Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കർഷകസമരം: മാറുന്ന മുഖച്ഛായ
Monday, February 22, 2021 11:50 PM IST
രാജ്യ തലസ്ഥാനത്തിന്റെ അതിർത്തികളിൽ തുടരുന്ന കർഷക സമരം നാലാം മാസത്തിലേക്കു കടക്കുന്പോൾ പ്രതിഷേധത്തിന്റെ രൂപവും ഭാവവും പാടേ മാറിയിരിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾക്കുശേഷമാണ് സമരത്തിൽ ഘടനാപരമായ മാറ്റം ഉണ്ടാകാൻ തുടങ്ങിയത്. അതിൽ ഏറ്റവും സുപ്രധാനം നാൽപ്പതിലേറെ കർഷക സംഘടനകൾ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ നടത്തുന്ന സമരം എന്ന നിലയിൽനിന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് നയിക്കുന്ന സമരം എന്ന നിലയിലേക്കു പ്രതിഷേധം മാറി എന്നതാണ്.
റിപ്പബ്ലിക് ദിനത്തിലെ അക്രമ സംഭവങ്ങൾക്കു പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾകിറ്റും മറ്റൊരു വിവാദത്തിനിട നൽകി. ടൂൾകിറ്റ് കേസിൽ ആദ്യമായി അറസ്റ്റിലായ ബാംഗളൂരുവിൽനിന്നുള്ള യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കാൻ ഇരിക്കുന്നതേയുള്ളൂ. മുംബൈയിൽ നിന്നുള്ള നികിത ജേക്കബ്, ശാന്തനു മുലുക് എന്നിവരും കേസിൽ പ്രതിചേർക്കപ്പെട്ടിരിക്കുന്നു. കർഷക പ്രക്ഷോഭത്തിന് ഖാലിസ്ഥാനി പിൻതുണ ഉണ്ടെന്നു വരുത്തിത്തീർക്കാനുള്ള സർക്കാരിന്റെയും പോലീസിന്റെയും കഠിന ശ്രമങ്ങൾക്ക് കൂടുതൽ പിൻബലമേകാനുള്ള ആയുധമായി മാറിയിരിക്കുകയാണ് വിവാദ ടൂൾകിറ്റ് കേസ്.
നേതൃത്വത്തിൽ ടികായത്
ഇന്ത്യയിലെ ആദ്യകാല കർഷക നേതാവായിരുന്ന മഹേന്ദ്ര സിംഗ് ടികായത്തിന്റെ മൂത്ത പുത്രൻ രാകേഷ് ടികായത് ഒരൊറ്റ പൊട്ടിക്കരച്ചിലിലൂടെയാണ് കർഷക സമരത്തിന്റെ നായകത്വം തന്നിലേക്കു കേന്ദ്രീകരിച്ചത്. ടികായത് പൊട്ടിക്കരഞ്ഞതോടെ കർഷക സമരത്തിൽ പഞ്ചാബിന്റെ പ്രാമുഖ്യം കുറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നും ഹരിയാനയിൽനിന്നുമുള്ള ജാട്ട് വിഭാഗത്തിൽ പെട്ട കർഷകർ കൂടുതലായി സമരത്തിനെത്തുകയും ചെയ്തു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതു വരെ അനിശ്ചിത കാലത്തേക്ക് എന്ന പ്രഖ്യാപനവുമായി ആരംഭിച്ച കർഷക സമരം ഒക്ടോബർ രണ്ടുവരെ തുടരുമെന്ന് പ്രഖ്യാപിച്ച രാകേഷ് ടികായത് സമരം തലസ്ഥാന അതിർത്തികളിൽ നിന്നു രാജ്യവ്യാപകമാക്കാനുള്ള ശ്രമങ്ങളിലാണെന്നാണ് വിശദീകരിക്കുന്നത്. മഹാരാഷ്ട്രയിൽ അടക്കം പല സംസ്ഥാനങ്ങളിൽ അദ്ദേഹം കിസാൻ മഹാപഞ്ചായത്തുകളെ അഭിസംബോധന ചെയ്യുന്നു.
