നിസഹകരണപ്രസ്ഥാനം
Sunday, October 10, 2021 12:02 AM IST
ബ്രിട്ടീഷ് ഭരണത്തിനെതിരേ ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന ആദ്യത്തെ വലിയ പ്രക്ഷോഭമായിരുന്നു നിസഹകരണ പ്രസ്ഥാനം. ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ആദ്യ നാളുകളില്‍ ബ്രിട്ടീഷുകാരുടെ നീതി ബോധത്തെക്കുറിച്ച് ചില പ്രതീക്ഷകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ 1919 ആയപ്പോഴേക്കും ആ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റു തുടങ്ങി.

റൗലത്ത് ആക്ട്, ജാലിയന്‍വാലാബാഗ്, ഖിലാഫത്ത് പ്രസ്ഥാനം ഇവയൊക്കെ അതിനു കാരണമായിട്ടുണ്ട്. 1920 ല്‍ കോല്‍ക്കത്തയില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിസഹകരണ പ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസാക്കിയത്. അതേ വര്‍ഷം തന്നെ നാഗ്പുരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ നിസഹകരണ പ്രസ്ഥാനത്തിന് അംഗീകാരം ലഭിച്ചു.

ചിത്തരഞ്ജന്‍ ദാസായിരുന്നു ഈ പ്രമേയം അവതരിപ്പിച്ചത്.നിസഹകരണ പ്രസ്ഥാനത്തിന് മൂന്ന് ലക്ഷ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്.

1.പഞ്ചാബിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക
2.ഖിലാഫത്ത് പ്രശ്‌നം പരിഹരിക്കുക

3.സ്വരാജ് നേടുക

നിസഹകരണ പ്രസ്ഥാനവും അഹിംസയിലായിരുന്നു അടിയുറച്ചിരുന്നത്. സ്വദേശി പ്രചാരണം, അയിത്തോച്ചാടനം, ഹിന്ദു-മുസ്‌ലിം ഐക്യം, മദ്യ നിരോധനം, വിദ്യാഭ്യാസത്തിന്‍റെ ദേശസാല്‍ക്കരണം, ചര്‍ക്കയും ഖാദിയും പ്രചരിപ്പിക്കല്‍ തുടങ്ങിയവ നിസഹകരണ പ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്നു.

ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, നിയമനിര്‍മാണ സഭകള്‍, സര്‍ക്കാരിന്‍റെ ഔദ്യോഗിക ചടങ്ങുകള്‍, ബഹുമതികള്‍, പദവികള്‍ എന്നിവ ബഹിഷ്‌കരിക്കുകയായിരുന്നു നിഷേധാത്മക പ്രവര്‍ത്തനങ്ങള്‍.

നിസഹകരണ പ്രസ്ഥാനത്തിനു ഫണ്ട് രൂപീകരിക്കാനായി ഗാന്ധിജി രൂപീകരിച്ചതാണ് തിലക്-സ്വരാജ് ഫണ്ട്. നിസഹകരണ പ്രസ്ഥാനത്തിന്‍റെ ഭാഗമായി രൂപം കൊണ്ട സ്വദേശി വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ജാമിഅ മിലിയ ഇസ്‌ലാമിക് സര്‍വകലാശാല, കാശി വിദ്യാപീഠം, ബീഹാര്‍ വീദ്യപീഠം, ഗുജറാത്ത് വിദ്യപീഠം എന്നിവ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.