യൂണിവേഴ്സിറ്റി കോളജിൽ ഇപ്പോൾ നടന്ന കത്തിക്കുത്തിന്റെ അലയൊലികൾ അധികം വൈകാതെ കെട്ടടങ്ങും. പക്ഷേ കർശനമായ നടപടികളെടുത്തില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
ജനാധിപത്യം അസ്ഥിരപ്പെടുന്പോൾ
രാജ്യം പൊതുതെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നതിനു തൊട്ടുമുന്‍പ്, പെരുമാറ്റച്
ലക്ഷ്മി എൻ. മേനോന്റെ 125-ാം ജന്മവാർഷികം ഇന്ന്
മലയാളിയായ ആദ്യ വനിതാ കേന്ദ്രമന്ത്രി ലക്ഷ്മി എൻ. മേനോന്
തെരഞ്ഞെടുപ്പും നിർണായക യുവശേഷിയും
തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ അണികളും നേതാക്കളും മത്സ
വർക്കിച്ചൻ റബറിന്റെ ഇക്കണോമിക്സ് പഠിച്ചു!
അങ്ങനെ വർക്കിച്ചൻ ഒരു മഹാകാര്യം തീരുമാനിച്ച
റബര്‍: ആഭ്യന്തരവിപണി അട്ടിമറിക്കുന്നതാര്?
പ്രതികൂല കാലാവസ്ഥയും ഉത്പാദനക്കുറവും സൃഷ്ടി
മാറ്റുമോ ഇടുക്കിയുടെ തലവര
ഈ തെരഞ്ഞെടുപ്പുകാലത്തും ഇടുക്കിജനതയുടെ ആവലാതി തലചായ്ക്
സതീശൻ പറയുന്നതിൽ കഴന്പുണ്ടോ?
കേരളത്തെ കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാ
അവധിക്കാലം ആസ്വദിക്കാം
കൂട്ടുകാരോടൊത്ത് മനസുതുറന്ന് കളിച്ചും ചിരിച്ചും സന്തോ
വാളായി കേജരിവാൾ!
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ കേന്ദ്രസർക്കാരിന്റെ എൻഫോഴ്സ്മെന്റ്
കേരളത്തിലെ യുവാക്കളുടെ കുടിയേറ്റം
1970കളിൽ, തങ്ങളുടെ എണ്ണയധിഷ്ഠിത സമ
ജലം ലോക സമാധാനത്തിന്
ഇന്ന് ലോക ജലദിനം
ആഗോളതലത്തിൽ ജലപ
പ്രതിസന്ധിയിലാകുന്ന സാമ്പത്തികാവസ്ഥ
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസരംഗത്ത
ഉന്നതവിദ്യാഭ്യാസരംഗം പ്രതിസന്ധിയിലോ?
സാമ്രാജ്യത്വ രാജഭരണകാലം മുതൽക്കേ കേ
പോയ നൂറ്റാണ്ടിലെ പാളിച്ചകൾ തുടരുന്നു
പരമ്പരാഗതമായ വിവാഹം വളരെ വേഗം തകർന്നുകൊണ്ടി
കൺട്രോൾ റൂമും ദുരന്തപ്രഖ്യാപനവും ജലരേഖ
“ഞങ്ങൾക്ക് പുലർച്ചെ റബർ വെട്ടാനും ക്ഷീരസംഘത്
റബര്‍വില ഉയർന്നതിനു പിന്നിൽ
കഴിഞ്ഞ പത്തുകൊല്ലക്കാലത്തെ ബിജെപി ഭരണകാലം മുഴുവന്‍
മാറുന്ന വിദ്യാർഥികളും പുതിയ കാന്പസും
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധ
പുതിയ പാഠപുസ്തകങ്ങൾ
ഒരു പതിറ്റാണ്ടിനുശേഷം കേരളത്തിലെ പൊതുവിദ്യാലയങ്ങ
ദാർശനികത കിനിയുന്ന കാവ്യഘടനകൾ
മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകർഷകമായ ഒരു പരിവർത്തനം ആ
പ്രതിഭാശാലിയായ പരമാചാര്യൻ
വൈദികമേലധ്യക്ഷശുശ്രൂഷയ്ക്ക് പ്രതിഭയുടെ മേ
മോദിയുടെ മുതലക്കണ്ണീർ
പൂഞ്ഞാറിൽ വൈദികൻ ആക്രമിക്കപ്പെട്ട
ജയരാജന്റെ വാക്കും കളികളും
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇട
മലബാർ കുടിയേറ്റത്തിന്റെ പിന്നാന്പുറങ്ങളിൽ
ഇക്കഴിഞ്ഞ വനിതാദിനത്തിൽ, കേരളത്തിലെ കുട്ടിക
ജനവിധിക്കു കാതോർക്കുന്പോൾ
അപ്രതീക്ഷിത മാറ്റങ്ങളുടെ വിളനിലമാണ് ഇന്ത്യൻ രാഷ്
ധന്യ പദവി മലങ്കര സഭയ്ക്ക് അഭിമാനം
മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന്റെ ജനയിതാ
വിടരുന്നു, എന്നും പൗർണമി...