ഉത്തർപ്രദേശിൽ കർഷകരെ ബിജെപി പാളയത്തിലെത്തിക്കാൻ 2013 മുതൽ പരിശ്രമിക്കുന്നയാളാണ് രാകേഷ് ടികായത് എന്നതാണു വസ്തുത. ടികായത് വിളിച്ചുചേർത്ത കിസാൻ മഹാപഞ്ചായത്തുകളുടെ പിന്തുണയോടെയാണ് 2014ൽ 72 സീറ്റുകൾ യുപിയിൽ നിന്നു മാത്രം ബിജെപി നേടിയത്. ബിജെപിയുടെ വോട്ടുബാങ്കായി അന്നു മുതൽ മാറിക്കഴിഞ്ഞ ജാട്ട് സമുദായം ഇന്നും ടികായത്തിന്റെ വാക്കിന് കാതോർത്തു നിൽക്കുന്നുവെന്നതും പ്രധാനമാണ്. മുൻപും രാഷ്ട്രീയത്തിൽ കണ്ണുവച്ചിട്ടുള്ള രാകേഷ് ടികായത് ഇപ്പോൾ കർഷക സമരത്തെ നയിച്ചു കൊണ്ടുപോകുന്നതിൽ ചില വേറിട്ട കാഴ്ചകൾ ഉണ്ടെന്നാണ് തുടക്കം മുതൽ സമരത്തിന് നേതൃത്വം നൽകി സജീവമായിരുന്ന പഞ്ചാബിൽ നിന്നുള്ള ചില കർഷക നേതാക്കൾ ചൂണ്ടിക്കാണിക്കുന്നത്.
ചുവടയച്ച് കേന്ദ്ര സർക്കാർ
സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽനിന്ന് സമരം രാകേഷ് ടികായത്തിന്റെ കൈകളിലേക്ക് എത്തിയതിനു ശേഷമുണ്ടായ മാറ്റം പ്രകടമാണ്. ആഴ്ചയിൽ രണ്ടു തവണ യോഗം ചേർന്നിരുന്ന കർഷക സംഘടനകളുടെ യോഗം ഡൽഹി അതിർത്തിയിൽ തീരെ ഇല്ലാതായി. കഴിഞ്ഞ ജനുവരി അവസാന ആഴ്ചയ്ക്കു ശേഷം അത്തരത്തിൽ കൂട്ടായ ഒരു യോഗംതന്നെ നടന്നിട്ടില്ല. ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർണാം സിംഗ് ചധൂണി ഉൾപ്പെടെ ടികായത്തിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.
ഇപ്പോൾ കേന്ദ്ര സർക്കാരും കർഷകരുടെ ആവശ്യങ്ങളോട് പൊതുവെ അയഞ്ഞ സമീപനമാണ് സ്വീകരിക്കുന്നത്. ചർച്ചകൾ തുടരുന്നതു സംബന്ധിച്ചു കൂടുതൽ നടപടികളില്ല. ജനുവരി 22നാണ് അവസാനം ചർച്ച നടന്നത്. കർഷകരുടെ കാര്യത്തിൽ ഒരു ഫോണ്‍ കോളിനപ്പുറം താൻ ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതല്ലാതെ പിന്നീട് സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം ചേർന്ന ബിജെപി ദേശീയ നേതൃ യോഗത്തിൽ കാർഷിക നിയമങ്ങൾ പാസാക്കിയ നരേന്ദ്ര മോദിക്കു വേണ്ടി പാർട്ടി നന്ദി പ്രമേയം അവതരിപ്പിക്കുകയാണ് ചെയ്തത്. ഇതേ നിലപാടുമായി രാജ്യവ്യാപകമായി സർക്കാരിന് അനുകൂലമായി പ്രചാരണം നടത്താനാണ് പാർട്ടി നേതാക്കൾക്കു ബിജെപി നൽകിയിരിക്കുന്ന നിർദേശവും.
സെബി മാത്യു
അമേരിക്കൻ പിന്തുണ
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിൽ നിന്നുള്ള 87 കർഷക സംഘടനകളാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. റോണൾഡ് റെയ്ഗൻ യുഎസ് പ്രസിഡന്റായിരുന്ന കാലത്ത് ഏർപ്പെടുത്തിയ കാർഷിക നയങ്ങൾ കർഷകരെ ദുരിതത്തിലാഴ്ത്തിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് 87 അമേരിക്കൻ കർഷക സംഘടനകൾ ഇന്ത്യയിൽ സമരം ചെയ്യുന്ന കർഷകർക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. ലോക ചരിത്രത്തിലെ ഏറ്റവും ഉൗർജസ്വലമായ സമരമെന്നാണ് കർഷക സമരത്തെ അമേരിക്കൻ സംഘടനകൾ വിശേഷിപ്പിച്ചത്. ഇന്ത്യയിലും അമേരിക്കയിലും കാർഷിക രംഗം എങ്ങനെ നവലിബറലിസത്തിന് നിർബന്ധിതമായി വിധേയമാകേണ്ടി വരുന്നു എന്നും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെ കർഷകരുടെ നിലവിളികൾ കണക്കിലെടുക്കാതെയും അവരുടെ ആവശ്യങ്ങൾ അംഗീകരിക്കാതെയും അവരുടെ അറിവോടുകൂടിയല്ലാതെയുമാണ് കേന്ദ്ര സർക്കാർ വിവാദ കാർഷിക നിയമങ്ങൾ പാസാക്കിയത്. തങ്ങളുടെ അവകാശങ്ങൾക്കും അന്തസിനും വേണ്ടി ശക്തമായി നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യയിലെ കർഷകർക്ക് ലോകത്തെന്പാടും നിന്നുള്ള കർഷകർക്കുമൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നും അമേരിക്കൻ സംഘടനകൾ വ്യക്തമാക്കി.
