Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മയക്കുമരുന്നിൽ മുങ്ങുന്ന യുവത്വം; രക്ഷകനെത്തേടി പഞ്ചാബ്
""രാത്രി ഉറങ്ങാനേ കഴിയുന്നില്ല. രണ്ടു മക്കളുടെ മൃതദേഹങ്ങളാണ് എപ്പോഴും കൺമുന്നിൽ.'' പഞ്ചാബിലെ ഒരമ്മയുടെ വിലാപമാണിത്. ഇതുപോലെ നിരവധി അമ്മമാർ ഹൃദയം പൊട്ടി കരയുകയാണ്. അണപൊട്ടിയൊഴുകുന്ന ദുഃഖം സഹിക്കാനാവാതെ.
മയക്കുമരുന്നാണ് ഈ അമ്മമാരെ തീരാദുരിതത്തിലേക്കു തള്ളിയിട്ടത്. പഞ്ചാബിലെ നഗരങ്ങളും ഗ്രാമങ്ങളും ഡ്രഗ് മാഫിയയുടെ പിടിയിലാണ്. പതിവുപോലെ രാഷ്ട്രീയക്കാരിലേക്കു നീളുന്ന ബന്ധം തകർക്കാൻ നിലവിലുള്ള സർക്കാർ സംവിധാനങ്ങൾക്കാവുന്നില്ല. ഡ്രഗ് മാഫിയയുമായി ബന്ധമുണ്ടെന്നു കരുതുന്ന ശിരോമണി അകാലിദൾ നേതാവ് ബിക്രം മജീദിയയ്ക്കെതിരേ കേസെടുക്കണോ എന്ന വിഷയത്തിൽ ചേരിതിരിഞ്ഞ് തർക്കിക്കുകയാണ് രാഷ്ട്രീയക്കാർ. യഥാർഥ പ്രശ്നം അപ്പോഴും കാണാമറയത്താണ്.
മൻജീത് കൗറിന്റെ കഥ
ഭട്ടിൻഡയിലെ ഖുമൻ കലൻ ഗ്രാമത്തിലെ മൻജീത് കൗർ എന്ന അമ്മയ്ക്ക് ഒരു വർഷത്തിനിടെയാണ് രണ്ടു മക്കളെ നഷ്ടമായത്. കഴിഞ്ഞ ഡിസംബർ 28നാണ് ഇരുപത്തൊന്‍പതുകാരനായ രജീന്ദർ സിംഗിനെ തന്റെ മുറിയിൽ കയ്യിലൊരു ഒഴിഞ്ഞ സിറിഞ്ചുമായി മുറിയിൽ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് രജീന്ദറിന്റെ ജ്യേഷ്ഠൻ രഞ്ജിത് സിംഗ് (32) അമിത മയക്കുമരുന്നുപയോഗത്താൽ മരിച്ചത്.
രണ്ടുപേരെയും മയക്കുമരുന്നിന്റെ പിടിയിൽനിന്നു മോചിപ്പിക്കാൻ കുടുംബം ആവുന്നതു ചെയ്തെന്നുപറഞ്ഞു കരയുകയാണ് മൻജീത് കൗർ. ഗ്രാമത്തിൽ മയക്കുമരുന്ന് യഥേഷ്ടം കിട്ടുമെന്നതാണ് തന്റെ മക്കളെ നശിപ്പിച്ചതെന്ന് അവർ പറയുന്നു. ഗ്രാമത്തിലെ പത്തുവയസുള്ള കുട്ടിക്കുപോലും കഞ്ചാവും ഹെറോയിനും എവിടെക്കിട്ടുമെന്നറിയാം. പോലീസ് എന്തു ചെയ്യുകയാണ്? അവർ ചോദിക്കുന്നു. ഡ്രഗ് മാഫിയയെ നിയന്ത്രിക്കാൻ ആർക്കും താത്പര്യമില്ല. ബാധിക്കുന്ന കുടുംബങ്ങളെ ആരും ഓർക്കുന്നില്ല- മൻജീദ് കൗറിന്റെ ആത്മരോഷം ബധിരകർണങ്ങളിലാണു പതിക്കുന്നത്.
