Letters
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
വക്കീൽമാർ മാത്രം  കോട്ടൂരിയാൽ  മതിയോ?
Thursday, April 11, 2024 2:10 AM IST
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉചിതമായ തീരുമാനമാണിത്. അതേസമയം, ഒരു കെട്ടിടത്തിന്‍റെ തണൽ പോലുമില്ലാതെ നടുറോഡിൽ തിളച്ച വെയിലിൽ ജോലി ചെയ്യുന്ന പോലീസുകാരുടെ കാര്യം ഇതിനേക്കാൾ കഷ്ടമാണ്. റോഡിലെ ടാറിന്‍റെ ചൂടും വാഹനങ്ങൾ പുറന്തള്ളുന്ന ചൂടും വെയിലിന്‍റെ ചൂടും കൂടിയാകുമ്പോൾ ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പോലീസുകാരുടെ അവസ്ഥ ചിന്തിക്കാവുന്നതിനപ്പുറമാണ്.

ചൂടിന്‍റെ ആഘാതം കുറയ്ക്കാനുള്ള സഹായം പോലീസുകാർക്കും ഉണ്ടാവണം. കട്ടിയുള്ള പോലീസ് തൊപ്പിയും തലയിൽ വച്ചു വിയർത്തൊലിച്ചാണ് പലരും റോഡിൽ നിൽക്കുന്നത്. റോഡിൽ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർക്ക് തൊപ്പി ഒഴിവാക്കി തലയിൽ ഘടിപ്പിക്കാവുന്ന കുടയും മറ്റും ഈ വേനൽക്കാലത്ത് നൽകുന്നത് ഉചിതമാണ്. അതുപോലെ കുടിക്കാൻ സംഭാരമോ നാരങ്ങാവെള്ളമോ ഒക്കെ എത്തിച്ചു നൽകുന്നതും ആലോചിക്കേണ്ടതാണ്.

സാംസൺ നിരപ്പേൽ, എറണാകുളം