Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പേടിച്ചിട്ടു ജീവിക്കാൻ മേലാ...
അര്ജുന് എന്ന യുവാവിനെ ക്രൂരമായി മര്ദിച്ചുകൊലപ്പെടുത്തിയശേഷം ചതുപ്പുനിലത്തില്‍ കുഴിച്ചിട്ടെന്ന വാര്‍ത്ത കൊച്ചി നെട്ടൂരില്‍നിന്ന് ഉയര്‍ന്നപ്പോള്‍ ലഹരിമാഫിയയുടെ സ്വാധീനം വ്യക്തമാകുകയായിരുന്നു. 2019 ജൂലൈ മാസത്തിലായിരുന്നു ഈ ദാരുണസംഭവം നടന്നത്. 2020ല്‍ വീണ്ടും നെട്ടൂര്‍ വാര്‍ത്തകളില്‍ നിറയുന്നത് പത്തൊമ്പതുകാരനായൊരു വിദ്യാര്‍ഥിയുടെ കൊലപാതകത്തിലൂടെയാണ്.
രണ്ടു കൊലപാതകത്തിനു പിന്നിലും ലഹരിമാഫിയയുടെ കൈകളായിരുന്നു. തന്റെ സഹോദരന്റെ അപകടമരണത്തിന് കാരണക്കാരനെന്ന നിലയിലായിരുന്നു നിബിന് എന്നയാളുടെ നേതൃത്വത്തില്‍ അര്‍ജുനെ കൊലപ്പെടുത്തിയത്. ലഹരിമാഫിയ സംഘത്തില്‍പ്പെട്ടവരായിരുന്നു കൊലപാതകികള്‍.
അതിന് ഒരു വര്‍ഷം കഴിഞ്ഞു കൊലപ്പെട്ട ഫഹദ് ഹുസൈന്റെ ഘാതകരും ലഹരിമാഫിയ സംഘത്തില്‍പ്പെട്ടവരാണ്. രണ്ടു സംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിലായിരുന്നു ഫഹദിനു ജീവന് നഷ്ടപ്പെട്ടത്. ഇയാള്‍ ലഹരിമാഫിയയില്‍ അംഗമല്ലായിരുന്നു. എന്നാല്‍, സംഘത്തിലെ ചിലരുമായിട്ടുള്ള അടുപ്പമായിരുന്നു കൊലയ്ക്കു പിന്നില്‍. കഞ്ചാവ് കേസിന്റെ പേരിലുള്ള മുന്‍വൈരാഗ്യത്തിന്റെ പുറത്താണു രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആസൂത്രിത സംഘട്ടനമായിരുന്നു നടന്നത്. പനങ്ങാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന, ഒരു വനിത മുഖ്യപ്രതിയായ കഞ്ചാവ് കേസിലെ പ്രതികളായിരുന്നു സംഘട്ടനത്തിനു പിന്നില്‍.
ഫഹദിന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന സംഘത്തെ എതിരാളികള്‍ വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ട് തലയിലും ദേഹത്തും ശക്തമായ അടിയേല്‍ക്കുകയും വടിവാളിന് കൈത്തണ്ടയില്‍ വെട്ടേല്‍ക്കുകയും ചെയ്ത ഫഹദ് ദേശീയപാത കടന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കുറച്ചുദൂരം പോയശേഷം തളര്‍ന്നു വീഴുകയായിരുന്നു. 20 മണിക്കൂറോളം വെന്റിലേറ്ററില്‍ കഴിഞ്ഞശേഷമാണ് പോളിടെക്നിക് വിദ്യാര്‍ഥിയായ ഫഹദിന്റെ മരണം സ്ഥിരീകരിച്ചത്.
