ചരിത്രം തിരുത്തുമോ കമല‍‍?
Wednesday, August 12, 2020 11:27 PM IST
ഇന്ത്യൻ വംശജയും കലിഫോർണിയയിൽ സെനറ്ററുമായ കമല ഹാരിസ് ഡെമോക്രാറ്റിക് പാർട്ടിയുടെ അമേരിക്കൻ വൈസ് പ്രസിഡന്‍റ് സ്ഥാനാർഥി.

അമേരിക്കയുടെ ചരിത്രത്തിൽ ഇതിനുമുന്പ് രണ്ടു വനിതകൾ പ്രമുഖ പാർട്ടികളിൽനിന്ന് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിച്ചു; ജെറാൾഡിനോ ഫെറാരോ 1984ൽ ഡെമോക്രാറ്റിക് പാർട്ടിക്കുവേണ്ടിയും സാറാ പെയ്ലിൻ 2008ൽ റിപ്പബ്ലിക്കൻ പാർട്ടിക്കുവേണ്ടിയും. രണ്ടുപേരും വലിയ പരാജയം രുചിച്ചു.

ഒരിക്കൽക്കൂടി ഒരു വനിത വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കു മത്സരിക്കുകയാണ്. അതും ആഫ്രിക്കയുടെയും ഇന്ത്യവഴി ഏഷ്യയുടെയും പാരന്പര്യം സമ്മേളിക്കുന്നയാൾ. മാറിയ രാഷ്‌ട്രീയ സാഹചര്യങ്ങളിൽ വംശീയതയ്ക്കുള്ള പങ്ക് കണ്ടറിഞ്ഞുകൂടിയാണ് സെനറ്റർ കമല ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടി മത്സരിപ്പിക്കുന്നത്. നവംബർ മൂന്നിനു നടക്കുന്ന തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഡെമോക്രാറ്റിക് പാർട്ടിക്കാരനായ ജോ ബൈഡൻ നേരിടുന്പോൾ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസുമായി കമല ഏറ്റുമുട്ടും.

കുടിയേറ്റക്കാരായ പിതാവിന്‍റെയും അമ്മയുടെയും മകളാണ് കമല. തമിഴ്നാട്ടുകാരിയായ അമ്മ ശ്യാമള ഗോപാലൻ സ്തനാർബുദ ഗവേഷകയായിരുന്നു. ബെർക്കിലിയിലെ യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽ ഗവേഷണത്തിനായി 1960ലാണ് യുഎസിലേക്കു കുടിയേറിയത്. പിതാ വ് ഡോണൾഡ് ഹാരിസ് സാന്പത്തികശാസ്ത്രത്തിൽ ബിരുദം നേടാൻ തൊട്ടടുത്തവർഷം ബ്രിട്ടീഷ് ജമൈക്കയിൽനിന്ന് ഇതേ യൂണിവേഴ്സിറ്റിയിലേക്കു വന്ന ആഫ്രിക്കൻ വംശജനാണ്. യുഎസിലെ പഠനത്തിനൊപ്പം പൗരാവകാശ മുന്നേറ്റത്തിൽ പങ്കാളിയായിരുന്നു ശ്യമള.
1964ൽ കലിഫോർണിയയിലെ ഓക്‌ലൻഡിലാണു കമല ദേവി ഹാരിസ് ജനിച്ചത്. മായ എന്നു പേരുള്ള ഒരനിയത്തിയുമുണ്ട്. കമലയ്ക്ക് അഞ്ചുവയസുള്ളപ്പോൾ പിതാവും അമ്മയും പിരിഞ്ഞു. തുടർന്ന് കമലയും മായയും വളർന്നത് അമ്മയ്ക്കൊപ്പമാണ്. അമ്മയിൽനിന്ന് ഹൈന്ദവ സംസ്കാരം ഉൾക്കൊണ്ടാണ് കമല വളർന്നത്. ആഫ്രിക്കൻ പാരന്പര്യത്തിലും അവർ അഭിമാനിച്ചിരുന്നു. അതേസമയം, രണ്ടു വംശങ്ങളുടെ പിന്മുറക്കാരിയാണെങ്കിലും അമേരിക്കൻ എന്നു മാത്രം വിശേഷിപ്പിക്കപ്പെടാനാണു കമല ഇഷ്ടപ്പെടുന്നത്.


കമലയുടെ വഴി നിയമത്തിന്‍റേതായിരുന്നു. ഹോവാർഡ് യൂണിവേഴ്സിറ്റിയിലെ ബിരുദത്തിനുശേഷം യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയയിൽനിന്നും ഹേസ്റ്റിംഗ്സ് കോളജ് ഓഫ് ലോയിൽനിന്നും നിയമം പഠിച്ചു. കരിയർ തുടങ്ങുന്നത് അലമേഡ കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി (സർക്കാർ അഭിഭാഷകൻ) ഓഫീസിലാണ്. തുടർന്ന് സാൻഫ്രാൻസിസ്കോ ജില്ലാ അറ്റോർണിയായി. കലിഫോർണിയയുടെ അറ്റോർണി ജനറലായി 2010ൽ തെരഞ്ഞെടുക്കപ്പെട്ടു.

ഇക്കാലയളവിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ ഭാവിവാഗ്ദാനമായി കമല ഉയരുന്നത്. പോലീസിലെ സ്പെഷൽ ഏജന്‍റുമാർക്ക് ബോഡി കാമറ നിർബന്ധമാക്കുന്നതു പോലുള്ള പരിഷ്കരണങ്ങളും ഇവർ നടത്തുകയുണ്ടായി.

2017 മുതൽ കലിഫോർണിയയിൽനിന്നുള്ള സെനറ്റ് അംഗമാണ് കമല. യുഎസ് സെനറ്റിൽ അംഗമാകുന്ന രണ്ടാമത്തെ ആഫ്രിക്കൻ വംശജ കൂടിയാണിവർ.

ഈ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയാകാനുള്ള ശ്രമങ്ങൾ കമല നടത്തിയിരുന്നു. പക്ഷേ, ഉൾപാർട്ടി തെരഞ്ഞെടുപ്പുകളിൽ ജോ ബൈഡൻ മുന്നേറിയപ്പോൾ കമലയടക്കം മറ്റു സ്ഥാനാർഥിമോഹികൾക്കു പ്രതീക്ഷയറ്റു.

പുരോഗമനവാദവും ഇടതുചായ്‌വും കമലയിൽ പ്രകടമാണ്. രേഖകളില്ലാത്ത കുടിയേറ്റക്കാർക്കു പൗരത്വം അനുവദിക്കൽ, തോക്കുനിരോധനം, നികുതിപരിഷ്കരണം, ആരോഗ്യമേഖലയുടെ പരിഷ്കരണം തുടങ്ങിയവയ്ക്കായി വാദിക്കുന്നു.

അഭിഭാഷകനായ ഡഗ്ലസ് എംഹോഫ് ആണ് കമലയുടെ ഭർത്താവ്. ഇവർക്കു കുട്ടികളില്ല. ഡഗ്ലസിന്‍റെ മുൻ ബന്ധത്തിലെ രണ്ടു കുട്ടികളുടെ പോറ്റമ്മയാണു കമല. സഹോദരി മായ പൊളിറ്റിക്കൽ അനലിസ്റ്റാണ്.

സുരേഷ് വർഗീസ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.