Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
മയക്കുമരുന്നിൽ മുങ്ങുന്ന യുവത്വം; രക്ഷകനെത്തേടി പഞ്ചാബ്
Wednesday, January 5, 2022 10:14 PM IST
""രാത്രി ഉറങ്ങാനേ കഴിയുന്നില്ല. രണ്ടു മക്കളുടെ മൃതദേഹങ്ങളാണ് എപ്പോഴും കൺമുന്നിൽ.'' പഞ്ചാബിലെ ഒരമ്മയുടെ വിലാപമാണിത്. ഇതുപോലെ നിരവധി അമ്മമാർ ഹൃദയം പൊട്ടി കരയുകയാണ്. അണപൊട്ടിയൊഴുകുന്ന ദുഃഖം സഹിക്കാനാവാതെ.
മയക്കുമരുന്നാണ് ഈ അമ്മമാരെ തീരാദുരിതത്തിലേക്കു തള്ളിയിട്ടത്. പഞ്ചാബിലെ നഗരങ്ങളും ഗ്രാമങ്ങളും ഡ്രഗ് മാഫിയയുടെ പിടിയിലാണ്. പതിവുപോലെ രാഷ്ട്രീയക്കാരിലേക്കു നീളുന്ന ബന്ധം തകർക്കാൻ നിലവിലുള്ള സർക്കാർ സംവിധാനങ്ങൾക്കാവുന്നില്ല. ഡ്രഗ് മാഫിയയുമായി ബന്ധമുണ്ടെന്നു കരുതുന്ന ശിരോമണി അകാലിദൾ നേതാവ് ബിക്രം മജീദിയയ്ക്കെതിരേ കേസെടുക്കണോ എന്ന വിഷയത്തിൽ ചേരിതിരിഞ്ഞ് തർക്കിക്കുകയാണ് രാഷ്ട്രീയക്കാർ. യഥാർഥ പ്രശ്നം അപ്പോഴും കാണാമറയത്താണ്.
മൻജീത് കൗറിന്റെ കഥ
ഭട്ടിൻഡയിലെ ഖുമൻ കലൻ ഗ്രാമത്തിലെ മൻജീത് കൗർ എന്ന അമ്മയ്ക്ക് ഒരു വർഷത്തിനിടെയാണ് രണ്ടു മക്കളെ നഷ്ടമായത്. കഴിഞ്ഞ ഡിസംബർ 28നാണ് ഇരുപത്തൊന്പതുകാരനായ രജീന്ദർ സിംഗിനെ തന്റെ മുറിയിൽ കയ്യിലൊരു ഒഴിഞ്ഞ സിറിഞ്ചുമായി മുറിയിൽ മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് രജീന്ദറിന്റെ ജ്യേഷ്ഠൻ രഞ്ജിത് സിംഗ് (32) അമിത മയക്കുമരുന്നുപയോഗത്താൽ മരിച്ചത്.
രണ്ടുപേരെയും മയക്കുമരുന്നിന്റെ പിടിയിൽനിന്നു മോചിപ്പിക്കാൻ കുടുംബം ആവുന്നതു ചെയ്തെന്നുപറഞ്ഞു കരയുകയാണ് മൻജീത് കൗർ. ഗ്രാമത്തിൽ മയക്കുമരുന്ന് യഥേഷ്ടം കിട്ടുമെന്നതാണ് തന്റെ മക്കളെ നശിപ്പിച്ചതെന്ന് അവർ പറയുന്നു. ഗ്രാമത്തിലെ പത്തുവയസുള്ള കുട്ടിക്കുപോലും കഞ്ചാവും ഹെറോയിനും എവിടെക്കിട്ടുമെന്നറിയാം. പോലീസ് എന്തു ചെയ്യുകയാണ്? അവർ ചോദിക്കുന്നു. ഡ്രഗ് മാഫിയയെ നിയന്ത്രിക്കാൻ ആർക്കും താത്പര്യമില്ല. ബാധിക്കുന്ന കുടുംബങ്ങളെ ആരും ഓർക്കുന്നില്ല- മൻജീദ് കൗറിന്റെ ആത്മരോഷം ബധിരകർണങ്ങളിലാണു പതിക്കുന്നത്.
