Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സംഘർഷം മൂർച്ഛിക്കുന്നു
Thursday, January 9, 2020 12:03 AM IST
പശ്ചിമേഷ്യയിൽ ഇനി എന്ത് എന്ന ചോദ്യം എങ്ങുനിന്നും ഉയരുന്നു. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനിയുടെയും കൈകളിലാണ് ഈ ചോദ്യത്തിന്റെ ഉത്തരം.
അതോടൊപ്പം അവർപോലും ഉദ്ദേശിക്കാത്ത രീതിയിലേക്കു കാര്യങ്ങൾ തിരിച്ചുവിടാൻ കഴിവുള്ള ചെറുസായുധസംഘങ്ങളും ഉണ്ട്. അഫ്ഗാനിസ്ഥാൻ മുതൽ വടക്കൻ ആഫ്രിക്കവരെ നീണ്ടുകിടക്കുന്ന പ്രദേശത്ത് നിരവധി സായുധഗ്രൂപ്പുകളുണ്ട്. ഇറാനെ പിന്താങ്ങുന്ന ഷിയാ ഗ്രൂപ്പുകൾ, സ്വാധീനവും പ്രാദേശിക അധികാരവും നഷ്ടമായ ഇസ്ലാമിക് സ്റ്റേറ്റ് എന്ന സുന്നി ഭീകരപ്രസ്ഥാനവുമായി സഹകരിച്ചു പോന്നവർ, ഇവയിൽപ്പെടാത്ത ഒറ്റപ്പെട്ട വംശീയ സേനാവിഭാഗങ്ങൾ. ഇക്കൂട്ടരിൽ ഏതും എപ്പോഴും തീകൊളുത്താം.
ഒരു തീപ്പൊരി കൂട്ടപ്പൊരിച്ചിലിനു കാരണമാകാം. ഇറാക്കിലെ യുഎസ് സേനാതാവളങ്ങളിലെ മിസൈൽ ആക്രമണത്തോടെ ഇറാൻ പശ്ചിമേഷ്യയിലെ ആശങ്ക പല മടങ്ങായി വർധിപ്പിച്ചിരിക്കുകയാണ്.
പ്രതീകാത്മക സമയം
ഇറാക്കി സമയം പുലർച്ചെ ഒന്നരയ്ക്കായിരുന്നു മിസൈൽ ആക്രമണം. ഖാസിം സുലൈമാനിയെ വധിച്ച ഡ്രോൺ ആക്രമണം നടന്ന സമയംതന്നെ. അതസമയംതന്നെ തിരിച്ചടിക്ക് തെരഞ്ഞെടുത്തത് പ്രതീകാത്മകമായിരിക്കാം.
തങ്ങൾ “ശക്തമായി തിരിച്ചടിച്ചു’’ എന്ന് ഇറാന് അവകാശപ്പെടാം. കാര്യമായൊന്നും സംഭവിക്കാത്ത ഒരു ആക്രമണം എന്നു പറഞ്ഞ് അമേരിക്കയ്ക്കും ഇതിനെ തള്ളിക്കളയാം.
അങ്ങനെ ഇരുകൂട്ടരും സമാധാനിക്കുകയും പശ്ചിമേഷ്യ ശാന്തമായി മുന്നോട്ടുപോവുകയും ചെയ്യുമെന്നു കരുതുന്നത് യുക്തിസഹമല്ല. മേജർജനറൽ സുലൈമാനിയെ വധിക്കാനുള്ള തീരുമാനത്തിലേക്കു നയിച്ച കുറേ സംഭവ പരന്പരകൾ ഉണ്ട്.
നിരന്തര ആക്രമണങ്ങൾ
പേർഷൻ ഗൾഫിലെ പാശ്ചാത്യ എണ്ണക്കപ്പലുകൾക്കു നേരേ മിസൈൽ ആക്രമണങ്ങൾ, സൗദി അറേബ്യയുടെ പ്രധാന എണ്ണപ്പാടത്തിനു നേരേ ഉണ്ടായ ശക്തമായ മിസൈൽ ആക്രമണം, സൗദി തലസ്ഥാനമായ റിയാദിനു നേർക്ക് ഒന്നിലേറെത്തവണ മിസൈലുകൾ ചെന്നത് - ഇവയൊക്കെ ഒരുവർഷത്തിനുള്ളിൽ സംഭവിച്ചതാണ്. ഒന്നിലും ഇറാൻ നേരിട്ടു ബന്ധപ്പെട്ടതിനു തെളിവില്ല. പക്ഷേ യെമനിലെ ഹൗതികളെയോ ഒറ്റപ്പെട്ട ഷിയാ സേനകളെയോ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് അമേരിക്ക മനസിലാക്കിയിരുന്നു.