ഫഹദിന്റെ കൊലപാതകത്തേക്കാള്‍ ക്രൂരമായിരുന്നു അര്‍ജുന്റേത്. തിരുനെട്ടൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു കിലോമീറ്റർ മാറിയുള്ള ചതുപ്പുനിലത്തുനിന്നായിരുന്നു കുഴിച്ചിട്ട നിലയില്‍ അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. പെട്രോള്‍ വാങ്ങാന്‍ കൂടെ വരാമോയെന്നു ചോദിച്ചായിരുന്നു പതിനേഴുകാരനായ അര്‍ജുനെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയത്. ഒരു സംശയവും കൂടാതെ വീടുവിട്ടറിങ്ങിയ അര്ജുന് ജീവനോടെ തിരിച്ചെത്തിയില്ല. പ്രതികളില്‍ ഒരാളായ നിബിന്റെ സഹോദരന് എബിന് അപകടത്തില്‍ മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു കൊലപാതകം. കൊലപാതകത്തിന് ഒരു വര്‍ഷം മുമ്പ് അര്‍ജുനും എബിനും കൂടി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ലോറിക്കു പിന്നില്‍ ഇടിച്ചായിരുന്നു എബിന്റെ മരണം. സംഭവസ്ഥലത്തുവച്ചുതന്നെ എബിന് മരിച്ചിരുന്നു. അര്‍ജുന്റെ തലയ്ക്കും ഗുരുതരമായി പരിക്കറ്റു. ദീര്‍ഘകാലത്തെ ചികിത്സയ്ക്കു ശേഷമാണ് അര്ജുന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അന്നത്തെ അപകടത്തില്‍ അര്ജുന് മന:പൂര്‍വം തന്റെ സഹോദരനെ കൊലപ്പെടുത്തിയെന്നായിരുന്നു നിബിന്റെ ധാരണ. അതില്‍നിന്നുണ്ടായ പകയാണ് എബിന്റെ ചരമവാര്‍ഷികദിനത്തില്‍ തന്നെ അര്‍ജുനെയും കൊല്ലാന്‍ തീരുമാനിച്ചതിനു പിന്നില്‍. കല്ലിനും വടിക്കും മര്‍ദിച്ചായിരുന്നു കൊലപാതകം. മര്‍ദനത്തില്‍ അര്‍ജുന്റെ തലയോട് തകര്‍ന്നു പോയിരുന്നു. മയക്കുമരുന്നിനടിമകളായവര്‍ എന്തും ചെയ്യും. വരുംവരായ്കകളെക്കുറിച്ചു ചിന്തിക്കാനുള്ള ശേഷിയില്ല.
രാഷ്ട്രീയ ഗുണ്ടകളും ലഹരിപ്പാര്‍ട്ടിയും
ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ രണ്ടാം പ്രതി കിര്‍മാണി മനോജ് അടക്കമുള്ളവര്‍, ലഹരിപ്പാര്‍ട്ടി നടന്ന വയനാട് പടിഞ്ഞാറത്തറയിലുള്ള സില്‍വര്‍ വുഡ്സ് റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്നതു മറ്റൊരു ഗുണ്ടയുടെ വിവാഹവാര്‍ഷികം ആഘോഷിക്കാനാണ്. കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നുള്ള ഗുണ്ടാസംഘങ്ങള്‍ റിസോര്‍ട്ടില്‍ ഒത്തുകൂടുകയായിരുന്നു.
കമ്പളക്കാട് മുഹ്സിന് എന്ന ഗുണ്ടാ നേതാവിന്റെ വിവാഹവാര്ഷികാഘോഷമായിരുന്നു. അതിമാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമടക്കമുള്ളവ ഉപയോഗിച്ചായിരുന്നു ഗുണ്ടകളുടെ ആഘോഷം. കമ്പളക്കാട് മുഹ്സിന് ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാനേതാവാണ്. രണ്ടു വര്‍ഷം മുന്‍പ് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം റാഞ്ചിയ കേസിലെ പ്രതിയാണ് ഇയാള്‍. ഒറ്റിയതും ഗുണ്ടകള്‍ തന്നെയാണെന്നതു കുടിപ്പകയുടെ ബാക്കിപത്രമാകാം.