മജീദിയയ്ക്കെതിരായ കേസ് ഉയർത്തിക്കാട്ടി ഡ്രഗ് മാഫിയയെ തളച്ചെന്ന് ഊറ്റംകൊള്ളുകയാണ് ഭരണകക്ഷിയായ കോൺഗ്രസിന്റെ നേതാവ് നവജ്യോത് സിംഗ് സിദ്ദു. എന്നാൽ, മയക്കുമരുന്നു വിരുദ്ധ പ്രവർത്തകർക്കും ഇരയായ കുടുംബങ്ങൾക്കും ഇതു ദഹിക്കുന്നില്ല. ഒരു രാഷ്ട്രീയക്കാരനെതിരേ കേസെടുത്തെന്നു കരുതി തീരുന്നതല്ല ഡ്രഗ് മാഫിയയെന്ന് അവർ ഉറച്ചു പറയുന്നു. അത്രയ്ക്കാഴത്തിലാണതിന്റെ വേരുകൾ. രാഷ്ട്രീയക്കാരുടെ പതിവ് ഒളിച്ചുകളികൾ പ്രശ്നം കൂടുതൽ വഷളാക്കുകയേ ഉള്ളൂവെന്നും അവർ കരുതുന്നു.
പഠനങ്ങളും സർവേകളും പറയുന്നത് പഞ്ചാബിലെ മുതിർന്ന ജനസംഖ്യയുടെ 1.2 ശതമാനം പേർ മയക്കുമരുന്നുകളെ ആശ്രയിക്കുന്നവരാണെന്നാണ്. ഏകദേശം 2.32 ലക്ഷം വരും ഇത്. 8.6 ലക്ഷം പേർ ഒരിക്കലെങ്കിലും മയക്കുമരുന്നുപയോഗിച്ചവരാണ്. മുതിർന്ന ജനസംഖ്യയുടെ 4.5 ശതമാനം വരുമിത്. കേന്ദ്ര സാമൂഹികനീതി മന്ത്രാലയം 2019ൽ പുറത്തിറക്കിയ റിപ്പോർട്ടനുസരിച്ച് രാജ്യത്തെ ജനസംഖ്യയുടെ 2.1 ശതമാനം പേർ (ഏകദേശം 2.26 കോടി പേർ) മയക്കുമരുന്നുപയോഗിക്കുന്നുണ്ട്. ഇതിൽ കഞ്ചാവ്, ഹെറോയിൻ, ബ്രൗൺ ഷുഗർ, മറ്റു ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾ എന്നിവയെല്ലാം പെടും.
ഒന്നിനുമില്ല കണക്കുകൾ
ഈ കണക്കുകൾക്കപ്പുറമാണ് കാര്യങ്ങളെന്നാണ് ഈ രംഗത്തു പ്രവർത്തിക്കുന്നവർ പറയുന്നത്. മരുന്നടിച്ചു മരിക്കുന്നവരെക്കുറിച്ചോ കടുത്ത ആസക്തിയുള്ളവരെക്കുറിച്ചോ വ്യക്തമായ കണക്ക് ഒരു ഏജൻസിയുടെ കയ്യിലുമില്ലെന്ന് എസ്ബിഎസ് നഗറിലെ ലഹരിവിരുദ്ധ സംഘടനയുടെ പ്രവർത്തകനായ മംഗ് ഗുർപ്രസാദ് പറയുന്നു. സാമൂഹിക ഒറ്റപ്പെടൽ ഭയന്ന് നല്ലൊരു വിഭാഗം ഇക്കാര്യം പോലീസിനോടോ അധികൃതരോടോ വെളിപ്പെടുത്തുന്നില്ല. പോലീസു പോലും ഇത്തരം മരണങ്ങൾ മറച്ചുവയ്ക്കുകയാണ്. മൃതദേഹങ്ങളുടെ സമീപത്തു കണ്ടെത്തുന്ന സിറിഞ്ചുകൾ മാറ്റാൻ പോലീസ് തന്നെ പറയുന്ന സ്ഥിതിയാണെന്ന് ഭട്ടിൻഡയിലെ സന്നദ്ധസംഘടനാ പ്രവർത്തകർ രോഷത്തോടെ പറയുന്നു.
