സംഹാരതാണ്ഡവമാടിയ മഴമേഘങ്ങൾ
Wednesday, October 20, 2021 1:07 AM IST
കഴിഞ്ഞ നാലു വർഷക്കാലയളവിൽ മഴയനുബന്ധ ദുരന്തത്തിൽ പൊലിഞ്ഞത് അഞ്ഞൂറോളം ജീവനുകളാണെന്നത് അതിഗൗരവതരമാണ്. കാലാവസ്ഥാ വകുപ്പ് നിർണയിച്ചിട്ടുള്ള മഴയളവുകളിൽ അതിതീവ്ര മഴയായി നിർവചിച്ചിട്ടുള്ളത്, 204.5 മില്ലിമീറ്ററിനു മുകളിൽ ചെയ്യുന്ന മഴയെയാണ്.

എന്നാൽ കഴിഞ്ഞ ദിവസം മുണ്ടക്കയത്ത് പെയ്ത മഴ, ജലസേചനവകുപ്പിന്‍റെ മഴമാപിനിയിൽ അടയാളപ്പെടുത്തിയത് 347 മില്ലിമീറ്ററാണെന്നത് ആശങ്കാജനകമാണ്. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്തിറങ്ങിയ ഈ വലിയ മഴ തന്നെയാണ് അനുബന്ധ പ്രദേശങ്ങളിലെ ഉരുൾപൊട്ടലിലേക്കും വെള്ളപ്പൊക്കത്തിലേക്കും നയിച്ചെതെന്നാണ് ശാസ്ത്രീയ നിഗമനം.

മേഘസ്ഫോടനം

വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം (Cloud burst). ചുരുങ്ങിയ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ മേഘവിസ്ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു.

മേഘങ്ങളുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമേറിയ ഇനം കുമുലോനിംബസ് എന്ന മഴമേഘങ്ങളാണ് മേഘസ്ഫോടനമുണ്ടാക്കുന്നത്. എന്നാൽ, എല്ലാ കുമുലോനിംബസ് മേഘങ്ങളും മേഘസ്ഫോടനമുണ്ടാക്കുന്നില്ല.

ഈർപ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോപരിതലത്തിൽ നിന്ന് അന്തരീക്ഷത്തിന്‍റെ മുകൾത്തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ് മേഘങ്ങൾ രൂപപ്പെടുന്നത്. അവയിൽ സവിശേഷ സ്വഭാവമുള്ള കുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുമ്പോൾ അന്തരീക്ഷത്തിന്‍റെ താഴേത്തട്ടിൽ നിന്നാരംഭിച്ച്‌ 15 കിലോമീറ്റർ ഉയരത്തിൽ വരെ അവയെത്തുന്നു.


ഇത്തരം കൂറ്റൻ കുമുലോനിംബസ് മേഘങ്ങളാണ് മേഘസ്ഫോടനത്തിനു കാരണം. ഇവയ്ക്കുള്ളിൽ, ശക്തിയേറിയ ഒരു വായുപ്രവാഹം ചംക്രമണരീതിയിൽ രൂപപ്പെടുന്നു. ഇത് മേഘത്തിന്‍റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ പ്രക്രിയയുടെ ഭാഗമായി, മേഘങ്ങളുടെ താഴേത്തട്ടിൽ ജലകണങ്ങളും മുകളറ്റത്ത്‌ ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുന്നു.

അന്തരീക്ഷത്തിന്‍റെ മുകൾത്തട്ടിലേക്ക് വേഗത്തിലെത്തുന്ന കുമുലോനിംബസ് മേഘങ്ങൾ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകൾ മൂലം പതിവിലും ഉയർന്ന അളവിൽ അന്തരീക്ഷ ഈർപ്പം വഹിച്ചേക്കാം. ഭൗമാന്തരീക്ഷത്തിന്‍റെ പത്തുകിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതൽ -60 വരെ ഡിഗ്രി സെൽഷ്യസ് ആണ്. ഇതുകാരണം ഈർപ്പം, സ്വാഭാവികമായും മഞ്ഞുകണങ്ങളായി മാറുന്നു.

കാറ്റിന്‍റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടുകൂടി, മഞ്ഞുകണങ്ങൾ ഭൂഗുരുത്വാകർഷണത്തിൽ പെട്ട് താഴേക്ക് പതിക്കുന്നു. വലിയ മഞ്ഞുകണങ്ങൾ കൂടുതൽ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോൾ അന്തരീക്ഷ താപനില ഉയർന്നതായതിനാൽ മഞ്ഞുകണങ്ങൾ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയിൽ പതിക്കുന്നു.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.