മജീദിയയ്ക്കെതിരായ കേസ് ഉയർത്തിക്കാട്ടി ഡ്രഗ് മാഫിയയെ തളച്ചെന്ന് ഊറ്റംകൊള്ളുകയാണ് ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാവ് നവജ്യോത് സിംഗ് സിദ്ദു. എന്നാൽ, മയക്കുമരുന്നു വിരുദ്ധ പ്രവർത്തകർക്കും ഇരയായ കുടുംബങ്ങൾക്കും ഇതു ദഹിക്കുന്നില്ല. ഒരു രാഷ്ട്രീയക്കാരനെതിരേ കേസെടുത്തെന്നു കരുതി തീരുന്നതല്ല ഡ്രഗ് മാഫിയയെന്ന് അവർ ഉറച്ചു പറയുന്നു. അത്രയ്ക്കാഴത്തിലാണതിന്റെ വേരുകൾ. രാഷ്ട്രീയക്കാരുടെ പതിവ് ഒളിച്ചുകളികൾ പ്രശ്നം കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്നും അവർ കരുതുന്നു.
പഠനങ്ങളും സർവേകളും പറയുന്നത് പഞ്ചാബിലെ മുതിർന്ന ജനസംഖ്യയുടെ 1.2 ശതമാനം പേർ മയക്കുമരുന്നുകളെ ആശ്രയിക്കുന്നവരാണെന്നാണ്. ഏകദേശം 2.32 ലക്ഷം വരും ഇത്. 8.6 ലക്ഷം പേർ ഒരിക്കലെങ്കിലും മയക്കുമരുന്നുപയോഗിച്ചവരാണ്. മുതിർന്ന ജനസംഖ്യയുടെ 4.5 ശതമാനം വരുമിത്. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം 2019ൽ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 2.1 ശതമാനം പേർ (ഏകദേശം 2.26 കോടി പേർ) മയക്കുമരുന്നുപയോഗിക്കുന്നുണ്ട്. ഇതിൽ കഞ്ചാവ്, ഹെറോയിൻ, ബ്രൗൺ ഷുഗർ, മറ്റു ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം പെടും.
ഒന്നിനുമില്ല കണക്കുകൾ
ഈ കണക്കുകൾക്കപ്പുറമാണ് കാര്യങ്ങളെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. മരുന്നടിച്ചു മരിക്കുന്നവരെക്കുറിച്ചോ കടുത്ത ആസക്തിയുള്ളവരെക്കുറിച്ചോ വ്യക്തമായ കണക്ക് ഒരു ഏജൻസിയുടെ കയ്യിലുമില്ലെന്ന് എസ്ബിഎസ് നഗറിലെ ലഹരിവിരുദ്ധ സംഘടനയുടെ പ്രവർത്തകനായ മംഗ് ഗുർപ്രസാദ് പറയുന്നു. സാമൂഹിക ഒറ്റപ്പെടൽ ഭയന്ന് നല്ലൊരു വിഭാഗം ഇക്കാര്യം പോലീസിനോടോ അധികൃതരോടോ വെളിപ്പെടുത്തുന്നില്ല. പോലീസു പോലും ഇത്തരം മരണങ്ങൾ മറച്ചുവയ്ക്കുകയാണ്. മൃതദേഹങ്ങളുടെ സമീപത്തു കണ്ടെത്തുന്ന സിറിഞ്ചുകൾ മാറ്റാൻ പോലീസ് തന്നെ പറയുന്ന സ്ഥിതിയാണെന്ന് ഭട്ടിൻഡയിലെ സന്നദ്ധസംഘടനാ പ്രവർത്തകർ രോഷത്തോടെ പറയുന്നു.