ഡിസംബർ 29ന് മുക്തസർ സാഹിബിലെ വീട്ടിനരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഹർപ്രീത് സിംഗ് അമിത മയക്കുമരുന്നുപയോഗം മൂലമാണു മരിച്ചത്. അനാഥമായത് ആറുമാസം പ്രായമുള്ള കുഞ്ഞടക്കമുള്ള കുടുംബം. രണ്ടാഴ്ച ലഹരിമുക്തകേന്ദ്രത്തിൽ ചികിത്സയ്ക്കു ശേഷം മടങ്ങിയെത്തിയ ശേഷമാണ് ഹർപ്രീതിന്റെ മരണം. വീടിനടുത്ത് മയക്കുമരുന്ന് എളുപ്പത്തിൽ കിട്ടുമെന്നതാണ് ഇദ്ദേഹത്തെപ്പോലുള്ളവരെ വീണ്ടും മാരകവലയിൽ കുടുക്കുന്നതെന്നു കുടുംബം പറയുന്നു.
ഡിസംബർ 24ന് തരൺതരൺ ജില്ലയിലെ ഫത്തേഹാബാദ് ഗ്രാമത്തിൽ മയക്കുമരുന്നിന്റെ പിടിയിൽപ്പെട്ടു മരിച്ച ഗഗൻദീപ് സിംഗ് പതിനെട്ടുകാരനാണ്. ഗ്രാമത്തിലെ ശ്മശാനത്തിലാണ് ഈ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തന്റെ മൂന്നു മക്കളും മയക്കുമരുന്നിനടിമകളാണെന്ന് ഗഗൻദീപിന്റെ അച്ഛൻ രാം ലുഭയ്യ പറയുന്നു. മയക്കുമരുന്നു വിതരണക്കാർക്കെതിരേ പരാതി നല്കിയാൽ പോലീസ് കേൾക്കാൻപോലും തയാറാവില്ല- അദ്ദേഹം വിലപിക്കുന്നു.
മരണം കൂടുന്നു
ഭട്ടിൻഡയിലെ സന്നദ്ധസംഘടനയായ നൗജവാൻ വെൽഫെയർ സൊസൈറ്റിയുടെ പ്രവർത്തകയായ സോനു മഹേശ്വരി വളരെ ഭീതിജനകമായ അവസ്ഥയിലേക്കാണു വിരൽ ചൂണ്ടുന്നത്. അമിതലഹരി ഉപയോഗം മൂലമുള്ള രണ്ടോ മൂന്നോ മരണം എല്ലാ മാസവും ഉണ്ടാകുന്നുണ്ട്. ഓരോ തവണയും നിസഹായരായ കുടുംബങ്ങളുടെ അവസ്ഥ വേദനിപ്പിക്കുന്നതാണ്.
2015ൽ മയക്കുമരുന്നുപയോഗത്തെക്കുറിച്ചു പഠിച്ച സംഘത്തിലെ പ്രധാനിയായിരുന്നു ന്യൂഡൽഹി എയിംസിലെ ഡോ. അതുൽ അംബേക്കർ. ഇപ്പോഴും ഇന്ത്യയിലെ മയക്കുമരുന്നുപയോഗം കൈവിട്ടുപോയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഓപ്പിയവുമായി ബന്ധപ്പെട്ട (ഓപ്പിയോയിഡ്) മയക്കുമരുന്നിന്റെ ഉപയോഗം ആഗോള ശരാശരിയേക്കാൾ മൂന്നു മടങ്ങാണ് ഇന്ത്യയിൽ. ഈ വിഭാഗത്തിൽ ഹെറോയിനാണ് ഏറ്റവും വലിയ വില്ലൻ. രോഗങ്ങളും മരണവും അംഗവൈകല്യവുമെല്ലാം വരുത്തുന്നതിൽ മുൻപന്തിയിൽ. ഹെറോയിൻ ഉപയോഗത്തിലെ വർധന ആശങ്കാജനകം തന്നെയെന്ന് ഡോ. അംബേക്കർ പറയുന്നു.