നിരവധി കുറ്റകൃത്യങ്ങളില്‍ മയക്കുമരുന്നടിമകളുടെ സാന്നിധ്യമുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേ സമീപകാലത്തു കേരളത്തിലുണ്ടായ നിരവധി ആക്രമണങ്ങളില്‍ പ്രതികളുടെ മയക്കുമരുന്ന് ഉപയോഗവും മയക്കുമരുന്നു സംഘങ്ങളുമായുള്ള ബന്ധവും കാരണമായിട്ടുണ്ട്. തിരുവനന്തപുരം കിള്ളിപ്പാലത്ത് പോലീസ് അറസ്റ്റ് ചെയ്ത യുവാക്കളെ കഞ്ചാവ്, മയക്കുമരുന്നുകള്‍, തോക്ക് എന്നിവ ഉള്‍പ്പെടെയാണ് കസ്റ്റഡിയിലെടുത്തത്.
രാഷ്ട്രീയത്തണല്‍
രാഷ്്ട്രീയത്തണലിന് ഏറ്റവും വലിയ ഉദാഹരണമാണ് ടി.പി. വധക്കേസിലെ പ്രതികളുടെ ജീവിതം. ജയിലിലും പുറത്തും അവര്‍ അനുഭവിക്കുന്ന സൗഭാഗ്യം മറ്റാർക്കും ലഭിക്കില്ല. എല്ലാവിധ സൗകര്യങ്ങളോടെയുമാണ് ജയിൽജീവിതം. കുറ്റവാളികള്‍ക്കുവേണ്ടി പരോള്‍ നിയമങ്ങള്‍ പോലും കാറ്റില്‍പ്പറത്താന്‍ വേണ്ടപ്പെട്ടവരുണ്ട്. പോലീസിനോ എക്സൈസിനോ ഇവരെ ചോദ്യം ചെയ്യാന്‍ പറ്റുമോ?
ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധങ്ങളിലേക്ക് കൂടുതല്‍ വെളിച്ചം വീശുന്നതാണ് കരിപ്പൂര്‍ കേന്ദ്രീകരിച്ചു നടക്കുന്ന സ്വര്‍ണക്കടത്ത് സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍. രാമനാട്ടുകരയിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന കണ്ണൂര്‍ അഴീക്കോട് സ്വദേശി അര്ജുന് ആയങ്കി ഉപയോഗിച്ച കാര്‍ ഒരു പ്രാദേശിക നേതാവിന്റേതാണെന്ന കണ്ടെത്തലാണ് രാഷ്്ട്രീയപാര്‍ട്ടി-ക്വട്ടേഷന്‍ സംഘ അവിശുദ്ധ ബന്ധങ്ങൾ അനാവരണം ചെയ്തത്.
ലഹരിയിലാറാടാന്‍ പശയും
അന്യസംസ്ഥാന തൊഴിലാളികൾ ലഹരിക്കടിമയായി പോലീസിനെപ്പോലും ആക്രമിക്കുന്നതും പോലീസ് വാഹനം കത്തിക്കുന്നതും കിഴക്കമ്പലത്ത് കണ്ടു.
രണ്ടു വര്‍ഷം മുമ്പ് പെരുമ്പാവൂരിലെത്തിയ ആസാം സ്വദേശിയായ ഉമര്‍ അലി വീട്ടമ്മയെ ആക്രമിച്ചു കൊലപ്പെടുത്തി. പ്ലൈവുഡ് ഫാക്ടറികളിലും ചെരുപ്പു നന്നാക്കുന്നവരും ഉപയോഗിക്കുന്ന പശകള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്ത് ചൂടാക്കി ലഹരിക്കുവേണ്ടി ഉപയോഗിക്കുന്ന പതിവ് ഇയാള്‍ക്ക് ഉണ്ടായിരുന്നു. ദീപ എന്ന യുവതിയെ അതിക്രൂരമായാണ് ഇയാള്‍ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്. പൂര്‍ണനഗ്നമായ നിലയിലായിരുന്നു മൃതദേഹം. തൂമ്പകൊണ്ടു തലയിലും ശരീരത്തിലും മുറിവേറ്റ പാടുകൾ മൃതദേഹത്തിലുണ്ടായിരുന്നു. മാനഭംഗത്തിനിടെ കൈകള്‍ അനക്കിയപ്പോൾ തൂമ്പകൊണ്ട് കൈക്കിട്ട് വെട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവില്‍ പോകാന്‍ ശ്രമിച്ച ഉമര്‍ അലിയെ പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
വീര്യമുള്ള മയക്കുമരുന്ന്