ഡിസംബർ 29ന് മുക്തസർ സാഹിബിലെ വീട്ടിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹർപ്രീത് സിംഗ് അമിത മയക്കുമരുന്നുപയോഗം മൂലമാണു മരിച്ചത്. അനാഥമായത് ആറുമാസം പ്രായമുള്ള കുഞ്ഞടക്കമുള്ള കുടുംബം. രണ്ടാഴ്ച ലഹരിമുക്തകേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ ശേഷമാണ് ഹർപ്രീതിന്റെ മരണം. വീടിനടുത്ത് മയക്കുമരുന്ന് എളുപ്പത്തിൽ കിട്ടുമെന്നതാണ് ഇദ്ദേഹത്തെപ്പോലുള്ളവരെ വീണ്ടും മാരകവലയിൽ കുടുക്കുന്നതെന്നു കുടുംബം പറയുന്നു.
ഡിസംബർ 24ന് തരൺതരൺ ജില്ലയിലെ ഫത്തേഹാബാദ് ഗ്രാമത്തിൽ മയക്കുമരുന്നിന്റെ പിടിയിൽപ്പെട്ടു മരിച്ച ഗഗൻദീപ് സിംഗ് പതിനെട്ടുകാരനാണ്. ഗ്രാമത്തിലെ ശ്മശാനത്തിലാണ് ഈ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ മൂന്നു മക്കളും മയക്കുമരുന്നിനടിമകളാണെന്ന് ഗഗൻദീപിന്റെ അച്ഛൻ രാം ലുഭയ്യ പറയുന്നു. മയക്കുമരുന്നു വിതരണക്കാർക്കെതിരേ പരാതി നല്കിയാൽ പോലീസ് കേൾക്കാൻപോലും തയാറാവില്ല- അദ്ദേഹം വിലപിക്കുന്നു.
മരണം കൂടുന്നു
ഭട്ടിൻഡയിലെ സന്നദ്ധസംഘടനയായ നൗജവാൻ വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തകയായ സോനു മഹേശ്വരി വളരെ ഭീതിജനകമായ അവസ്ഥയിലേക്കാണു വിരൽ ചൂണ്ടുന്നത്. അമിതലഹരി ഉപയോഗം മൂലമുള്ള രണ്ടോ മൂന്നോ മരണം എല്ലാ മാസവും ഉണ്ടാകുന്നുണ്ട്. ഓരോ തവണയും നിസഹായരായ കുടുംബങ്ങളുടെ അവസ്ഥ വേദനിപ്പിക്കുന്നതാണ്.
2015ൽ മയക്കുമരുന്നുപയോഗത്തെക്കുറിച്ചു പഠിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ന്യൂഡൽഹി എയിംസിലെ ഡോ. അതുൽ അംബേക്കർ. ഇപ്പോഴും ഇന്ത്യയിലെ മയക്കുമരുന്നുപയോഗം കൈവിട്ടുപോയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഓപ്പിയവുമായി ബന്ധപ്പെട്ട (ഓപ്പിയോയിഡ്) മയക്കുമരുന്നിന്റെ ഉപയോഗം ആഗോള ശരാശരിയേക്കാൾ മൂന്നു മടങ്ങാണ് ഇന്ത്യയിൽ. ഈ വിഭാഗത്തിൽ ഹെറോയിനാണ് ഏറ്റവും വലിയ വില്ലൻ. രോഗങ്ങളും മരണവും അംഗവൈകല്യവുമെല്ലാം വരുത്തുന്നതിൽ മുൻപന്തിയിൽ. ഹെറോയിൻ ഉപയോഗത്തിലെ വർധന ആശങ്കാജനകം തന്നെയെന്ന് ഡോ. അംബേക്കർ പറയുന്നു.
