Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
രാജകീയ കുടിയിരുത്തലിന് 200 വയസ്
കേരളത്തിലെ മലയോര കർഷകരെ കൈയേറ്റക്കാരെന്ന് ആക്ഷേപിക്കുന്നവർക്കുള്ള മറുപടിയാണ് തിരുവിതാംകൂർ റീജന്റ് റാണി ഗൗരി പാർവതി ബായി ഹൈറേഞ്ചിൽ ഏലം കൃഷി വ്യാപകമാക്കുവാനായി 997 മേടം 15നു (1822 ഏപ്രിൽ 28) പുറപ്പെടുവിച്ച വിളംബരം. ഈ വിളംബരം വഴിയാണ് യഥാർഥത്തിൽ ഇടുക്കിയിൽ കർഷകരെ കുടിയിരുത്തിയത്. ഈ രാജകീയ വിളംബരത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇതാണ്:
‘ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസില്‍ദാരനും തൊടുപുഴ മണ്ഡപത്തുംവാതുക്കൽ തഹസില്‍ദാരനും കൂടിയിരുന്നു മേലെഴുതിയ മലകളിലുള്ള ഏലത്തോട്ടം ഇടപെട്ട കാര്യങ്ങളും മലഞ്ചരക്ക് ഇടപെട്ട കാര്യങ്ങളും വ്യാജച്ചരക്കുകൾ ഇടപെട്ട കാര്യങ്ങളും വിചാരിച്ചു വഴുക്കപ്പാറ, കൂടല്ലൂർ, കമ്പം തലമല, കൊമ്പാതലമല, തേവാര തലമല, ബൊഡിനായ്ക്കൻ തലമല ഈ ആറു വഴികളിലും കൂടെ വ്യാജച്ചരക്കുകൾ പോകയും പുകയില മുതലായതു വരാതെയും കാവലിന് നിയമിച്ചിരിക്കുന്നത് ആളുകളെയും അതാതു സ്ഥലങ്ങളിൽ ആക്കി അടിയാർ കുടിയാർ മുതലായ ആളുകൾക്ക് ഒന്നിനും മുട്ട് കൂടാതെ അവർക്ക് ആവശ്യമുള്ള കോപ്പുകൾ ഒക്കെയും വരുത്തി തൊടുപുഴ പെരിയാറു നേര്യമംഗലം മഞ്ഞപ്പാറ മല ഈ മൂന്നു സ്ഥലത്തും മെട്ടും ഇട്ടു കൊടുപ്പിക്കത്തക്കവണ്ണം കച്ചവടക്കാരെയും ആക്കി പണ്ടാരവക കാര്യങ്ങൾ നേരും വിശ്വാസത്തോടും കൂടെ കുടിയാനവന്മാർ ഉൾപ്പെട്ട ആളുകൾ നടക്കുന്നത് വിചാരിച്ചു യാതൊരു വകക്കും ഒരു കുറവ് കൂടാതെ വേണ്ടും പ്രകാരം അവരെ രക്ഷിച്ചു കൊള്ളത്തക്കവണ്ണവും തഹസില്ദാരന്മാർ മുതലായ ഉദ്യോഗസ്ഥന്മാർക്ക് ഒക്കെയും ഉത്തരവ് കൊടുത്തു ശട്ടം കെട്ടിയിരിക്കുന്നു.
പണ്ടാരവകക്ക് മുതൽക്കൂടി വരുവാൻ തക്കവണ്ണം ഏലത്തോട്ടത്തിൽ വർദ്ധനയായിട്ടു വരേണ്ടുന്നത് കുടിയാനവന്മാരുടെ പ്രയത്നത്താൽ വേണ്ടുന്നതാകകൊണ്ടു വർഷകാലം തുടങ്ങുന്നതിനു മുമ്പിൽ കാടുവെട്ടുവാനുള്ളതും തോട്ടം വീശുവാനുള്ളതും വഴി വെട്ടുവാനുള്ളതും മറ്റും ഏതെല്ലാം വേലകൾ ചെയ്വാനുണ്ടോ ആയതു ഒന്നിനും കുറവ് കൂടാതെ ചെയ്തു വിളവെടുപ്പിനു സമയമായാൽ മുൻപിൽക്കൂടി തഹസിൽദാരന്മാർ മുതലായവരെ ബോധിപ്പിച്ചു വിളവെടുത്തു നല്ലതുപോലെ ഉണക്കി രാശിമേനിയാക്കി പണ്ടകശാലയിൽ ഏല്പിച്ചു പറ്റുചീട്ടി വാങ്ങിച്ചുകൊള്ളുകയും വേണം. കുടിയാനവന്മാർ ഏൽപ്പിക്കുന്ന ഏലക്കയ്ക്കും മലഞ്ചരക്കുകൾക്കും വിലയുടെ തിട്ടം മുൻപിൽ നടന്നുവന്നതിൻവണ്ണം തന്നെ ഇനിയും നടത്തിക്കയും ചെയ്യും.
