കോവിഡ് സാർക്കിനു പുനർജന്മം നൽകുമോ?
Thursday, March 19, 2020 12:15 AM IST
കോവിഡ് -19 ബാധയുടെ പശ്ചാത്തലത്തിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ സാർക്കിനു പുനർജന്മം കിട്ടുമോ എന്നതാണ് ഇപ്പോൾ ദക്ഷിണേഷ്യൻ വിദഗ്ധരുടെ ആകാംക്ഷ.1980-ൽ അന്നത്തെ ബംഗ്ലാദേശ് ഭരണത്തലവനും സൈനിക കമാൻഡറുമായിരുന്ന സിയ ഉർ റ‌‌‌‌‌ഹ‌്മാനാണ് സാർക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപ്പറേഷൻ) എന്നൊരു ആശയം ആദ്യമായി മുമ്പോട്ടു വച്ചത്. 1985-ൽ ധാക്കയിൽ ചേർന്ന ഏഴു രാഷ്‌ട്രങ്ങളുടെ തലവന്മാർ ദക്ഷിണേഷ്യൻ കൂട്ടായ്മയ്ക്ക് സമാരംഭം കുറിച്ചു. 2007-ൽ അഫ്ഗാനിസ്ഥാൻ കൂടി അംഗത്വം എടുത്തതോടെ ഈ കൂട്ടായ്മയിൽ എട്ട് അംഗങ്ങളായി.

നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ സാർക്കിനു സ്വന്തമായി ആസ്ഥാനമന്ദിരം ഉണ്ടെങ്കിലും 2016 മുതൽ ഈ കൂട്ടായ്മ നിശ്ചലാവസ്ഥയിലാണ്. ഇതിനു കാരണമാകട്ടെ ഇന്ത്യ- പാക്കിസ്ഥാൻ വൈരവും. ഇവർ രണ്ടുമാണ് ഈ കൂട്ടായ്മയിലെ വന്പന്മാർ. ലോകജനസംഖ്യയുടെ 22 % പേരെ ഉൾകൊള്ളുന്ന സാർക് മേഖലയിൽ തന്നെയാണ് ലോകദരിദ്രരുടെ പകുതിയും ജീവിക്കുന്നത്!

ലോക ഭൂവിസ്തൃതിയുടെ കേവലം 2 .6 % മാത്രമാണ് ദക്ഷിണേഷ്യൻ പ്രദേശങ്ങൾ. എന്നാൽ, ലോകത്തെ ഏറ്റവും ജനസാന്ദ്രത ഏറിയ രാജ്യവും ഇവിടെയാണ്- ബംഗ്ലാദേശ്. ഈയടുത്തു ബംഗ്ലാദേശിന് മറ്റൊരു വിശേഷണം കൂടി ലഭിച്ചിരിക്കുന്നു: ലോകത്തെ ഏറ്റവും മലിനമായ വായുവുള്ള രാജ്യം! എന്നാൽ, ലോകത്തെ ഏറ്റവും വായുമലിനീകരണമുള്ള തലസ്ഥാനനഗരം ഡൽഹിയാണ്!

2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സാർക് രാഷ്‌ട്രത്തലവന്മാർ എല്ലാവർക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ, വൈകാതെ ഇന്ത്യ- പാക് ബന്ധം വഷളായി. പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടക്കേണ്ടിയിരുന്ന ഉച്ചകോടി റദ്ദാക്കുന്നതിലേക്കു കാര്യങ്ങളെത്തി. പാക്കിസ്ഥാനെ മാറ്റിനിർത്തിയുള്ള പ്രാദേശിക കൂട്ടായ്മകളിലാണ് ഇന്ത്യയ്ക്ക് ഇപ്പോൾ താത്പര്യം. അതിനാൽ BIMSTEC , BBIN , IORA തുടങ്ങിയ പാക്കിസ്ഥാൻ ഇതര സംഘടനകളാണ് ഇന്ത്യക്ക് ഇപ്പോൾ പഥ്യം. ലോക വ്യാപാരത്തിന്‍റെ രണ്ടു ശതമാനം മാത്രമാണ് സാർക് രാജ്യങ്ങൾ തമ്മിലുള്ളത്. ഇതിനും കാരണം ഇന്ത്യ- പാക് സംഘർഷം തന്നെ. യൂറോപ്യൻ യൂണിയനിൽ അംഗങ്ങൾ തമ്മിലുള്ള വ്യാപാരം 40 %നു മുകളിലാണ്. നമ്മുടെ തൊട്ടടുത്തുള്ള ആസിയാൻ കൂട്ടായ്മയിൽ ഇത് 20 %അടുത്താണ്.


ലോകത്തെ ഏറ്റവും ഉയർന്ന പ്രദേശമായ എവറസ്റ്റ് നേപ്പാളിലാണ്. ഏറ്റവും താഴ്ന്നു കിടക്കുന്ന രാഷ്‌ട്രമായ മാലദീപ് സാർക്കിലാണ്. ഭൂട്ടാനും നേപ്പാളും അഫ്ഗാനിസ്ഥാനും കോളനിവത്കരണത്തിനു കീഴടങ്ങിയിരുന്നില്ല . എന്നാൽ നവ കോളനിവത്കരണവും നവ സാമ്രാജ്യത്വവും ഇവയെ കാർന്നുതിന്നുകൊണ്ടിരിക്കുന്നു. ലോകത്ത് ആദ്യമായി മതപരമായി രൂപം കൊണ്ട ജനാധിപത്യ രാഷ്‌ട്രം ഇവിടാണ്- പാക്കിസ്ഥാൻ. ലോകത്ത് ആദ്യമായി ഭാഷാ ദേശീയതയുടെ പേരിൽ രൂപം കൊണ്ട രാജ്യവും ഇവിടെത്തന്നെ- ബംഗ്ലാദേശ്.

ഇന്ത്യയുടെ വലിയേട്ടൻ മനോഭാവം ആണ് സാർക്കിനെ പിന്നോട്ടടിക്കുന്ന പ്രധാന കാരണമെന്നു പാക്കിസ്ഥാനും മറ്റും കുറ്റപ്പെടുത്തുന്നു. കൊറോണയെ നേരിടാൻ സഹകരിക്കാനുള്ള മോദിയുടെ അഭ്യർഥന സാർക്കിനു പുതുജീവൻ നൽകുമെന്നു പലരും പ്രത്യാശിക്കുന്നു.


ഡോ. സന്തോഷ് വേരനാനി

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.