പഞ്ചാബിലാണ് മയക്കുമരുന്നുപയോഗിക്കുന്നവർ കൂടുതലെന്ന് ഡോ. അംബേക്കറും വ്യക്തമാക്കുന്നുണ്ട്. വിവിധ വിഭാഗത്തിൽപ്പെട്ട ലഹരി ഉപയോഗത്തിൽ ദേശീയ ശരാശരിയേക്കാൾ എത്രയോ മുന്നിലാണു പഞ്ചാബ്. മദ്യത്തിന്റെ കാര്യത്തിൽ 14.6 ആണ് ദേശീയ ശരാശരി. പഞ്ചാബിൽ 28.5. ഓപ്പിയോയിഡ് ഉപയോഗം ദേശീയ ശരാശരി 2.1 ശതമാനമാണെങ്കിൽ പഞ്ചാബിലത് 9.7 ശതമാനമാണ്.
കഞ്ചാവ് പോയാൽ ഹെറോയിൻ
ശക്തി കുറഞ്ഞ ലഹരിമരുന്ന് നിരോധിച്ചാൽ ആ സ്ഥാനം കൂടുതൽ ശക്തിയുള്ളവ ഏറ്റെടുക്കുമെന്നും ഡോ. അംബേക്കർ ചൂണ്ടിക്കാട്ടി. കഞ്ചാവും അനുബന്ധ ഉത്പന്നങ്ങളും പൂർണമായും നിരോധിച്ചതിനു പിന്നാലെയാണ് മാരകമായ ഹെറോയിൻ കളം പിടിച്ചത്. ഡ്രഗ് മാർക്കറ്റിൽ ഹെറോയിന്റെ മൂല്യം വൻതോതിൽ ഉയർന്നു.
പഞ്ചാബിലെ മയക്കുമരുന്ന് വിഷയം രാഷ്്ട്രീയക്കാർ നിസാരമാക്കിയതാണ് പ്രശ്നം ഇത്രയും ഗുരുതരമാകാൻ കാരണം. പഞ്ചാബ് ജനസംഖ്യയുടെ 0.06 ശതമാനം പേർ മാത്രമാണ് മയക്കുമരുന്നടിമകൾ എന്നാണ് ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബിർ സിംഗ് ബാദലിന്റെ കണക്ക്. 2017ൽ അധികാരത്തിൽ വന്ന അമരീന്ദർ സിംഗിനെ കുറ്റപ്പെടുത്തുകയാണ് പാർട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളിയും സംസ്ഥാന കോൺഗ്രസ് ചീഫുമായ നവജ്യോത് സിംഗ് സിദ്ദു ചെയ്തത്. ആം ആദ്മി പാർട്ടിയാവട്ടെ കോൺഗ്രസിനെയും അകാലിദളിനെയും കുറ്റപ്പെടുത്തുന്നു.
അവിശുദ്ധ കൂട്ടുകെട്ട്
മയക്കുമരുന്ന് കച്ചവടക്കാരും പോലീസും രാട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ടു പൊളിച്ചാലേ വല്ലതും നടക്കൂ എന്ന് അഡ്വ. നവകിരൺ സിംഗ് പറയുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ആളാണ് ഇദ്ദേഹം. ഡ്രഗ് മാഫിയയുമായി പോലീസിനുള്ള ബന്ധത്തെക്കുറിച്ചു നിരവധി അന്വേഷണ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതെല്ലാം പൂഴ്ത്തിവച്ചിട്ടാണ് രാഷ്ട്രീയക്കാർ താത്കാലിക ലാഭത്തിനുവേണ്ടിയുള്ള കളികളിലേർപ്പെടുന്നത്. നവകിരൺ സിംഗിന്റെ അഭിപ്രായത്തിൽ മജീദിയയ്ക്കെതിരായ നടപടിയെച്ചൊല്ലിയുള്ള പുകമറ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ളതാണ്.