നാലു ദശാബ്ദങ്ങൾക്കു മുൻപ് അമേരിക്കയിലെ കർഷകർ നേരിടേണ്ടിവന്ന അതേ ദുരവസ്ഥ തന്നെയാണ് ഇന്ന് ഇന്ത്യയിലെ കർഷകരും നേരിടുന്നത്. ഫെഡറൽ നയങ്ങളിൽ വരുത്തിയ മാറ്റങ്ങളോടെ റോണൾഡ് റെയ്ഗന്റെ കാലത്ത് അവിടെ കർഷക ജീവിതം കൂടുതൽ ദുരിത പൂർണമായി. ഒന്നുകിൽ മൊത്തത്തിൽ കിട്ടുക, അല്ലെങ്കിൽ പുറത്താക്കുക എന്നായിരുന്നു കർഷകരോടുള്ള സർക്കാർ സമീപനം. ഇതര വരുമാനമില്ലാതെ പരന്പരാഗത ചെറുകിട കർഷകർക്ക് ജീവിതം തള്ളിനീക്കാനാകാത്ത സ്ഥിതിവിശേഷം വന്നു. അതിന്റെ നിർഭാഗ്യകരമായ ഫലമെന്നോണം അമേരിക്കയുടെ ഗ്രാമീണ മേഖലകളിൽ കർഷക ആത്മഹത്യകൾ 45 ശതമാനത്തോളം വർധിച്ചുവെന്നും അമേരിക്കൻ കാർഷിക സംഘടനകൾ അയച്ച കത്തിൽ വ്യക്തമാക്കുന്നു. സംയുക്ത കിസാൻ മോർച്ച നടത്തുന്ന ഐക്യരൂപത്തിലുള്ള സമരത്തോട് അങ്ങേയറ്റം ബഹുമാനം പ്രകടിപ്പിക്കുന്നുവെന്നും അവർക്കൊപ്പം നിൽക്കുന്നുവെന്നും പിന്തുണ അറിയിച്ചു കൊണ്ടുള്ള കത്തിൽ അമേരിക്കൻ സംഘടനകൾ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
പോരാട്ടം ഭൂമിയും പ്ലാസ്റ്റിക്കും തമ്മിൽ! ആർക്കാണ് നിങ്ങളുടെ വോട്ട്?
ഗ്രഹവും പ്ലാസ്റ്റിക്കും തമ്മിൽ എന്നുള്ളതാണ് ഈ വർഷത്തെ ലോക ഭൗമ ദിനാചരണ വിഷയം. 1
ഇന്ത്യയുടെ മഹത്വം: പ്രാചീന പാശ്ചാത്യകൃതികളില്‍
ലോകരാഷ്ട്രങ്ങളുടെ നേതൃനിരയില്‍ത്തന്നെ ഇന്ത്യക്ക് ഇന്ന് സ്ഥാനമുണ
വർഗീയതയും ജാതിക്കാർഡും!
പതിനെട്ടാമത് ലോക്സഭാ തെരഞ്ഞ
സിവിൽ സർവീസ് എളുപ്പമാണ്
പ്രാഥമിക വിദ്യാഭ്യാസത്തിനു പുറമെ ഉന്നതവിദ്യാഭ്യാസത്തിലും സാങ്കേതിക വിദ്യാഭ്യാ
എല്ലാരും ചൊല്ലണ പാട്ടുകാരന്റെ ജന്മശതാബ്ദി ഇന്ന്
അതുല്യ കവിയും ഗാനരചയിതാവും സംവിധായ
ആ സ്വാതന്ത്ര്യത്തിന്റെ സ്വർഗത്തിലേക്ക്
രവീന്ദ്രനാഥ ടാഗോർ തന്നെ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹനാക്കിയ ഗീ
മഹാപൂരമായി വോട്ടുത്സവം
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉല്‍സവത്തിന് ഇന്നലെ തുടക്കമായി. തൃശൂര്‍ പൂര
പ്രകടനപത്രികകളും ചില ചോദ്യങ്ങളും
രാഷ്ട്രം ലോക്സഭാ തെരഞ്ഞെടുപ്പിലേക്കു ചുവടു വച്ചിരിക്കുന്നു. ഈ അവസരത്തിൽ കേര
സമരസപ്പെടാത്ത ജെഡിഎസും ബിജെപിയും
2023ലെ വിധാൻസഭാ തെരഞ്ഞെ
ഇന്ത്യൻ വിദ്യാർഥികളുടെ ദുരൂഹമരണം; യുഎസിൽ സംഭവിക്കുന്നത്...