മേലെഴുതിയ കുടിയാനവന്മാരുൾപ്പെട്ട ആളുകളെ നല്ലപോലെ രക്ഷിക്കണമെന്ന് നമുക്ക് ഏറ്റവും മനസായിരിക്കുന്നതിനാൽ അവർക്കു വേണ്ടുന്ന വസ്തുക്കൾക്ക് ദൂരദേശങ്ങളിൽ ചെന്ന് ബുദ്ധിമുട്ടി വാങ്ങിച്ചു കൊണ്ടുവരുവാൻ ആവശ്യമില്ലാഴികകൊണ്ടു ആയതിനു മേലെഴുതിയ പ്രകാരം കച്ചവടക്കാരെ ആക്കി അവർക്കു വേണ്ടുന്ന അരി ജൗളി ഉപ്പു കറുപ്പു കഞ്ചാ മുതലായ സകലമാന വസ്തുക്കളും ഒട്ടും മുടക്കം കൂടാതെ കൊടുക്കത്തക്കവണ്ണം ചട്ടം കെട്ടിയിരിക്കുന്നതാകകൊണ്ടു അതിൽ എന്തെങ്കിലും കുറവ് വന്നു എങ്കിൽ ഉടൻതന്നെ തഹസില്‍ദാരൻ മുതൽ പേരെ ബോധിപ്പിച്ചാൽ ഒരു വകക്കും കുറവ് വരാതെ അയാളുകൾ വിചാരിച്ചു ചട്ടം കെട്ടുകയും ചെയ്യും.
നാട്ടിൽ ഉണ്ടാകുന്ന മലഞ്ചരക്കുകളും മുളകും മറുനാട്ടിൽ പോകാതെയും മറുനാട്ടിൽനിന്ന് പുകയില ഈ നാട്ടിൽ വരാതെയും സൂക്ഷിക്കുന്നത് വലിയ കാര്യമാകകൊണ്ടു അപ്രകാരം യാതൊന്നും നടക്കാതെ ഇരിക്കത്തക്കവണ്ണം കുടിയാനവന്മാർ ഏറിയ താല്പര്യത്തോടുംകൂടെ ദൃഷ്ടി വെച്ച് സൂക്ഷിച്ചു മലവഴികളിൽ ആക്കിയിരിക്കുന്ന കാവൽക്കാർക്കു വേണ്ടുന്ന സഹായങ്ങളും ചെയ്തു ജാഗ്രതയായിട്ടു വിചാരിച്ചു നടന്നുകൊള്ളുകയും വേണം. ഇതിൽ യാതൊരു വ്യത്യാസങ്ങളും നടത്തിയാൽ ആയാളുകളെ കഠിനമായിട്ടുള്ള ശിക്ഷ ചെയ്യിക്കയും ചെയ്യും.
മേലെഴുതിയ മലകളിൽ ഏലത്തോട്ടങ്ങൾ വെട്ടി ഉണ്ടാക്കുന്നതിനു ഏറിയ സ്ഥലങ്ങൾ കിടപ്പുള്ള പ്രകാരം കേൾവിപ്പെട്ടിരിക്കകൊണ്ടും കുടിയാനവന്മാർ നല്ലതുപോലെ പ്രയാസപ്പെട്ടു പണ്ടാരവകക്ക് കൂടുതൽ വരുവാൻ തക്കവണ്ണം കാടുകൾ വെട്ടി തോട്ടങ്ങൾ അധികമായിട്ടു ഉണ്ടാക്കിയാൽ അതിനു തക്കവണ്ണമുള്ള അനുഭവങ്ങൾ അവർക്കു ചെയ്യുന്നതുമല്ലാതെ കുടിയാനവന്മാർ പണ്ടാരവകക്ക് ഗുണമായിട്ടു നടക്കുന്നതിനു തക്കപോലെ അവരെ വളരെ മാനമായിട്ടു രക്ഷിക്കയും ചെയ്യും’.