പഞ്ചാബിലാണ് മയക്കുമരുന്നുപയോഗിക്കുന്നവർ കൂടുതലെന്ന് ഡോ. അംബേക്കറും വ്യക്തമാക്കുന്നുണ്ട്. വിവിധ വിഭാഗത്തിൽപ്പെട്ട ലഹരി ഉപയോഗത്തിൽ ദേശീയ ശരാശരിയേക്കാൾ എത്രയോ മുന്നിലാണു പഞ്ചാബ്. മദ്യത്തിന്റെ കാര്യത്തിൽ 14.6 ആണ് ദേശീയ ശരാശരി. പഞ്ചാബിൽ 28.5. ഓപ്പിയോയിഡ് ഉപയോഗം ദേശീയ ശരാശരി 2.1 ശതമാനമാണെങ്കിൽ പഞ്ചാബിലത് 9.7 ശതമാനമാണ്.
കഞ്ചാവ് പോയാൽ ഹെറോയിൻ
ശക്തി കുറഞ്ഞ ലഹരിമരുന്ന് നിരോധിച്ചാൽ ആ സ്ഥാനം കൂടുതൽ ശക്തിയുള്ളവ ഏറ്റെടുക്കുമെന്നും ഡോ. അംബേക്കർ ചൂണ്ടിക്കാട്ടി. കഞ്ചാവും അനുബന്ധ ഉത്പന്നങ്ങളും പൂർണമായും നിരോധിച്ചതിനു പിന്നാലെയാണ് മാരകമായ ഹെറോയിൻ കളം പിടിച്ചത്. ഡ്രഗ് മാർക്കറ്റിൽ ഹെറോയിന്റെ മൂല്യം വൻതോതിൽ ഉയർന്നു.
പഞ്ചാബിലെ മയക്കുമരുന്ന് വിഷയം രാഷ്്ട്രീയക്കാർ നിസാരമാക്കിയതാണ് പ്രശ്നം ഇത്രയും ഗുരുതരമാകാൻ കാരണം. പഞ്ചാബ് ജനസംഖ്യയുടെ 0.06 ശതമാനം പേർ മാത്രമാണ് മയക്കുമരുന്നടിമകൾ എന്നാണ് ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബിർ സിംഗ് ബാദലിന്റെ കണക്ക്. 2017ൽ അധികാരത്തിൽ വന്ന അമരീന്ദർ സിംഗിനെ കുറ്റപ്പെടുത്തുകയാണ് പാർട്ടിയിലെ അദ്ദേഹത്തിന്റെ എതിരാളിയും സംസ്ഥാന കോൺഗ്രസ് ചീഫുമായ നവജ്യോത് സിംഗ് സിദ്ദു ചെയ്തത്. ആം ആദ്മി പാർട്ടിയാവട്ടെ കോൺഗ്രസിനെയും അകാലിദളിനെയും കുറ്റപ്പെടുത്തുന്നു.
അവിശുദ്ധ കൂട്ടുകെട്ട്
മയക്കുമരുന്ന് കച്ചവടക്കാരും പോലീസും രാട്രീയക്കാരും തമ്മിലുള്ള കൂട്ടുകെട്ടു പൊളിച്ചാലേ വല്ലതും നടക്കൂ എന്ന് അഡ്വ. നവകിരൺ സിംഗ് പറയുന്നു. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ആളാണ് ഇദ്ദേഹം. ഡ്രഗ് മാഫിയയുമായി പോലീസിനുള്ള ബന്ധത്തെക്കുറിച്ചു നിരവധി അന്വേഷണ റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. ഇതെല്ലാം പൂഴ്ത്തിവച്ചിട്ടാണ് രാഷ്ട്രീയക്കാർ താത്കാലിക ലാഭത്തിനുവേണ്ടിയുള്ള കളികളിലേർപ്പെടുന്നത്. നവകിരൺ സിംഗിന്റെ അഭിപ്രായത്തിൽ മജീദിയയ്ക്കെതിരായ നടപടിയെച്ചൊല്ലിയുള്ള പുകമറ രാഷ്ട്രീയനേട്ടത്തിനുവേണ്ടിയുള്ളതാണ്.