അമേരിക്കയിൽനിന്ന് അടുത്തകാലത്തു തുടർച്ചയായി എത്തുന്ന ചില വാർത്തകൾ അവിടെ പഠ
ജനസംഖ്യ ഉയരുന്നു, പ്രായവും കൂടുന്നു
ഇന്ത്യയിലെ ജനസംഖ്യ 144 കോടിയിൽ എത്തിയെന്ന് ഐക്യരാഷ്
പ്രണയക്കെണികളും ചില യാഥാർഥ്യങ്ങളും
സമീപകാല കേരളത്തിലെ തർക്കവിഷയങ്ങളാണ് പ്രണയക്കെണികളും തീവ്രവാദവും. കേരളത്
വേനൽച്ചൂടിലും സുഖമായി ഉറങ്ങാം!
വേനൽച്ചൂടിൽ രാത്രിയുറക്കമാണ് പലർക്കും പ്രതിസന്ധി. എസി ഇല്ലാതെ രാത്രയിൽ സുഖമാ
അശാന്തിയിൽ ആശങ്ക
ഇനി എന്തു സംഭവിക്കും? ലോകം ഭയപ്പാടോടെ ചോദിക്കുന്നു. ഇസ്രയേലിന്റെ പ്രഹരവും ഇറാ
കുളം കലക്കി മീൻപിടിത്തം!
അങ്ങനെ മറ്റൊരു തെരഞ്ഞെടുപ്പുകാലം. രാഷ്ട്രീയ പാർട്ടികളും അവരുടെ സ്ഥാനാർഥിക
പ്രചാരണച്ചൂടില്ലാതെ മോദിനാട്
അഹമ്മദാബാദിൽനിന്ന് ജയ്സൺ ജോയ്
രാജ്യം വീണ്ടു
വല്ലാത്ത കേരളാ സ്റ്റോറികൾ!
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കുന്പോൾ എന്ത
അംബേദ്കറുടെ ദുഃഖം!
രാഷ്ട്രീയവും സാന്പത്തികവും വിദ്യാഭ്യാസവും അധികാര പ്രാതിനിധ്യവ
വോട്ടവകാശ തിരിച്ചറിവുകൾ
തെരഞ്ഞെടുപ്പു കാലത്ത് വാഗ്ദാനങ്ങളും പ്രതീക്ഷകളും ഒഴുകുകയാണ്. വർഗീയവും ജാതീയ
ഇനിയെങ്കിലും ചെയ്യരുതോ സർക്കാരേ?
2021 മുതൽ പശ്ചിമഘട്ട ജനസംരക്ഷണ സമിതി നേതാക്കളടക്കം മുഖ്യമന്ത്രിയെ സമീപിച്ച്
കസ്തൂരിരംഗൻ വിജ്ഞാപനം; ഇതു കുറ്റകരമായ ഉറക്കം!
കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ചുള്ള പശ്ചിമഘട്ട
വന്യജീവികളെ അവർ എന്തു ചെയ്യുന്നു?
ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റിയുടെ കണക്കനുസരിച്ച്, അമേരിക്കയ
വന്യജീവി: എത്ര നാൾ പൊതിഞ്ഞുവയ്ക്കും?
മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള സംഘർഷം ആഗോളതലത്ത
ചരിത്രത്തിനുമേൽ കത്രിക!