ഇറാന്റെ താത്പര്യങ്ങൾ വിദേശത്തു സംരക്ഷിക്കുന്നതിനു നിയുക്തമായിരുന്ന ഖുദ്സ് സേനാവിഭാഗവും അതിന്റെ തലവൻ ഖാസിം സുലൈമാനിയുമാണ് ഇവയ്ക്കു പിന്നിലെന്ന് അമേരിക്ക മനസിലാക്കി. പശ്ചിമേഷ്യയിൽ സൗദിഅറേബ്യ അടക്കം തങ്ങളടെ മിത്രരാജ്യങ്ങളെ സംരക്ഷിക്കാൻ കഴിയും എന്നു കാണിച്ചുകൊടുക്കേണ്ടതും അമേരിക്കയുടെ ആവശ്യമായിരുന്നു. അതിനു സുലൈമാനിയെ വധിക്കുക എന്നുതന്നെ തീരുമാനിച്ചു.
മുൻഗാമികൾ മടിച്ചു
സുലൈമാനി പശ്ചിമേഷ്യയിൽ ചെയ്യുന്ന കാര്യങ്ങൾ മുന്‍പേതന്നെ അറിയപ്പെട്ടിരുന്നതാണ്. പാശ്ചാത്യ ഭരണകൂടങ്ങൾക്കും അറിവുണ്ടായിരുന്നു. ഇറാനിലെ അയത്തുള്ള ഖമനയി കഴിഞ്ഞാൽ ഏറ്റവും കരുത്തനായ വ്യക്തിയെപ്പറ്റി ടൈമിലും ന്യൂയോർക്കറിലുമൊക്കെ ഫീച്ചറുകളും വന്നിട്ടുണ്ട്.
മുൻ പ്രസിഡന്റുമാരും സുലൈമാനിയെ ഇല്ലായ്മ ചെയ്യുന്നതിനെപ്പറ്റി ആലോചിക്കാത്തതല്ല. പ്രതികരണം വളരെ വലുതാകുമെന്ന ഭീതിയിലാണ് അവർ തീരുമാനം ഒഴിവാക്കിയത്.
ഡോണാൾഡ് ട്രംപ് പക്ഷേ മടിച്ചില്ല. രണ്ടാംവട്ടവും തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന അദ്ദേഹം തെരഞ്ഞെടുപ്പുവർഷത്തിന്റെ തുടക്കം നാടകീയ നേട്ടത്തിന്റേതാക്കാൻ ആഗ്രഹിച്ചു. അതു നടന്നു.
അശാന്തിയുടെ നാളുകൾ
ഇനിയോ? യുഎസ് സേനാതാവളങ്ങളിലെ ആക്രമണങ്ങൾക്ക് മറുപടി നൽകാൻ ട്രംപ് തീരുമാനിച്ചാൽ പശ്ചിമേഷ്യയിൽ നീണ്ട അശാന്തിയുടെ നാളുകളാണ് വരിക.
ചൊവ്വാഴ്ച രാത്രി മിസൈൽ ആക്രമണം നടക്കുന്നതിനു മണിക്കൂറുകൾക്കു മുന്‍പ് ട്രംപ് ഇങ്ങനെ പറഞ്ഞു, “അവർ ചെയ്യരുതാത്തത് എന്തെങ്കിലും ഇറാൻ ചെയ്താൽ അതിന്റെ പ്രത്യാഘാതം അവർ അനുഭവിക്കും - വളരെ ശക്തമായ പ്രത്യാഘാതം.’’
ഇറാന്റെ ആക്രമണത്തിൽ അമേരിക്കയ്ക്ക് വലിയ നഷ്ടങ്ങളില്ല എന്ന മട്ടിലാണ് വാഷിംഗ്ടണിൽനിന്നുള്ള ആദ്യ പ്രതികരണങ്ങൾ. “എല്ലാം ഭദ്രം’’ എന്നായിരുന്നല്ലോ ട്രംപ്തന്നെ ആദ്യം ട്വീറ്റ് ചെയ്തത്.