ഒരു സർക്കാരും കടുത്ത നടപടിയിലൂടെ പോലീസിനെ അസ്വസ്ഥരാക്കാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് സത്യം. അധികാര രാഷ്ട്രീയത്തിൽ പോലീസിനുള്ള നിർണായകസ്ഥാനം അറിയാത്തവരല്ലല്ലോ രാഷ്ട്രീയ നേതൃത്വങ്ങൾ. കോടികൾ മറിയുന്ന മയക്കുമരുന്നു കച്ചവടത്തെ തകർക്കാൻ ഇനിയാരെന്ന ചോദ്യത്തിന് ഉത്തരമില്ല. ഇരകളാകുന്ന കുടുംബങ്ങളുടെ തീരാവ്യഥയ്ക്ക് അവസാനവും.
എസ്. ജയകൃഷ്ണൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ചരിത്രത്തെ മാറ്റിമറിച്ച ഗാന്ധിജിയുടെ ആഫ്രിക്കൻ ജീവിതം
ഡോ. ജോസ് മാത്യു
വക്കീൽ പഠനം കഴിഞ്ഞ് ലണ്ട
നെൽകർഷകരും നെല്ലുവിലയും
എ.എം.എ. ചമ്പക്കുളം
ചാതുർവർണ്യ വ്യവസ്ഥിതി നിലനിന്ന കാലത്ത് അധ്വാനി
നമ്മുടെ കാലാവസ്ഥയും അസ്ഥിരമാകുന്നു
ഡോ. എസ്. അഭിലാഷ്
സവിശേഷമായ ഭൂപ്രകൃതികൊണ്ടും ക
“കാട് വെട്ടിയില്ലെങ്കിൽ നമ്മുടെ തല വെട്ടുമോ?”
കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല
പുതിയ പാർലമെന്റ് മന്ദിരം: പ്രതീക്ഷകളും ആശങ്കകളും
മേയ് 28ന് ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ പാർലമെന്റ് മന്ദി
പ്ലാസ്റ്റിക് ദുരന്തത്തിനെതിരേ ജാഗ്രത!
പരിസ്ഥിതിയെക്കുറിച്ച് ലോകമെമ്പാടും അവബോധ
ആര്യാടനുണ്ടാക്കിയ ഊരാക്കുടുക്കോ?
അനന്തപുരി /ദ്വിജന്
2014ൽ 865 മെഗാവാട്ട് വൈദ്യുതി വാങ്ങു
ആക്രമണത്തിന് മൗനാനുമതി
മണിപ്പുർ എങ്ങോട്ട് ? -3 / ആന്റോ അക്കര
മണിപ്പുർ കലാപത്തിന്റെ ആദ്യ
ക്രൈസ്തവർക്കെതിരേയുള്ള നീക്കങ്ങൾ തുടർക്കഥ
റവ. ഡോ. മൈക്കിൾ പുളിക്കൽ
(സെക്രട്ടറി, കെസിബ
നീതിയില്ലാതായ ഗുസ്തി!
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
“ഒരിക്കൽ നിങ്ങൾ ഗു
അജൻഡകൾ നിശ്ചയിച്ച് വനിതകൾ
മണിപ്പൂർ എങ്ങോട്ട്? -2 / ആന്റോ അക്കര
മെയ്തേയ്, കുക്കി വി
ക്രാന്തദർശിയായ കർമയോഗി - ധന്യൻ മാർ തോമസ് കുര്യാളശേരി
ഡോ. സിസ്റ്റർ മരീന മുണ്ടാടൻ, എസ്എബിഎ
മണിപ്പുർ എങ്ങോട്ട് ?
ആന്റോ അക്കര
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഒരു
കലാലയ പ്രവേശനം ശ്രദ്ധയോടെ
ഡോ. ബിനോയ് തോമസ് നെരേപ്പറമ്പിൽ
സാധാര
ഹായ് ജൂൺ... ഹാജർ പുസ്തകം തയാർ!
