Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പൗരാവകാശധ്വംസന സൂചനകൾ
Friday, January 24, 2020 12:06 AM IST
1975 ജൂൺ 26ന് ഇന്ത്യയിൽ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കു രാഷ്ട്രീയമായ കാരണങ്ങൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഇന്ദിരാഗാന്ധിയുടെ ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അലഹാബാദ് ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നു പ്രധാനമന്ത്രിപദം രാജിവയ്ക്കേണ്ടിവരുമെന്നു ഭയപ്പെട്ട് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നാണല്ലോ പൊതുവെയുള്ള ധാരണ. ലോക്സഭയിലേക്കുള്ള ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയിലെ ജസ്റ്റീസ് സിൻഹയുടെ ഉത്തരവ് സുപ്രീംകോടതിയിലെ ജസ്റ്റീസ് വി.ആർ. കൃഷ്ണയ്യർ സ്റ്റേ ചെയ്തുവെങ്കിലും 1975 ജൂൺ 25ന് രാത്രി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണുണ്ടായത്.
എന്നാൽ, രാഷ്ട്രീയ കാരണങ്ങളേക്കാൾ സാന്പത്തിക കാരണങ്ങളാണ് അന്ന് അടിയന്തരാവസ്ഥയിലേക്കു നയിച്ചത് എന്നു പരിശോധിച്ചാൽ കണ്ടെത്താനാകും. 1971ലെ പാക്കിസ്ഥാൻ യുദ്ധവും ഭീമമായ യുദ്ധച്ചെലവുകളും ഇന്ത്യയുടെ സന്പദ്വ്യവസ്ഥയ്ക്ക് കനത്ത ആഘാതം ഏൽപ്പിച്ചിരുന്നു. 1973-ൽ അന്താരാഷ്ട്ര വിപണിയിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വില നിയന്ത്രണാതീതമായി വർധിച്ചതോടെ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലായി. അതോടൊപ്പം തുടർച്ചയായുണ്ടായ വരൾച്ചകളും വിലക്കയറ്റവും ആവശ്യവസ്തുക്കളുടെ ക്ഷാമവും തൊഴിലില്ലായ്മയും വർധിച്ച ബജറ്റ് കമ്മിയും രാജ്യത്ത് അശാന്തിയുടെ ദിനങ്ങൾ സൃഷ്ടിച്ചു. 1974 മേയ് 18-ന് രാജസ്ഥാനിലെ പൊക്രാനിൽ നടത്തിയ ആണവ പരീക്ഷണങ്ങളെത്തുടർന്ന് ഇന്ത്യയുടെമേൽ അന്താരാഷ്ട്ര സമൂഹം ഏർപ്പെടുത്തിയ സാന്പത്തിക ഉപരോധങ്ങളും ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർത്തു.
രാജ്യത്തെ സാന്പത്തിക വളർച്ച വലിയ പ്രതിസന്ധിയിലായതോടെ വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഇടയിൽ വലിയ നിരാശാബോധം ഉടലെടുക്കുകയും അതു ക്രമേണ രാജ്യവ്യാപകമായി ഒരു വിദ്യാർഥി പ്രക്ഷോഭമായി കത്തിപ്പടരുകയും ചെയ്തു. ഇത് സമർഥമായി മുതലെടുത്ത ആർഎസ്എസ് ഇന്ദിരാഗാന്ധിയെ പുറത്താക്കാനുള്ള സുവർണാവത്സരമായി കണ്ട് ആളും അർഥവും നൽകി ജയപ്രകാശ് നാരായണന്റെ സന്പൂർണ വിപ്ലവ ആഹ്വാനത്തെ പിന്തുണയ്ക്കുകയാണുണ്ടായത്. അന്നത്തെ ആർഎസ്എസ് സർസംഘചാലക് ആയിരുന്ന ബാലാ സാഹിബ് ദേവറശിന്റെ കൃത്യമായ രാഷ്ട്രീയ അജൻഡകൾ ജെപി പ്രസ്ഥാനത്തിന്റെ പിന്നിൽ ഉണ്ടായിരുന്നു. ഉത്തരേന്ത്യയിലെ കലാലയങ്ങളെ കേന്ദ്രീകരിച്ച് നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കുവേണ്ടി ജെപി എന്ന ജയപ്രകാശ് നാരായണൻ പ്രധാനമായും ആശ്രയിച്ചത് സംഘപരിവാർ പ്രസ്ഥാനങ്ങളായ എബിവിപിയുടെയും ഛത്ര യുവസംഘർഷ വാഹിനിയുടെയും സംഘടനാശക്തിയെ ആയിരുന്നു.