സുലൈമാനി വധത്തെത്തുടർന്ന് അതീവജാഗ്രതയിലായിരുന്നു യുഎസ് സേനാതാവളങ്ങൾ. രാത്രി ബങ്കറുകളിലാണ് ഭടന്മാർ കഴിഞ്ഞത്. അതുമൂലം ആളപായം ഒഴിവായി. മിസൈലാക്രമണം സംബന്ധിച്ചു മുന്നറിയിപ്പും ലഭിച്ചിരുന്നു. ഇറാൻ ഇറാക്കി പ്രധാനമന്ത്രിയെ വിവരം മുന്നേ അറിയിച്ചിരുന്നു. അദ്ദേഹം യുഎസിനും അറിയിപ്പ് നൽകി.
എന്നാൽ അതുകൊണ്ട് വേറൊരു തിരിച്ചടി ആവശ്യമില്ല എന്ന നിലപാടിലേക്ക് അമേരിക്ക പോകാനിടയില്ല. തങ്ങളുടെ മേധാവിത്വം ഉറപ്പിക്കുന്നതരം പ്രത്യാക്രമണത്തിന് അവർ മടിക്കില്ല എന്നു വേണം ട്രംപിന്റെ വാക്കുകളിൽനിന്നു മനസിലാക്കാൻ.
യുഎസ് സേന പശ്ചിമേഷ്യയിൽ
അഫ്ഗാനിസ്ഥാൻ മുതൽ ചെങ്കടൽവരെ നീണ്ടുകിടക്കുന്ന പശ്ചിമേഷ്യൻ മേഖലയിലും തുർക്കിയിലുംകൂടി അമേരിക്കയ്ക്ക് അറുപതിനായിരത്തിലധികം ഭടന്മാരുണ്ട്. 1991-ലും 2003-ലും നടത്തിയതുപോലെ ഒരു കരയുദ്ധത്തിന് ഇനി സാധ്യത പരിമിതമാണ്. അതുകൊണ്ടുതന്നെ കൂടുതൽ വലിയ സന്നാഹം ഒരുക്കാൻ സാധ്യത കുറവാണ്.
ദീർഘദൂര മിസൈലുകളും ഡ്രോണുകളുമൊക്കെയാണല്ലോ ഇനി യുദ്ധഗതി നിയന്ത്രിക്കുക. ശത്രുവിന്റെ ഭൂമി കൈയടക്കുന്നതിലുപരി ശത്രുവിന്റെ പ്രഹരശേഷിയും പ്രതിരോധശേഷിയും തകർക്കുന്നതിനുള്ള വിദൂരനിയന്ത്രിത ആക്രമണങ്ങളാണല്ലോ ആധുനിക യുദ്ധതന്ത്രത്തിലെ പ്രധാന ഭാഗം.
പശ്ചിമേഷ്യയിൽ ഖത്തറിലാണ് അമേരിക്കയുടെ സൈനിക ആസ്ഥാനം. അൽ ഉദെയ്ദിലെ യുഎസ് സേനാതാവളത്തിൽ ഏതവസരത്തിലും 12000 മുതൽ 13000 വരെ ഭടന്മാരുണ്ട്. നിരീക്ഷണ വിമാനങ്ങൾ, ആകാശത്തുവച്ച് മറ്റു വിമാനങ്ങൾക്ക് ഇന്ധനം നിറച്ചുനൽകുന്ന ടാങ്കർ വിമാനങ്ങൾ തുടങ്ങിയവ ഇവിടെയുണ്ട്. യുദ്ധസാഹചര്യം വന്നാൽ കമാൻഡ് ഓഫീസായി പ്രവർത്തിക്കുന്നത് ഈ താവളമാണ്.
കുവൈറ്റിൽ 13000, ബഹറിനിൽ 7000, യുഎഇയിൽ 5000, സൗദിഅറേബ്യയിൽ 3000 എന്നിങ്ങനെയാണ് യുഎസ് സേനയുടെ അംഗബലം. ഇറാക്കിൽ ഇപ്പോഴത്തെ സംഘർഷം തുടങ്ങുംമുന്പ് 5200 പേർ ഉണ്ടായിരുന്നു. പിന്നീട് കൂടുതൽപേരെ എത്തിച്ചു.