നമ്മുടെ ലോകത്തെ പല മുതലാളിത്ത-സാമ്രാജ്യത്വ ഭരണകൂടങ്ങളും തങ്ങളുടെ വർഗതാത്പ
തകഴിയുടെ സ്വന്തം പരീക്കുട്ടി
“ചെമ്മീൻ റിലീസായശേഷം ചില ചടങ്ങുകളിലൊക്കെ വച്ചു കാണു
പത്തു കാർഷിക യോജനകൾ, ഒരു വിലയിരുത്തൽ
പൊതുപത്രമാധ്യമങ്ങളിലൂടെ കേന്ദ്രസർക്കാർ പ്രസിദ്ധപ്പെടുത്തിയ മുഖ്യഭരണനേട്ട
മനുഷ്യമഹത്വത്തിന് ഒരു മാഗ്നാകാർട്ട
സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികം പ്രമാണി
ഗാരന്റികളും കർഷകസമരവും
സ്വതന്ത്ര ഇന്ത്യ ഒരു അവികസിത കാർ
അതിർവരമ്പുകളില്ലാത്ത കാരുണ്യസ്പർശം
കേരള രാഷ്ട്രീയത്തിലെ എല്ലാ തലങ്ങളിലും നിർണാ
വംശഹത്യകളിൽനിന്നുള്ള റുവാണ്ടയുടെ ഉയിർത്തെഴുന്നേൽപ്പ്
റുവാണ്ടൻ വംശഹത്യ നടന്നിട്ട് 30 വർഷം പൂർത്തിയാ
വിദ്യാഭ്യാസം: തർക്കങ്ങളല്ല, വേണ്ടത് തിരിച്ചറിവുകൾ
ഒന്നുരണ്ടു ദശകങ്ങൾക്കു മുമ്പു വരെ വിദ്യാഭ്യാസരം
വലിഞ്ഞുകയറി വന്ന പിന്തുണക്കാർ!
അനന്തപുരി /ദ്വിജൻ
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സാഹചര്യങ്ങൾ
നല്ല ഹൃദയത്തിന് ഒരു വോട്ട്!
ഇന്നു ലോകാരോഗ്യ ദിനം / ഡോ. സെഡ്. സാജൻ അഹമ്മദ്
“ഹൃദയസരസിലെ പ്രണയപുഷ്പ
രാജ്ഭവനെ ലോക്ഭവനാക്കിയ ഗവർണർ
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, ഗവർണർ, ഗ്രന്ഥകാരൻ ഈ നിലകളിലെല്ലാം മലയാളി
കടം തിരിച്ചടയ്ക്കാൻ കഴിയും!
സാന്പത്തിക ബന്ധങ്ങൾ സംബന്ധിച്ചു കേരള സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ സുപ്രീം
ഇവിടെ എല്ലാവരും ചൂടിലാണ്!
എന്തൊരു ചൂടാണിത്..? ആളിനും ചൂട് ആനയ്ക്കു
നേരത്തേയറിഞ്ഞാൽ തിരിച്ചുപിടിക്കാം!
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് കെവൈസി അപ്ഡേഷന് നല്കാന് എന്ന വ്യാജേന
അന്താരാഷ്ട്ര കുടിയേറ്റങ്ങളും ആടുജീവിതങ്ങളും!
കേരളം വലിയൊരു സാമൂഹികമാറ്റത്തിലൂടെ കടന്നുപോകുന്നു. ചെറുപ്പക്കാർ വൻതോതിൽ പാ
ടെലിഗ്രാമിലൂടെ വരുന്നത്
നിക്ഷേപതട്ടിപ്പുകളില് കൂടുതലും സാമൂഹ്യ മാധ്യമമായ ടെലിഗ്രാമിലൂടെയാണെന്നു പോ
മോദി ഗ്യാരന്റികൾ ‘ഇന്ത്യ’യെ ഒന്നിപ്പിക്കുമോ?
കഴിഞ്ഞ കുറച്ച് മാസങ്ങളായി പ്രധാനമന്ത്രി
ആര്.വി. തോമസ് പ്രകാശം പതിഞ്ഞ ചുവടുകൾ
ദേശീയ സ്വാതന്ത്ര്യസമര പോരാട്ടത്തിലെ മുന്നണിപ്പോരാളി, ഇന്ത്യന്‍ ഭരണഘടനാ നിര്
ഒറ്റ ക്ലിക്ക് മതി, അക്കൗണ്ട് ക്ലീനാകും!
കുറഞ്ഞ പലിശയ്ക്കു വായ്പ എന്ന വാഗ്ദാനവുമായി സോഷ്യൽ മീഡിയ, എസ്എംഎസ് എന്നിവയിലൂ
ഓടുന്നു വെള്ളം നടക്കണം!
നാലുപേരു കൂടുന്നിടത്തെല്ലാം ഇപ്പോൾ പ്രധാന ചർച്ചാവിഷയം വേനൽച്ചൂടു തന്നെ. വീടിനു
ആൾമാറാട്ടം മുതൽ ആപ്പ് വരെ
തട്ടിപ്പുകാര്‍ ഫോണ്‍ സന്ദേശങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍, ബാങ്കര്‍മാര്‍, കമ്പനി
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Latest News
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top