ഒരു സർക്കാരും കടുത്ത നടപടിയിലൂടെ പോലീസിനെ അസ്വസ്ഥരാക്കാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. അധികാര രാഷ്ട്രീയത്തിൽ പോലീസിനുള്ള നിർണായകസ്ഥാനം അറിയാത്തവരല്ലല്ലോ രാഷ്ട്രീയ നേതൃത്വങ്ങൾ. കോടികൾ മറിയുന്ന മയക്കുമരുന്നു കച്ചവടത്തെ തകർക്കാൻ ഇനിയാരെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇരകളാകുന്ന കുടുംബങ്ങളുടെ തീരാവ്യഥയ്ക്ക് അവസാനവും.
എസ്. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തിരുത്താനാവാത്ത ന്യൂനപക്ഷ നിർണയാധികാരം
രണ്ടുതരം ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് ഇന്ത്യൻ ഭരണഘടന പ്രത്യേ
പെണ്‍കരുത്തിന്റെ രജതജൂബിലി
നവകേരള നിര്‍മിതിയുടെ പുതിയഘട്ടത്തിലാണ് കുടുംബശ്രീ പ്രസ്ഥാനം രജത ജൂബിലിയിലേ
ദേശീയത ഉയർത്തിപ്പിടിച്ച് വടക്കൻ അയർലൻഡ് തെരഞ്ഞെടുപ്പ്
നൂറ്റാണ്ടുകൾ നീണ്ട ശക്തമായ ബ്രിട്ടീഷ് ആധി
ഭിന്നശേഷിക്കാരും പരിമിത രക്ഷാകർതൃത്വവും
സാധാരണ മനുഷ്യർക്കുള്ളതുപോലെ പോലെ എല്ലാ അവകാശങ്ങൾക്കും
വിലക്കയറ്റം കൊണ്ടുവരുന്നതു ദുരിതപർവം
സാമ്പത്തികകാര്യങ്ങളിൽ പ്രവചനങ്ങൾ തെറ്റാറാണു പതിവ്. എന്നാൽ തെറ്റാൻ ഇടയില്ലാ
കഴിയുമോ ഇത്തരം വികസനഭാരങ്ങൾ?
കേരളം ചരിത്രത്തിൽ ഒരിക്കലും വന്നു പെടാത്ത കടക്കെണിയിലായിരിക്കുകയാണ്. കേരളത
വിശുദ്ധ ദേവസഹായം പിള്ള; അല്മായ വിശുദ്ധിയുടെ ഭാരതചൈതന്യം
ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
ആഗോള ക
പൊള്ളലാകുന്ന വിലക്കയറ്റം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
അച്ഛേ ദിൻ എന്നു വരും? പ്ര
ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കപ്പെടരുത്
ഏകീകൃത സിവിൽ കോഡ് -3 / ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഹിന്ദു കോ
ദൗത്യ നിർവഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?
ഇ.കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി എം.ടി. അബ
പരാജയപ്പെടുത്തിയ ഹിന്ദു കോഡ് ബില്ല്
ഏകീകൃത സിവിൽ കോഡ് -2 /ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഭരണ
ചിറകുവിരിച്ച് പ്രതിരോധ ശലഭങ്ങൾ
അബോധാവസ്ഥയിലുള്ളവരുടെ ബോധവും അന്ധ
ഏകീകൃത സിവിൽ കോഡ് : ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
തീവ്ര ഹിന്ദുത്വ അജണ്ടകളിൽ ഊന്നിക്കൊണ്ട് 1980ക
സന്തൂറിന്റെ പര്യായം!