തന്ത്രം തിരിച്ചടിക്കുന്നുവോ?
വർത്തമാനകാല ഇന്ത്യയിൽ പഴയ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന്റെ സാഹചര്യം ഉരുണ്ടുകൂടുന്നോ എന്ന സംശയങ്ങൾ ഉയർന്നു തുടങ്ങുന്നതുകൊണ്ടാണ് ഇവിടെ ഇതു ചൂണ്ടിക്കാണിച്ചത്. 1970 കളിൽ സംഘപരിവാർ ആവിഷ്കരിച്ച തന്ത്രം ഇന്ന് അവർക്കു നേരെ തന്നെ തിരിച്ചടിക്കുന്ന സാഹചര്യമാണ് ഇന്ന് ഇന്ത്യയിലുള്ളതെന്നു കാണാം. രാജ്യത്ത് നിലനിന്നിരുന്ന സാന്പത്തിക സാഹചര്യങ്ങളാണ് 1970കളിൽ കാന്പസുകളെ ഇളക്കിമറിക്കുകയും ജെപി പ്രസ്ഥാനത്തിന് കരുത്താവുകയും ചെയ്തതെങ്കിൽ ഇന്ന് പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ഇന്ത്യയിലെ പ്രമുഖ കലാലയങ്ങൾ പലതും പ്രക്ഷുബ്ധമാകുന്നെങ്കിൽ അതിനു പ്രധാന കാരണം രാജ്യത്ത് നിലനിൽക്കുന്ന സാന്പത്തിക അനിശ്ചിതാവസ്ഥയാണ്.
നാൽപ്പത്തിഅഞ്ച് വർഷത്തെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മാ നിരക്കിലൂടെയാണ് ഇന്ത്യ കടന്നുപോകുന്നത്. രാജ്യത്തിന്റെ കടബാധ്യത 80 ലക്ഷം കോടി രൂപയ്ക്കു മുകളിൽ എത്തിയിരിക്കുന്നു. ദശലക്ഷക്കണക്കിന് ചെറുകിട വ്യവസായ യൂണിറ്റുകൾ അടച്ചു പൂട്ടി. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പോലും നിസാര വിലക്ക് വിറ്റുതുലയ്ക്കുന്നു. രാജ്യത്തിന്റെ അഭിമാനമായ നവരത്നാ കന്പനികൾ വരെ നിർദാക്ഷിണ്യം സ്വകാര്യ മേഖലയ്ക്കു തീറെഴുതുകയാണ്. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓർഗനൈസേഷന്റെ ദേശീയ സാന്പിൾ സർവേ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാലു വർഷങ്ങൾ കൊണ്ട് ഇന്ത്യയിൽ തൊഴിൽ നഷ്ടപ്പെട്ടത് അഞ്ചു കോടിയിൽപരം ആളുകൾക്കാണ്.