റീജന്റ് റാണിയുടെ ദീർഘവീക്ഷണത്താൽ കർഷകർക്കു രാജകീയ സംരക്ഷണം വാഗ്ദാനം ചെയ്തുകൊണ്ടും കാടുതെളിക്കൽ മുതൽ നിത്യോപയോഗ സാധനങ്ങൾ ലഭ്യമാക്കാൻ വരെയുള്ള കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തഹസിൽദാരെയും കച്ചവടക്കാരെയും നിയോഗിച്ച് നടപ്പാക്കിയ രാജകീയ നിർവഹണം, കർഷകമനസിൽ കുറച്ചൊന്നുമല്ല ആത്മവിശ്വാസം വർധിപ്പിച്ചത്.
കര്‍ഷകരക്ഷ ലക്ഷ്യം
കർഷകരെ രക്ഷിച്ചുകൊള്ളുമെന്ന് രാജകീയ വിളംബരത്തിൽ മൂന്നിടത്താണ് രാജ്ഞി ആവർത്തിക്കുന്നത്. ഏതു വെല്ലുവിളിയും നേരിടാൻ തീരുമാനിച്ചുറപ്പിച്ചുകൊണ്ടു രാജകീയ ദൗത്യമായ ഏലം കൃഷിയിലേക്കു ധൈര്യപൂർവം കർഷകർ കാലെടുത്തുവച്ചു. നിലവിൽ ലഭ്യമായ രേഖകൾ പ്രകാരം, കേരളത്തിലെ മലയോരമേഖലയിലേക്കുള്ള രേഖാമൂലമുള്ള കുടിയിരുത്തൽ ആരംഭിക്കുന്നത് പ്രസ്തുത ഉത്തരവിറങ്ങുന്നതിനും എത്രയോ മുൻപാണെന്നത് ഈ ചരിത്രരേഖ വ്യക്തമാക്കുന്നു.
തിരുവിതാംകൂർ സുഗന്ധവ്യഞ്ജനവ്യാപാരം ചെയ്തു സമ്പന്നമായത് വേറെ എവിടെനിന്നെങ്കിലും വാങ്ങിയോ ഇടനിലക്കാരനായിനിന്നു വിറ്റതോ മൂലമല്ല. ഇവിടെയുള്ള മണ്ണിൽ വിളഞ്ഞ ഉത്പന്നങ്ങളാണു വിറ്റത്. ഇവിടത്തെ സുഗന്ധവ്യഞ്ജനങ്ങൾ മധ്യകാലചരിത്രം മുതൽ ലോകപ്രശസ്തമാണ്. വെല്ലുവിളികൾ നിറഞ്ഞ, അതിസാഹസികതയുടെ മഹത്തായ കുടിയിരുത്തലിന്റെ ചരിത്രം, ചില ഗൂഢശക്തികൾ ആക്ഷേപിക്കുന്നതുപോലെ ഒരു കൈയേറ്റമായിരുന്നില്ല.
ഈ രാജകീയ വിളംബരത്തിലെ വാഗ്ദാനപ്രകാരമുള്ള സൗകര്യങ്ങൾ എല്ലാം നിലനിൽക്കെതന്നെ, ഒട്ടും എളുപ്പമുള്ള ഒരു ദൗത്യം ആയിരുന്നില്ല ഹൈറേഞ്ച് ഭൂപ്രദേശത്ത് വന്യമൃഗങ്ങളോടും പ്രതികൂല കാലാവസ്ഥയോടും സാംക്രമിക രോഗങ്ങളോടും പടവെട്ടിയുള്ള അതിജീവനം. രാജകല്പന അനുസരിച്ചു വെല്ലുവിളികൾ നിറഞ്ഞ പ്രദേശത്ത് കുടിയിരിക്കുവാനുള്ള ദൗത്യം ഏറ്റെടുത്ത ഓരോ കർഷകനെയും പിന്നീട് കൈയേറ്റക്കാരൻ എന്നു വിളിച്ചത് വിരോധാഭാസമായി ഇന്നും നിലനിൽക്കുന്നു.