വിമാനവാഹിനികൾ
പേർഷ്യൻ ഗൾഫിൽ അമേരിക്കയുടെ ഒരു വിമാനവാഹിനി കപ്പൽ മിക്കപ്പോഴും ഉള്ളതാണ്. ഈയിടെ അവിടെയായിരുന്ന യുഎസ്എസ് ഏബ്രഹാം ലിങ്കൺ ഒരാഴ്ച മുന്‍പ് മടങ്ങി. മറ്റൊരു വിമാനവാഹിനിയായ യുഎസ്എസ് ട്രൂമൻ ഇപ്പോൾ പേർഷ്യൻ ഗൾഫിലേക്കു നീങ്ങിയിട്ടുണ്ട്. മാർച്ചിൽ ട്രൂമൻ മടങ്ങുന്പോൾ യുഎസ്എസ് ഐസനോവർ ഗൾഫിലെത്തും.
ഇറാന്റെ മിസൈൽ ശേഷി
ഇറാന്റെ ഇന്നലത്തെ മിസൈൽ ആക്രമണം അമേരിക്കയ്ക്ക് വലിയ ഭീഷണിയല്ല. ഇറാന്റെ മിസൈൽ ശേഷി ഇപ്പോഴും പരിമിതമാണ്. മധ്യദൂര മിസൈലുകളാണ് ഇറാനുള്ളവയിലേറെയും. പഴയ റഷ്യൻ നിർമിത സ്കഡ് മിസൈലിന്റെ പരിഷ്കരിച്ച പതിപ്പായ ഷഹാബ് ഇനം മിസൈലുകളാണ് ഇവയിൽ പ്രധാനം. ഷഹാബ് രണ്ട് എന്ന ഇനം 500 കിലോമീറ്റർ ദൂരപരിധിയുള്ള ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ്. ഇതിൽനിന്നു കുറേക്കൂടി പരിഷ്കരിച്ച ഷഹാബ് മൂന്ന് 1950 കിലോമീറ്റർ ദൂരപരിധിയുള്ള മധ്യദൂര ബാലിസ്റ്റിക് മിസൈലാണ്.
റഷ്യയുടെ അണ്വായുധവാഹിയായ കെഎച്ച് 55 മിസൈലിന്റെ ചുവടുപിടിച്ചു തയാറാക്കിയ സൂമർ എന്ന ക്രൂയിസ് മിസൈലിന് 2500 കിലോമീറ്റർ ദൂരപരിധിയുണ്ട്. സൂമർ കഴിഞ്ഞവർഷാണ് ഇറാന്റെ സൈന്യത്തിനു കൈമാറിയത്.
ഈ മിസൈലുകളൊന്നും പശ്ചിമേഷ്യക്കപ്പുറമുള്ള ഒരു ആക്രമണത്തിനു പര്യാപ്തമല്ല. അതുകൊണ്ടുതന്നെ അമേരിക്ക ഇറാന്റെ മിസൈൽ ശേഷിയെപ്പറ്റി ആശങ്ക പുലർത്തുന്നില്ല.
പക്ഷേ പശ്ചിമേഷ്യയിലെ യുഎസ് പക്ഷ ഭരണകൂടങ്ങൾക്ക് ഇറാന്റെ മിസൈലുകൾ ഭീഷണിതന്നെയാണ്. ആ രാജ്യങ്ങൾക്കു സംരക്ഷണം ഉറപ്പുവരുത്താൻ അമേരിക്ക കൂടുതൽ നടപടികളെടുക്കേണ്ടിവരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
റെയ്ഡിൽ ഞെട്ടി അക്കരെയെത്തിയവർ
ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമോയെന്ന ഭീതിയെത്തുടർന്നാണ് പ്രധാനമന്ത്
നഗോർണോ-കരാബാക്കിലെ നിശ്ചലമായ പള്ളിമണികൾ
2023 സെപ്റ്റംബർ 19ന് നഗോർണോ-കരാബാക്കിലെ അർമേനിയൻ ക്ര
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Latest News
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
റോഡ് ഷോയും റാലിയുമായി പ്രിയങ്ക ഗാന്ധി നാളെ കേരളത്തില്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top