ഇന്ത്യയിൽ സാന്പത്തിക അസമത്വം അതിഭീകരമായി വർധിച്ചുവരുന്നതായി തോമസ് പിക്കറ്റിയുടെ ദി ക്യാപ്പിൽ എന്ന പുസ്തകം പറയുന്നു. മൂഡി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര റേറ്റിംഗ് ഏജൻസികൾ ഇന്ത്യയുടെ സാന്പത്തിക വളർച്ചയേക്കുറിച്ച് നിരാശാജനകമായ കണക്കുകളാണ് ഒന്നിനു പുറകെ ഒന്നായി പുറത്തുവിടുന്നത്. ഒരു പതിറ്റാണ്ടിനു മുന്‍പ് രണ്ടക്ക സാന്പത്തിക വളർച്ചയിലേക്ക് കുതിച്ചിരുന്ന രാജ്യം ഇന്ന് കേവലം അഞ്ചു ശതമാനത്തിൽ താഴെ സാന്പത്തിക വളർച്ചയുമായി കിതയ്ക്കുകയാണ്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ അയൽരാജ്യങ്ങളെല്ലാം സാന്പത്തിക വളർച്ചയിൽ ഇന്ത്യയുടെ മുന്‍പിലെത്തി. സാന്പത്തിക വളർച്ച ഒരു ശതമാനം കുറഞ്ഞാൽ അതിന്റെ അർഥം സന്പദ് വ്യവസ്ഥയിൽ നിന്ന് ഒന്നര ലക്ഷം കോടി രൂപ അപ്രത്യക്ഷമായി എന്നാണ്. ഇതുണ്ടാക്കുന്ന സാന്പത്തിക-സാമൂഹിക പ്രത്യാഘാതങ്ങൾ ചെറുതല്ല.
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല ഉൾപ്പെടെ രാജ്യത്തെ പ്രശസ്തമായ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ അമർഷവും, അസ്വസ്ഥതയും പൊട്ടിപ്പുറപ്പെടുന്നെങ്കിൽ അതിന്റെ മുഖ്യകാരണം രാജ്യത്തെ സാന്പത്തിക അരക്ഷിതാവസ്ഥയും ജനകീയ പ്രക്ഷോഭങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളുമാണ്. തിങ്ങിവിങ്ങി നിറഞ്ഞുനിന്ന അസംതൃപ്തി പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിലൂടെ പൊട്ടിയൊഴുകി പരന്നു എന്നു മാത്രം.
ഡമോക്ലീസിന്റെ വാൾ
വിദ്യാർഥി- ജനകീയ പ്രക്ഷോഭങ്ങളെ കരിനിയമങ്ങൾ ഉപയോഗിച്ച് അടിച്ചമർത്താനുള്ള മോദി സർക്കാരിന്റെ നീക്കം തീർച്ചയായും മറ്റൊരു അടിയന്തരാവസ്ഥയുടെ സാധ്യതകൾ തുറന്നിടുന്നുണ്ട്. വിവേചനരഹിതമായി 144 ാം വകുപ്പ് ഉപയോഗിക്കുന്നതിനെതിരെയും അനിയന്ത്രിതമായ നിയന്ത്രണങ്ങൾക്കെതിരെയും കഴിഞ്ഞ ആഴ്ച സുപ്രീംകോടതി തന്നെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്കു മുകളിൽ ഡമോക്ലീസിന്റെ വാൾ തൂങ്ങിക്കിടക്കാൻ അനുവദിക്കില്ല എന്നാണു മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ സുപ്രീംകോടതി പ്രതികരിച്ചത്. അടിയന്തരാവസ്ഥക്കാലത്തെ സെൻസർഷിപ്പിനെ ഓർമപ്പെടുത്തുന്ന രീതിയിലാണ് മോദി സർക്കാർ നടത്തുന്ന പല ഇടപെടലുകളുമെന്ന് ആക്ഷേപമുണ്ട്.
ഡൽഹിയിലെ ജമാ മസ്ജിദിനു മുന്നിൽ നിന്നുകൊണ്ട് ഭരണഘടന വായിച്ചു പ്രതിഷേധിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയോട് ഡൽഹി ഹൈക്കോടതി പ്രതികരിച്ചത് ജമാ മസ്ജിദ് പാക്കിസ്ഥാനിലാണോ എന്ന് ചോദിച്ചുകൊണ്ടാണ്. ഉത്തർപ്രദേശിലെ പോലീസ് അതിക്രമങ്ങളെക്കുറിച്ച് യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള വസ്തുതാ അന്വേഷണസംഘം റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ചവരെ ക്രൂരമായി അടിച്ചമർത്തുന്നതിന്റെ മറവിൽ ആസൂത്രിതമായ വംശീയ ഉന്മൂലന ശ്രമങ്ങൾ ഉണ്ടായി എന്നാണ്.