ചങ്കുറപ്പുള്ള കർഷക ജനത
നൂറ്റാണ്ടുകൾക്കുമുൻപ് ആരംഭിച്ചതും 1822ലെ വിളംബരത്തിൽനിന്നു വ്യക്തമാകുന്നതുപോലെ മുമ്പുതന്നെ രാജകീയ സംരക്ഷണം ലഭിച്ചതുമായ കുടിയിരുത്തലിന്റെ വേരുകൾ ഹൈറേഞ്ച് മണ്ണിൽ പച്ചപിടിച്ചു വരുന്ന സമയത്താണ് 1914-1918 കാലയളവുകളിൽ ഒന്നാം ലോകമഹായുദ്ധവും അതിനുശേഷം 1930കളിലെ ആഗോള സാമ്പത്തിക തകർച്ചയും പിന്നീട് 1939-1944 കാലഘട്ടത്തിലെ രണ്ടാം ലോകമഹായുദ്ധവും നടക്കുന്നത്.
ഈ സംഭവങ്ങൾ ഇന്ത്യയിൽ ക്ഷാമങ്ങൾക്കും പട്ടിണി മരണങ്ങൾക്കും കാരണമായി. തിരുവിതാംകൂറിലേക്കുള്ള അരി വിഹിതത്തിന്റെ 80 ശതമാനവും ആ കാലങ്ങളിൽ വെട്ടിക്കുറയ്ക്കപ്പെടുകയും നാട് കൊടുംദാരിദ്ര്യത്തിലേക്കും പട്ടിണിമരണങ്ങളിലേക്കും നിപതിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുടിയിരുത്തലിന്റെ അടുത്തഘട്ടം എന്നപോലെ, നാട്ടുരാജ്യങ്ങളിൽ തദ്ദേശീയമായി ഭക്ഷ്യോത്പാദനം വർധിപ്പിക്കണമെന്ന തീരുമാനത്തിലേക്കു ഭരണകൂടങ്ങൾ എത്തിച്ചേർന്നത്. അന്നും ആരു കൃഷി ചെയ്യും എന്ന ചോദ്യത്തിനുള്ള ഉത്തരം ‘ചങ്കുറപ്പുള്ള മലയോര കർഷകജനത’ എന്നതുതന്നെയായിരുന്നു.
1822ലെ ആദ്യഘട്ട കുടിയിരുത്തൽ ക്ഷണത്തിന്റെ തുടർച്ചയെന്നോണം, 1940ലെ കുത്തകപ്പാട്ട വിളംബരത്തിലൂടെ, കർഷകർക്ക് പാട്ടവ്യവസ്ഥയിൽ ഭൂമി കൃഷിക്കായി നൽകി ഹൈറേഞ്ചിലേക്ക് ക്ഷണിച്ചു. ഇതോടൊപ്പം വയനാട്ടിലേക്ക് കുടിയിരുത്തൽ പ്രോത്സാഹിപ്പിക്കുവാൻ വേണ്ടി 1943-ൽ വയനാട് കോളനൈസേഷൻ സ്കീം എന്ന പേരിൽ, യുദ്ധസേവനം കഴിഞ്ഞ് മടങ്ങിയെത്തിയ പട്ടാളക്കാർക്കു പ്രതിഫലം കൊടുക്കാൻ പണമില്ലാത്ത സർക്കാർ, അവർ ചെയ്ത സേവനത്തിന് പ്രതിഫലം എന്ന നിലയിൽ വയനാട്ടിൽ ഭൂമി നൽകുകയും ചെയ്തു.