ഷിനു ആനത്താരയ്ക്കൽ
ഹാജർപുസ്തകവുമായി മറ്റൊ
സംരക്ഷിക്കപ്പെടേണ്ട വയോജനങ്ങൾ
ജോബി ബേബി
അറുപതിനു മുകളിൽ പ്രായമുള്ള എട്ടുകോ
ഇന്ത്യൻ ബഹിരാകാശമേഖല പുതിയ ചക്രവാളങ്ങളിലേക്ക്
1960-70 കാലഘട്ടത്തിൽ ബഹിരാകാശ മേഖലയിൽ വളർന്നുവ
അറിവ് നേടാം, ആപ്പിലൂടെ
പുതിയ അധ്യയനവർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ- 2 / ഡോ.
പുതിയ അധ്യയനവർഷം സാങ്കേതികവിദ്യകളുടെ സഹായത്തോടെ
ഡോ. ജൂബി മാത്യു
വിദ്യാഭ്യാസ പ്രക്രിയയില് ചടുലവും ക്രിയാ
വേറിട്ട കേരള സ്റ്റോറി
ഡോ. ചാക്കോ കാളംപറമ്പിൽ
ഭീതിപ്പെടുത്തു
കേരള സർക്കാരേ, ദയവായി ഭരിക്കൂ
സാധാരണ, ഒരു സർക്കാർ അതിന്റെ പ്രധാന ഉത്തരവാദിത്വം അ
ജനനം കുറയുന്നു, പെൺകുട്ടികളും
2021-ലെ കേരളത്തിലെ ജനസംഖ്യാധിഷ്ഠിത കണക്കുകൾ സംസ്ഥാന
രക്തസാക്ഷികൾ ഉണ്ടാകുന്നത്
അനന്തപുരി /ദ്വിജന്
ക്രൈസ്തവരക്തസാക്ഷികൾ ഉണ്ടാകുന്നത് രാഷ്ട്രീയക്കാര
പിഴുതെറിയപ്പെട്ട കന്യകാത്വ പരിശോധന
ഡോ. പോളി മാത്യു മുരിക്കൻ
സ്ത്രീകളിൽ കന്യ
നാളെയുടെ പാർലമെന്റ്
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
ലോകത്തിലെ ഏറ്റവും വ
കർഷകരക്ഷയ്ക്ക് പാക്കേജുകൾ പരിഷ്കരിക്കണം
ഡോ. ജോസഫ് ഏബ്രഹാം
കേരളത്തിന്റെ സാന്പത്തികരംഗം പലതലങ്ങളിൽ, പല ത
പ്രതീക്ഷകളുയർത്തി ജെ.ബി. കോശി കമ്മീഷൻ
ഫാ. നൗജിൻ വിതയത്തിൽ
കേരള ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാൻ സംസ
സമാധാനം കാംക്ഷിക്കുന്ന മണിപ്പുർ ജനത
ഇംഫാൽ ആർച്ച്ബിഷപ് ഡോ.വൈ. ഡൊമിനിക് ലുമോൺ ദീപികയ്ക്കുവേണ്ടി റൂബൻ കിക്കോണുമാ
മൃഗാധിപത്യമല്ല, ജനാധിപത്യം
നാട്ടിൽ വേണ്ട കാട്ടുനീതി - 5 / റെജി ജോസഫ്
ആദിവാസികളെ വന്യമൃഗങ്ങ
ഡൽഹിയിലെ പുതിയ നീക്കം
അഡ്വ. ജി. സുഗുണൻ
രാജ്യത്ത് രണ്ടു വിധത്തിലുള്ള ഘടകങ്ങളാണു സംസ്ഥാന
കാട്ടിലെ വിവിഐപിമാർ
നാട്ടിൽ വേണ്ട കാട്ടു നീതി -4 / റെജി ജോസഫ്
കാട്ടാന കൊന്നാ
ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചൻ; കരുണാർദ്രസ്നേഹത്തിന്റെ പ്രവാചകൻ
ഡോ. സിസ്റ്റർ എത്സാ ടോം എസ്എച്ച്
തി
കോൺഗ്രസ് മാതൃക കാണിക്കട്ടെ
പി.സി. സിറിയക്
കർണാടകത്തിൽ കോൺഗ്രസ് വൻവിജ
മൃഗത്തെ കൊല്ലാന് നിയമമുണ്ട്
നാട്ടിൽ വേണ്ട കാട്ടു നീതി -3 / റെജി ജോസഫ്
“കൃഷി നശിപ്പിക്കു