ജനകീയ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്താനുള്ള ശ്രമങ്ങളുടെ തുടർച്ചയായി രാജ്യതലസ്ഥാനത്ത് അടുത്ത മൂന്നു മാസത്തേക്ക് ദേശസുരക്ഷാ നിയമം (എൻഎസ്എ) പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതനുസരിച്ച് ഡൽഹി പോലീസിന് ദേശസുരക്ഷ ചൂണ്ടിക്കാണിച്ച് ആരെയും കുറ്റം ചുമത്താതെ കസ്റ്റഡിയിലെടുക്കാനും കരുതൽതടങ്കലിൽ വയ്ക്കാനും അധികാരം ലഭിക്കുന്നു. വിചാരണ കൂടാതെ 12 മാസം വരെ ആരെയും തടവിലാക്കാൻ പോലീസിന് അമിതാധികാരം നൽകുന്നതാണ് നാഷണൽ സെക്യൂരിറ്റി ആക്ട് എന്ന പേരിൽ അറിയപ്പെടുന്ന ഈ കരിനിയമം.
ഈ നിയമപ്രകാരം കുറ്റം വ്യക്തമാക്കാതെ പത്തു ദിവസം വരെ ആരെയും പോലീസിന് കസ്റ്റഡിയിൽ വയ്ക്കാം. ജമ്മു കാഷ്മീരിലെ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള കഴിഞ്ഞ അഞ്ച് മാസമായി ഈ നിയമം പ്രകാരം തടങ്കലിലാണ് എന്നു പറയുന്പോൾ ഈ നിയമ പ്രകാരം തുറുങ്കിലടക്കപ്പെടുന്ന സാധാരണക്കാരുടെ അവസ്ഥ എത്ര ഭീകരമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.
പ്രഫ. റോണി കെ. ബേബി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
ഇന്ത്യ-യൂറോപ്പ് സ്വതന്ത്രവ്യാപാരം അനന്തരഫലം?
ഇന്ത്യയും വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ യൂ
വീട്ടിലിരുന്നു സന്പാദിക്കാം! സംഭവിക്കുന്നതോ?
ഓണ്‍ലൈനില്‍ പണം തട്ടുന്ന സംഘങ്ങള്‍ ഇരകളെ വീഴ്ത്തു
ട്രേഡിംഗിനെക്കുറിച്ച് അറിയാന്‍ നോക്കി; പോയത് 67 ലക്ഷം
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളുടെ ഈറ്റില്ലമായി മാറി
83% യുവതയും തൊഴിൽരഹിതർ
ഇന്ത്യാ മഹാരാജ്യത്ത് തൊഴിൽരഹിതരുടെ എണ്ണം ഗണ്യ
പ്രതിസന്ധികളുടെ കല്ലുകൾ ഉരുട്ടിമാറ്റുന്ന ഉത്ഥിതൻ
ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത
ഇനി ഒന്നും പഴയതുപോലെ നടക്കില്ല
അനന്തപുരി /ദ്വിജൻ
മോദിഭരണത്തിന്റെ പത്താണ്ടു കഴി
സഹനത്തെ സന്തോഷമാക്കുന്ന ദുഃഖവെള്ളി
ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ പ്രമാണവൈരു
സ്വകാര്യ സർവകലാശാലകൾ തേൻകെണിയോ?
നമ്മുടെ സർക്കാരുകൾ എയ്ഡ
പാദം കഴുകുന്ന സ്നേഹം
‘കർത്താവിന്റെ തിരുവത്താഴത്തിന്റെ വ്യാഴാഴ്ച’ അ
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top