അത്യന്തം മാരകമായ എംഡിഎംഎ, എല്‍എസ്ഡി തുടങ്ങിയ മയക്കുമരുന്നുകളാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്. എക്സ്റ്റസി എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന അത്യന്തം മാരകമായ മയക്കുമരുന്നാണ് എംഡിഎംഎ. അര ഗ്രാമില്‍ കൂടുതല്‍ കൈവശം വച്ചാല്‍പോലും ചുരുങ്ങിയത് 10 വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം. ഒന്നോ രണ്ടോ ദിവസം തുടർച്ചയായി ലഹരി ലഭിക്കുന്ന മയക്കുമരുന്നാണിത്. ലൈസെര്‍ജിക് ആസിഡ് ഡയാതലാമൈഡ് അഥവാ എല്‍എസ്ഡി ഒരു തരം പാര്‍ട്ടി ഡ്രഗാണ്. ചെറിയ സ്റ്റാമ്പുകളുടെ രൂപത്തിലുള്ള ഇവ കണ്ടാല്‍ മയക്കുമരുന്നാണെന്ന് പെട്ടെന്ന് തിരിച്ചറിയില്ല. ഗോവയില്‍ നിന്നാണ് എല്‍എസ്ഡി കൂടുതല്‍ കൊണ്ടുവരുന്നത്.
(തുടരും)
ജോണ്സണ് വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പിണറായി ചിരിക്കുന്നു
കേരളത്തിലെ 11 ജില്ലകളിലെ തദ
ലോകത്തെ ആശ്്രശമമാക്കിയ പൗളിൻ ജാരിക്കോട്ട്
ഫ്രാൻസിലെ ലിയോൺസ് നഗരത്തിൽവച്ച് ഇന്ന് ‘വാഴ്ത്തപ്പെട്ട
വികാരമല്ല, ജ്ഞാനം വ്യാപിക്കട്ടെ
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
ചൊവ്വ ഗ്രഹത്തിൽ 200 കോടി വർഷങ്ങൾക്കു മു
സിദ്ധാർത്ഥ് ബിരുദധാരിയാകുന്പോൾ
മുരളി തുമ്മാരുകുടി
സിദ്ധാർത്ഥിന്റെ ബികോം അ
വാഗ്ദാനങ്ങൾ നിറവേറ്റുന്ന സർക്കാർ
എല്ലാ ജനങ്ങൾക്കും സാമൂഹ്യസുരക്ഷ ഉറപ്പാ
സര്‍ക്കാരിന്റെ മുഖമുദ്ര ജനവിരുദ്ധതയും ധാര്‍ഷ്ട്യവും
ജനവിരുദ്ധതയും ധാര്ഷ്ട്യവു
മൈഗ്രേന് ‘തലവേദന’യാകുമ്പോള്‍
അതിതീവ്രവും തികച്ചും അസഹനീയവുമാണ് മൈഗ്രേന് തലവേ
റഷ്യയെ വളയാൻ നാറ്റോ
യുക്രെയ്നിൽ അധിനിവേശം നടത്തിയ റഷ്യയെ ഭ
വെള്ളൂർ കെപിപിഎൽ കേരളത്തിന്റെ ബദൽ മാതൃക
കേന്ദ്ര സർക്കാരിന്റെ സ്വകാര്യവത്കരണ നയത്തിന
കത്തോലിക്കാ സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കും എതിരായ ആസൂത്രിത നീക്കങ്ങൾ
ക്രൈസ്തവസ്ഥാപനങ്ങൾ പതിവില്ലാത്തവിധത
തുടർക്കഥയാകുന്ന മുങ്ങിമരണങ്ങൾ
കടുത്ത വേനലിലും വേനൽമഴ തിമർത്തു പെയ
തിരുത്താനാവാത്ത ന്യൂനപക്ഷ നിർണയാധികാരം
രണ്ടുതരം ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് ഇന്ത്യൻ ഭരണഘടന പ്രത്യേ
പെണ്‍കരുത്തിന്റെ രജതജൂബിലി
നവകേരള നിര്‍മിതിയുടെ പുതിയഘട്ടത്തിലാണ് കുടുംബശ്രീ പ്രസ്ഥാനം രജത ജൂബിലിയിലേ
ദേശീയത ഉയർത്തിപ്പിടിച്ച് വടക്കൻ അയർലൻഡ് തെരഞ്ഞെടുപ്പ്
നൂറ്റാണ്ടുകൾ നീണ്ട ശക്തമായ ബ്രിട്ടീഷ് ആധി
ഭിന്നശേഷിക്കാരും പരിമിത രക്ഷാകർതൃത്വവും
സാധാരണ മനുഷ്യർക്കുള്ളതുപോലെ പോലെ എല്ലാ അവകാശങ്ങൾക്കും
വിലക്കയറ്റം കൊണ്ടുവരുന്നതു ദുരിതപർവം
സാമ്പത്തികകാര്യങ്ങളിൽ പ്രവചനങ്ങൾ തെറ്റാറാണു പതിവ്. എന്നാൽ തെറ്റാൻ ഇടയില്ലാ
കഴിയുമോ ഇത്തരം വികസനഭാരങ്ങൾ?