ഈ വസ്തുതകളെല്ലാം ചരിത്രരേഖകളിൽ വ്യക്തമായി നിലനിൽക്കുമ്പോൾ തന്നെ, പ്രതികൂല സാഹചര്യങ്ങൾ നിലനിൽക്കുന്ന പ്രദേശത്ത് കുടിയിരിക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് ഒരു നാടിന്റെ അന്നത്തിനായി ജീവൻ പണയപ്പെടുത്തി, ഹൈറേഞ്ചിലെ മണ്ണിൽ പൊന്നുവിളയിച്ച കർഷകരെ, കൈയേറ്റക്കാർ എന്നുവിളിക്കുന്ന ഒരു വിഭാഗം ഹീനമനസ്കർ ഇന്നുമുണ്ട്. അവരുടെ നിലപാട് ചരിത്രത്തോടും അവരുടെതന്നെ പാരമ്പര്യത്തോടും ചെയ്യുന്ന അനീതിയാണ്.
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണം നടന്ന 1954-56 കാലഘട്ടത്തിൽ, മലയാളികൾ കുറവുള്ള പീരുമേട്, ഉടുമ്പൻചോല, ദേവികുളം, താലൂക്കുകൾ കേരളത്തിനു നഷ്ടപ്പെടാതിരിക്കാൻ ഹൈറേഞ്ച് കോളനൈസേഷൻ സ്കീമിൽ മലയാളികളായ കർഷകർക്കു ഭൂമി നൽകുകയും കൃഷി ചെയ്യാനായി അവരെ ക്ഷണിച്ചു വരുത്തുകയും ചെയ്തത് ചരിത്രവസ്തുതയാണ്. അങ്ങനെ ഈ സ്ഥലങ്ങളെല്ലാം കേരളത്തിന്റെ ഭാഗമായി മാറി എന്നുള്ളതും കുടിയിരുത്തലിന്റെ ചരിത്രമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ബഫർ സോൺ: അക്രമവും ഹർത്താലുകളും നയവൈകല്യം മറയ്ക്കാനോ?
ഫാ. വർഗീസ് വള്ളിക്കാട്ട്
സംരക്ഷിത വ
വൈദ്യുതി ചാർജ് വർധനയല്ല പരിഹാരം
ജേക്കബ് മുതിരേന്തിക്കൽ
കെഎസ്ഇബി 6.6 ശത
അജ്ഞത പരമാനന്ദമാകുന്നിടത്ത് ജ്ഞാനിയാകുന്നതു വിഡ്ഢിത്തം
സിപിഎം നേതൃത്വം ജ്ഞാനികളും രാഷ്ട്രീയവകതിരിവുമുള്ളവരായി
ഒന്നിച്ചുപ്രവർത്തിക്കാൻ ബ്രിക്സ് രാജ്യങ്ങൾ
ലോകജനസംഖ്യയുടെ 41ശതമാനം, ലോ
തട്ടിപ്പുകാർ വാഴും കാലമോ?
അനന്തപുരി/ദ്വിജന്
പണ്ടൊക്കെ വലതുപക്ഷക്കാരുടെ കു
ദീപിക ഉന്നയിച്ച വിഷയങ്ങൾ ഗൗരവത്തോടെ കാണും
പരിസ്ഥിതിലോല മേഖലാ നിർണയം സംബന്ധിച്ച സുപ്രീംകോടതിയുടെ പുതിയ
പണക്കരുത്തിന്റെ മഹാനാടകം
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
ചേരിമാറ്റങ്ങളും കുതിരക്കച്ചവടങ്ങളും വിമതനീ
നാളികേര കർഷകർ ജീവിക്കേണ്ടേ?
പി. രാജേന്ദ്രപ്രസാദ്
കേരമഹിമയിൽ കേൾവികേ
ചുവപ്പുനാടകൾ അഴിയട്ടെ
ജോണ്സണ് വേങ്ങത്തടം
സർക്കാർ ഓഫീസ
മഹാപ്രതിസന്ധിയിൽ മഹാരാഷ്ട്ര
സെബി മാത്യു
കാൽ നൂറ്റാണ്ട് കാലത്തെ സഖ്യം
‘ഗ്യാസുപോയ’ അടുക്കളകൾ
സോനു തോമസ്
ഇന്ധന വിലവർധനയുടെ വാ
അത്രമേൽ ആകുലം അന്പൂരിയുടെ ആകാശം
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ - 6/ സിജോ പൈനാടത്ത്
രാത്രിയിൽ ഇനി ഓട്ടോറിക
തൊഴിലില്ലായ്മയും പ്രതിഷേധാഗ്നിയും
ഇന്ത്യയുടെ വിവിധ സേനാവിഭാഗങ്ങളിലേക്
ഇടുക്കി മിടുക്കിയായാൽ ആർക്കാണു കുഴപ്പം?