വി.ആർ. ഹരിപ്രസാദ്
വേണ്ട വേണ്ട; പാട്ടു പഠി
ഇലക്ഷനിൽ പൊട്ടും ബോണ്ടുകൾ
ലോക്സഭാ തെരഞ്ഞെടുപ്പു തീയതികൾ ഇന്നു പ്രഖ്യാപിക്കുകയാണ്. ഉച്ചകഴിഞ്ഞു മൂന്നിന്
പൗരത്വ ഭേദഗതി നിയമം: ഭരണഘടനാ വിരുദ്ധം
സ്വാതന്ത്ര്യാനന്തരം ഇന്ത്യ എന്ന രാഷ്ട്രം മു
തിരുത്തൽ ശക്തിയാകാം, കരുതലോടെ
വിദ്യാഭ്യാസം സ്വഭാവരൂപവത്കരണത്തിനും സന്മാ
ദുരന്തകാരണങ്ങളാണ് പ്രധാനം
ഡോ. ടി.വി. മുരളീവല്ലഭൻ
സംസ്ഥാ
അതിശയകരമായ അവയവം
ഇന്ന് ലോക വൃക്കദിനം
വൃക്കകളുടെ പ്രാധാന്
സിദ്ധാർഥനും സിപിഎമ്മിലെ സമരങ്ങളും
സിദ്ധാർഥൻ എന്നത് ഇന്നു കേവലമൊരു പേരല്ല, ഈ നാട്ടിലെ
വന്യജീവി ആക്രമണം: നഷ്ടപരിഹാരമായി നൽകേണ്ടത് 24 ലക്ഷം രൂപ
വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവർക്കുള്ള നഷ്ട
പുതിയ നാലുവർഷ ബിരുദ പ്രോഗ്രാം എന്ത്? എന്തിന്?
പഠനവും പഠിപ്പിക്കലും സാങ്കേതികവിദ്യാധിഷ്ഠ
ദുരന്തപ്രഖ്യാപനം: ഒന്നും ചെയ്യാനാകില്ല
ദുരന്തനിവാരണ നിയമത്തി
വന്യജീവി ആക്രമണം - സംസ്ഥാന ദുരന്ത പ്രഖ്യാപനം ദുരന്തമാകുമോ?
ജനവാസകേന്ദ്രങ്ങളിൽ വന്യമൃ
ലോകവ്യാപാര സംഘടന: കര്‍ഷകവിരുദ്ധതയും ഭിന്നിപ്പിന്റെ സ്വരവും
വികസിത രാഷ്ട്രങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്ക്ക
ലാളിത്യം ജീവിതവ്രതമാക്കാം
(സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാ
മുഖ്യമന്ത്രി ചോദിച്ചതല്ലേ സത്യം?
കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് തല
അഴിമതിയിൽ വിട്ടുവീഴ്ചയില്ലാതെ...
പ്രമുഖ അഭിഭാഷകനും ആക്ടിവിസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമാണ് പ്രശാന്ത് ഭൂഷണ്
അസാധാരണമീ ഇലക്ഷൻ 2024!
സാധാരണക്കാരിൽ അസാധാരണമായ സാധ്യതകളുണ്ടെന്ന ബോധ്യത്തെ അടിസ്ഥാനമാക്കിയുള്ള
നീറുന്ന അമ്മമനസുകൾ...
എന്റെ പൊന്നുമോനെ അവർ കൊന്ന
വന്യജീവി ആക്രമണം: ഓര്‍ഡിനന്‍സ് അനിവാര്യം
കേരളത്തിലെ 13 ജില്ലകളിലും പ്രതിദിനം നിരവധി പ്രദേശ
തുടർച്ചയായ വന്യജീവി ആക്രമണം; വയനാട്ടിലെ ടൂറിസം മേഖലയും പ്രതിസന്ധിയിൽ
കൃഷിയിൽനിന്നുള്ള വരുമാനം ഗണ്യമായി കുറഞ്ഞ
ഇലക്ടറൽ ബോണ്ടിൽ ഒത്തുകളി
ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പൊതുജനങ്ങൾക്കു ലഭ്യമാക്കണമെന്ന് സുപ്രീംകോടതി വ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Latest News
ബിജെപിക്ക് ഒരു എംപിയെ നല്കിയാൽ മോദി കേരളത്തിൽ അത്ഭുതം കൊണ്ടുവരും: നിർമല സീതാരാമൻ
മാഹിയിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
സിദ്ധാർഥന്റെ മരണം; ഗവർണർ അന്വേഷണ കമ്മീഷനെ നിയമിച്ചു
എൻഡിഎ പ്രവേശനം; പിന്നാലെ പ്രഫുൽ പട്ടേലിനെതിരായ അഴിമതിക്കേസ് സിബിഐ അവസാനിപ്പിച്ചു
കേജരിവാളിന്റെ അറസ്റ്റ്; അമേരിക്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top