കേരളം ചരിത്രത്തിൽ ഒരിക്കലും വന്നു പെടാത്ത കടക്കെണിയിലായിരിക്കുകയാണ്. കേരളത
വിശുദ്ധ ദേവസഹായം പിള്ള; അല്മായ വിശുദ്ധിയുടെ ഭാരതചൈതന്യം
ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
ആഗോള ക
പൊള്ളലാകുന്ന വിലക്കയറ്റം
ഡൽഹിഡയറി/ ജോർജ് കള്ളിവയലിൽ
അച്ഛേ ദിൻ എന്നു വരും? പ്ര
ഭരണഘടനാ തത്വങ്ങൾ അട്ടിമറിക്കപ്പെടരുത്
ഏകീകൃത സിവിൽ കോഡ് -3 / ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഹിന്ദു കോ
ദൗത്യ നിർവഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?
ഇ.കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി എം.ടി. അബ
പരാജയപ്പെടുത്തിയ ഹിന്ദു കോഡ് ബില്ല്
ഏകീകൃത സിവിൽ കോഡ് -2 /ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
ഭരണ
ചിറകുവിരിച്ച് പ്രതിരോധ ശലഭങ്ങൾ
അബോധാവസ്ഥയിലുള്ളവരുടെ ബോധവും അന്ധ
ഏകീകൃത സിവിൽ കോഡ് : ഭരണഘടനാ ശില്പികൾ തിരിച്ചറിഞ്ഞ ആശങ്ക
തീവ്ര ഹിന്ദുത്വ അജണ്ടകളിൽ ഊന്നിക്കൊണ്ട് 1980ക
സന്തൂറിന്റെ പര്യായം!
സദാ തുടിക്കുന്ന, ത്രസിക്കുന്ന ഹൃദയംതന്നെയാണു ശ
കേരള റബർ ലിമിറ്റഡ്: കർഷകരെ മറക്കരുത്
റബർ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക
മാതൃക സൃഷ്ടിച്ച് സ്റ്റാലിൻ
എത്തിച്ചേരാൻ ഒരു ലക്ഷ്യവും അതിനായി തീവ്രമായ ആഗ്രഹവു
നിയമവിരുദ്ധമാകരുത് റീസർവേ നിയമം
റീസർവേയിൽ അധികമായി കാണുന്ന ഭൂ
സാഗർമാലയിൽ നിക്ഷേപം വരുമോ?
പ്രധാനമന്ത്രി നരേന്ദ്ര മോദി നോർട്ടിക് രാജ്യ
തൃക്കാക്കരയിലെ അജണ്ട
പതിവുപോലെ സിപിഎമ്മിന്റെ കെണിയിൽ കോൺ
തൃക്കാക്കരയുടെ കളികൾ
കോണ്‍ഗ്രസിന്റെ പൊന്നാപു
കതിരിൽ വളംവയ്ക്കരുത്
സംസ്ഥാന സർക്കാരിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി
കോവിഡ് മരണങ്ങളിലെ ഇരുട്ട്!