“ഏലമലക്കാര്യത്തിനു പുത്തനായിട്ടു ആക്കിയിരിക്കുന്ന തഹസിൽദാര
സഞ്ചാരികള്‍ ഹാപ്പിയാണ് അവിടെ ജീവിക്കുന്നവരോ?
മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വര്‍ഗശത്രു...
അവയിലൂ
കേരളത്തിന്റെ ‘സുവർണ’കാലം
വർത്തമാനകാലത്തായാലും ഭൂതകാലത്തായാലും സുവർണകാലം എപ്പോഴും
‘തള്ളാണോ, തള്ള് ’?
അനന്തപുരി/ദ്വിജന്
കള്ളക്കടത്തു കേസിലെ പ്രതിയായ സ
സർക്കാർ കണ്ണുതുറന്നു കാണട്ടെ
1970ൽ സർക്കാരിന്റെ വികസനപദ്ധതിക്കുവേണ്ടി കൃഷിഭൂമി വിട്ടുനൽകി
അച്ഛൻ എന്നും അച്ഛൻതന്നെ
ഇന്ന് ലോകപിതൃദിനം
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ശ്രമ
വയനാടിന്റെ വ്യാകുലങ്ങൾ
കാട്ടുനീതിയുടെ കാണാപ്പുറങ്ങൾ -2 / സിജോ പൈനാടത്ത്
‘താമരശേരി ചൊരം.
അഗ്നിപരീക്ഷയിൽ പുകഞ്ഞ്...
ഡൽഹിഡയറി/ ജോര്‍ജ് കള്ളിവയലില്‍
ഹ്രസ്വകാല സൈനിക നിയമന പദ്
കുടിയിറക്കത്തിനു കൂട്ടമണി?
“ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമ
മതങ്ങൾ വിമർശിക്കപ്പെടുന്പോൾ
ചിന്തിക്കുന്ന മനുഷ്യരുള്ള സമൂഹങ്ങളിൽ മ
ജീവധര്മശാസ്ത്രം രണ്ടാം ശീതയുദ്ധത്തില്‍
മനുഷ്യജീവിതവുമായി വള
ലോക കേരളസഭ വീണ്ടും സമ്മേളിക്കുമ്പോള്‍
ലോക കേരളസഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് ത
സന്യസ്തരെ ആർക്കാണു പേടി?
കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കേരളത്തിലെ
മുഖ്യമന്ത്രിക്കു ഭയപ്പെടാനുണ്ടോ?
സാബു ജോണ്‍
ആരുടെയും വഴി തടയുന്ന പ്ര
പലായനമല്ല പോംവഴി
ഡോ. ഹിമ സുബിൻ മാത്യു , ജോസഫ് മാത്യു കൂനംതടത്തി
ക്രൈസ്തവപീഡനം: സംശയം ജനിപ്പിക്കുന്നു, ചില മാധ്യമങ്ങളുടെ നിശബ്ദത!