സദാ തുടിക്കുന്ന, ത്രസിക്കുന്ന ഹൃദയംതന്നെയാണു ശ
കേരള റബർ ലിമിറ്റഡ്: കർഷകരെ മറക്കരുത്
റബർ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക
മാതൃക സൃഷ്ടിച്ച് സ്റ്റാലിൻ
എത്തിച്ചേരാൻ ഒരു ലക്ഷ്യവും അതിനായി തീവ്രമായ ആഗ്രഹവു
നിയമവിരുദ്ധമാകരുത് റീസർവേ നിയമം
റീസർവേയിൽ അധികമായി കാണുന്ന ഭൂ
സാഗർമാലയിൽ നിക്ഷേപം വരുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി നോർട്ടിക് രാജ്യ
തൃക്കാക്കരയിലെ അജണ്ട
പതിവുപോലെ സിപിഎമ്മിന്റെ കെണിയിൽ കോൺ
തൃക്കാക്കരയുടെ കളികൾ
കോണ്‍ഗ്രസിന്റെ പൊന്നാപു
കതിരിൽ വളംവയ്ക്കരുത്
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി
കോവിഡ് മരണങ്ങളിലെ ഇരുട്ട്!
ജനനം, ജീവിതം, മരണം, മോക്ഷം തുടങ്ങിയവ എല്ലാവർക്കും പ്രധാനമാണ്. അതിലേറെ യഥാർ
കെഎസ്ആർടിസിയിൽ ഇരട്ടത്താപ്പ്
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ സർ
റഷ്യയെ കീഴടക്കിയ മദ്യം
ലോകത്തിൽ ഏറ്റവുമധികം മദ്യം കഴിക്കുന്നതു റഷ്യ
സിൽവർലൈൻ സർവേ : ലിഡാർ മാപ്പിംഗ് അനുയോജ്യം
സിൽവർലൈൻ പദ്ധതിക്കായി അതി
രോഗം വിളന്പുന്ന ഭോജനശാലകൾ
കാസര്‍ഗോഡ് ചെറുവത്തൂരി
ജൈവകൃഷിയും ശ്രീലങ്കൻ അനുഭവപാഠവും
ജൈവകൃഷിയും ഓർഗാനിക് ലൈഫ് സ്റ്റൈലുമാണ് ഇ
എണ്ണവില വർധന: കാണാപ്പുറങ്ങൾ
പ്രശസ്ത സാന്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടണ്‍ ഫ്രീ
വന്യജീവി നിയമം ജനവിരുദ്ധം: മാധവ് ഗാഡ്ഗിൽ
നിലവിലെ വന്യജീവി (സംരക്ഷണ) നിയമം റദ്ദാക്കേണ്ടതിന്റെ
കേരളത്തിൽ സർക്കാർ സംവിധാനത്തിലും വകുപ്പുകളിലും അധികജീവനക്കാർ?
ഏപ്രിലിൽ നിലവിൽ വന്ന 73-ാം ഭരണഘടനാഭേദഗതിയുടെയും 1996ൽ നടപ്പിലാക്കിയ ജനകീ
ആരു തീർക്കും കർഷകരുടെ ദുരിതം?
എന്തിനും ഏതിനും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുകയും അവിടുത്തെ വികസനമാതൃകകളെ സ്
തല്ലു മേടിക്കുന്ന പണി ചെയ്യരുത്!
സിൽവർലൈൻ പദ്ധതിക്കെ
ചാർജ് വർധന: ബസ് വ്യവസായത്തിന്റെ മരണമണി
പുതുക്കിയ ബസ് ചാർജ് കേരളത്തിൽ ഇന്ന് നിലവിൽ വ
വെറുപ്പിന്റെ മുറിവുകളും യുദ്ധവും
“ശത്രുത അവസാനിപ്പിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.