ജനനം, ജീവിതം, മരണം, മോക്ഷം തുടങ്ങിയവ എല്ലാവർക്കും പ്രധാനമാണ്. അതിലേറെ യഥാർ
കെഎസ്ആർടിസിയിൽ ഇരട്ടത്താപ്പ്
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളക്കാര്യത്തിൽ സർ
റഷ്യയെ കീഴടക്കിയ മദ്യം
ലോകത്തിൽ ഏറ്റവുമധികം മദ്യം കഴിക്കുന്നതു റഷ്യ
സിൽവർലൈൻ സർവേ : ലിഡാർ മാപ്പിംഗ് അനുയോജ്യം
സിൽവർലൈൻ പദ്ധതിക്കായി അതി
രോഗം വിളന്പുന്ന ഭോജനശാലകൾ
കാസര്‍ഗോഡ് ചെറുവത്തൂരി
ജൈവകൃഷിയും ശ്രീലങ്കൻ അനുഭവപാഠവും
ജൈവകൃഷിയും ഓർഗാനിക് ലൈഫ് സ്റ്റൈലുമാണ് ഇ
എണ്ണവില വർധന: കാണാപ്പുറങ്ങൾ
പ്രശസ്ത സാന്പത്തിക ശാസ്ത്രജ്ഞൻ മിൽട്ടണ്‍ ഫ്രീ
വന്യജീവി നിയമം ജനവിരുദ്ധം: മാധവ് ഗാഡ്ഗിൽ
നിലവിലെ വന്യജീവി (സംരക്ഷണ) നിയമം റദ്ദാക്കേണ്ടതിന്റെ
കേരളത്തിൽ സർക്കാർ സംവിധാനത്തിലും വകുപ്പുകളിലും അധികജീവനക്കാർ?
ഏപ്രിലിൽ നിലവിൽ വന്ന 73-ാം ഭരണഘടനാഭേദഗതിയുടെയും 1996ൽ നടപ്പിലാക്കിയ ജനകീ
ആരു തീർക്കും കർഷകരുടെ ദുരിതം?
എന്തിനും ഏതിനും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുകയും അവിടുത്തെ വികസനമാതൃകകളെ സ്
തല്ലു മേടിക്കുന്ന പണി ചെയ്യരുത്!
സിൽവർലൈൻ പദ്ധതിക്കെ
ചാർജ് വർധന: ബസ് വ്യവസായത്തിന്റെ മരണമണി
പുതുക്കിയ ബസ് ചാർജ് കേരളത്തിൽ ഇന്ന് നിലവിൽ വ
വെറുപ്പിന്റെ മുറിവുകളും യുദ്ധവും
“ശത്രുത അവസാനിപ്പിക്കാൻ ഞാൻ അഭ്യർഥിക്കുന്നു.
മാറുന്ന വിദ്യാഭ്യാസ നയങ്ങളും സാംസ്കാരിക ഘടകങ്ങളും
ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ദേ
രാജകീയ കുടിയിരുത്തലിന് 200 വയസ്
കേരളത്തിലെ മലയോര കർഷകരെ കൈയേറ്റക്കാരെ
ഇന്ത്യ അത്ഭുതം; തനിമ നശിപ്പിക്കാനാകില്ല
ഈ കാലവും കടന്നുപോകുമെന്ന് കേരളത്തിലേക്കു വരുന്നതിനു മുന്നോടിയായി എ.കെ. ആന്‍
Latest News
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ പ്രതിയായേക്കില്ല
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനം
പെട്രോൾ വില കുറവ് പ്രാബല്യത്തിൽ വന്നു
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ
Latest News
നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവൻ പ്രതിയായേക്കില്ല
പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു
സംസ്ഥാനത്തു കനത്ത മഴയ്ക്കു ശമനം
പെട്രോൾ വില കുറവ് പ്രാബല്യത്തിൽ വന്നു
കാറുകൾക്ക് നിരോധനമേർപ്പെടുത്തി പാകിസ്താൻ
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top