ക്രൈ സ്തവർക്കെതിരായ പീഡനങ്ങളും കൊലപാതകങ
മതാന്ധതയുടെ തിരിച്ചടി സൂക്ഷിക്കുക
ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടു മുതിർന്ന വക്താക്കളു
ദൈവകൃപയുടെ നൂറു വർഷം
മോൺ. ജൻസൻ പുത്തൻവീട്ടിൽ
(വികാരി ജ
"സുൽത്താൻ’ ഭരണം
അനന്തപുരി /ദ്വിജന്
സ്വർണകള്ളക്കടത്ത് കേ
ഈ കളി തീക്കളി
സോനു തോമസ്
ഓൺലൈൻ ഗെയിം പബ്ജി കളിക്കാ
പരിസ്ഥിതിലോല മേഖല : സംസ്ഥാന താത്പര്യം സംരക്ഷിക്കും
എ.കെ. ശശീന്ദ്രന് (വനംമന്ത്രി)
സംസ്ഥാനത്തെ വന്യജീവി സങ്കേ
സഖ്യബലത്തിന്റെ കരുത്തിൽ ബിജെപി
ബിജെപി രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വലിയ എതിർപ്പാണു ശിവസേന, തൃണമൂൽ കോണ്‍ഗ്രസ്,
പൊട്ടലും ചീറ്റലുമായി ബിജെപി
മതനിന്ദയ്ക്കെതിരേ ഗൾഫ് രാജ്യങ്ങൾ കടുത്ത പ്രത
തലകറക്കം അവഗണിക്കരുത്, പേടിക്കരുത്
ആരോഗ്യമുള്ള ഒരാള്‍ക്കു ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ശരീരത്തെ എങ്ങനെ സന്തുലിത
കാർഷികോത്പന്ന സംഭരണം കാര്യക്ഷമമാക്കണം
സർക്കാർ തലത്തിൽ കാർഷികോത്പന്ന സംഭരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനം കർഷ
ഇന്ത്യയും ലോക വ്യാപാരസംഘടനയും
അഡ്വ. വി.സി. സെബാസ്റ്റ്യന്‍
ലോക
കെടുതികൾ അടങ്ങാതെ നോട്ടുനിരോധനം
അഡ്വ. ജി. സുഗുണൻ
2016 നവംബർ 8ന് അപ്ര
അഗ്നിച്ചിറകുകളിൽ കുടുംബങ്ങളിലേക്കിറങ്ങിയ വിശുദ്ധ മറിയം ത്രേസ്യ
സിസ്റ്റർ മരിയ ആന്റണി സിഎച്ച്എഫ്
നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ ഉണരാത്ത ലോകമനഃസാക്ഷി
ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ
ദിനംപ്രതി വർധിക്കുന്ന ക്രിസ്തീയ വംശഹത്യ
തോമസുകുട്ടി ഒരു റബർ മുതലാളിയാണ്!
കെ.ആർ. പ്രമോദ്
അതിരാവിലെ തോമസുകുട്ടി നല്ല ഉറ
അഭിമാനം, ഈ വനിതാരത്നങ്ങൾ
“ലോകത്തിൽ നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ
ബഫർ സോൺ എന്ന മരണമണി
ഗോദവർമൻ തി
കേരള സഭാനവീകരണം 2022-2025
കേരള കത്തോലിക്കാസഭ ഒരു നവീകര
മണ്ണിൽ ജീവിക്കുന്നവൻ മണ്ണിനെ മറക്കരുത്
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ
പരുമലയുടെ
തോറ്റത് ജോ അല്ല, ക്യാപ്റ്റൻ
അനന്തപുരി/ ദ്വിജന്
സെഞ്ചുറി അടിക്കുവാൻ ക്യാപ്റ്റൻതന്നെ കളത്തിലിറങ്ങി
Latest News
ലൈഫ്മിഷന് വിവാദത്തില്‍ ആര്‍ക്കെന്ത് ഗുണമുണ്ടായി?: കെ.ടി. ജലീൽ
ഉടന്‍ മുംബൈയിലേക്ക് മടങ്ങുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ
ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയായിരുന്നു: മാത്യു കുഴൽനാടൻ
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Latest News
ലൈഫ്മിഷന് വിവാദത്തില്‍ ആര്‍ക്കെന്ത് ഗുണമുണ്ടായി?: കെ.ടി. ജലീൽ
ഉടന്‍ മുംബൈയിലേക്ക് മടങ്ങുമെന്ന് വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെ
ക്ലിഫ് ഹൗസില്‍ സ്വപ്ന നിത്യ സന്ദര്‍ശകയായിരുന്നു: മാത്യു കുഴൽനാടൻ
സ്വര്‍ണക്കടത്തിന്റെ രണ്ടാം എപ്പിസോഡാണ് ഇപ്പോള്‍ വന്നിരിക്കുന്നതെന്ന് വി. ജോയ്
സ്കൂൾ ബസ് റോഡിൽ താഴ്ന്നു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top