മാറുന്ന വിദ്യാഭ്യാസ നയങ്ങളും സാംസ്കാരിക ഘടകങ്ങളും
ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദേ
രാജകീയ കുടിയിരുത്തലിന് 200 വയസ്
കേരളത്തിലെ മലയോര കർഷകരെ കൈയേറ്റക്കാരെ
ഇന്ത്യ അത്ഭുതം; തനിമ നശിപ്പിക്കാനാകില്ല
ഈ കാലവും കടന്നുപോകുമെന്ന് കേരളത്തിലേക്കു വരുന്നതിനു മുന്നോടിയായി എ.കെ. ആന്‍
പ്രതിരോധച്ചെലവ് കൊഴുപ്പിക്കുന്ന ഇന്ത്യ
പ്രതിരോധച്ചെലവിൽ ലോകത്തെ മൂന്നാമത്തെ രാജ്യമാ
പ്ലാസിഡച്ചൻ സഭയിലെ പ്രവാചകശബ്ദം-ആധികാരികമല്പാൻ
1985 ഏപ്രിൽ 27ന് വന്ദ്യനായ പ്ലാസിഡച്ചൻ മരണമടഞ്ഞതി
ഫിലിപ്പീന്‍സില്‍ മാര്‍ക്കോസ്-ഇമെല്‍ഡ യുഗം തിരിച്ചുവരുമോ?
പതിനൊന്നു കോടി മാത്രം ജനങ്ങളുള്ള, ലോകത്തിലെ 32-ാമത്തെ സാമ്പത്തിക ശ
മാത്തുക്കുട്ടി ഒടുവിൽ മുട്ടയിട്ടു!
കാലം: 2002
രാവിലെ നടക്കാനിറങ്ങിയ മാത്തുക്കുട
നിർമാണങ്ങൾ നീരൊഴുക്ക് തടയരുത്
ഉരുൾപൊട്ടലും മണ്ണിടിച്ചിലും: വൻ ദുരന്തങ്ങളെ തടയാം-02
വ്യത്യസ്ത സാ
യൂറോപ്പിന് ആശ്വാസമായി മക്രോണിന്റെ വിജയം
ലോകം ഉറ്റുനോക്കിയ ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എമ്മാനുവൽ മ
ഉരുൾപൊട്ടലും മണ്ണിടിച്ചിലും വൻ ദുരന്തങ്ങളെ തടയാം
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
സന്യസ്തർ നേരിടുന്ന അവഹേളനങ്ങളും നീതിനിഷേധവും
കത്തോലിക്കാ സന്യസ്തർക്കുനേരേയുള്ള
തോമായുടെ ഞായർ
ഈസ്റ്റർ ഞായറാഴ്ച ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ വിശ്വാസത്തിന്റെയും നി
മുസ്ലിം തീവ്രവാദം ആപത്തു കുറഞ്ഞതോ?
ആലപ്പുഴയിലും പാലക്കാട്ടും ഹിന്ദു-മുസ്ലിം തീവ്രവാദികൾ എണ്ണംപറഞ്ഞു നടത്തിയ കെ
വെറുപ്പിന്റെ ബുൾഡോസറുകൾ!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ബുൾഡോസർ വെറുമൊ
Latest News
എംബാപെ റയലിലേക്ക്; അഞ്ച് വർഷത്തെ കരാർ ഒപ്പിടും
സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു; 630 പേർക്ക് കൂടി രോഗം
ആസാം വെള്ളപ്പൊക്കം: 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ
കറാച്ചിയിലെ മാർക്കറ്റിൽ ബോംബ് സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
മക്ഡൊണാൾഡ്സ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു
Latest News
എംബാപെ റയലിലേക്ക്; അഞ്ച് വർഷത്തെ കരാർ ഒപ്പിടും
സൗദിയിൽ കോവിഡ് കേസുകൾ ഉയരുന്നു; 630 പേർക്ക് കൂടി രോഗം
ആസാം വെള്ളപ്പൊക്കം: 20 ജില്ലകളിലായി 1.97 ലക്ഷം പേർ ദുരിതത്തിൽ
കറാച്ചിയിലെ മാർക്കറ്റിൽ ബോംബ് സ്ഫോടനം; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
മക്ഡൊണാൾഡ്സ് റഷ്യയിലെ ബിസിനസ് അവസാനിപ്പിച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top