പ്രശംസനീയമായ അനുനയവും സമ്മർദവും
പ്രതിപക്ഷ ഐക്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ കഴ
കണ്ണീരോടെ കുടിയിറക്കം
ജീവിതം കരുപ്പിടിപ്പിക്കാനുള്ള അനിവാര്യതയി
കാടിറങ്ങി അരുംകൊല
നാട്ടിൽ വേണ്ട കാട്ടു നീതി -1 / റജി ജോസഫ്
കാട്ടാനയ്ക്കും കടുവയ്ക്കു
കർണാടകത്തിലെ നല്ല മാതൃക
അനന്തപുരി /ദ്വിജന്
കർണാടകത്തിലെ മുഖ്
കൈകൾ കോർത്ത് കരുത്തോടെ
പിണറായി വിജയൻ (മുഖ്യമന്ത്രി)
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ
സര്ക്കാരല്ലിത്, കൊള്ളക്കാര്
വി.ഡി. സതീശന് (പ്രതിപക്ഷ നേതാവ്)
അഴിമതിയ
മണിപ്പുരിലെ മുറിവും കന്നഡ വിധിയും
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
മതവും വർഗീയതയും കുത്തി
ക്രൂരത ഒരു ലഹരി!
മയക്കുമരുന്ന് മരണം അരികിലുണ്ട് - 4 / ജോൺസൺ പൂവന്തുരുത്ത്
2021 ഡിസംബർ 11ന് ആ രംഗം
സിദ്ധയ്ക്കു രണ്ടാമൂഴം
ബിജോ മാത്യു
കാൽ നൂറ്റാണ്ടിലേറെ
ട്രബിൾ ഷൂട്ടർ ഉപനായകൻ
കോണ്ഗ്രസിന്റെ ട്രബിൾ ഷൂട്ടർ ഇനി കർണാട
കോൺഗ്രസിന്റെ ഉയിർപ്പ് ബിജെപിക്കേറ്റ പ്രഹരം
മണികർണിക ശ്രീരാമരാജു
കർണാ
കലിയടങ്ങില്ല, കാക്കിക്കു മുന്നിലും!
മയക്കുമരുന്ന് മരണം അരികിലുണ്ട്-3 / ജോൺസൺ പൂവന്തുരുത്ത്
2022 ഒക്ടോബറിൽ കോ
കുടിയേറുന്ന വിദ്യാർഥികൾ
ഡോ. കെ.വി. ജോസഫ്
കാലാകാലങ്ങളിൽ പല മാതൃ
മനുഷ്യൻ മൃഗമാകുന്ന കഥ!
മയക്കുമരുന്ന് മരണം അരികിലുണ്ട് -2 /ജോൺസൺ പൂവന്തുരുത്ത്
എനിക്കു പേടിയായിരു
Latest News
പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല
മൂന്നാറിൽ വീണ്ടും പടയപ്പ; കടയുടെ വാതിൽ തകർത്തു
യുദ്ധക്കളം..! സബലെങ്കയ്ക്കു കൈകൊടുക്കാതെ യുക്രെയ്ൻ താരം
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ
അറബിക്കടലിൽ ബിപോർജോയ്; കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു
Latest News
പുനഃസംഘടനയിൽ പരാതിയുണ്ടെന്ന് ചെന്നിത്തല
മൂന്നാറിൽ വീണ്ടും പടയപ്പ; കടയുടെ വാതിൽ തകർത്തു
യുദ്ധക്കളം..! സബലെങ്കയ്ക്കു കൈകൊടുക്കാതെ യുക്രെയ്ൻ താരം
സുരേഷ് ഗോപിയുടെ വാഹനം കടത്തിവിടാതെ അഭ്യാസപ്രകടനം നടത്തിയ ഡ്രൈവർ അറസ്റ്റിൽ
അറബിക്കടലിൽ ബിപോർജോയ്; കടലോര ഗതാഗതവും വിനോദസഞ്ചാരവും നിരോധിച്ചു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top