ഓണം സ്‌പെഷൽ
ദാവണിയിൽ തിളങ്ങാൻ
ഫാഷന്‍റെ കാര്യത്തിൽ എന്നും അപ്റ്റുഡേറ്റ് ആണ് ന്യൂജെൻ ഗാൽസ്. ഏതു സ്റ്റൈലും ട്രൈ ചെയ്യാൻ അവർ ഓ.കെ. പക്ഷേ പാരന്പര്യത്തനിമ വേണ്ടിടത്തൊക്കെ മറ്റൊന്നിനോടും നോ കോംപ്രോമൈസ്. അതാണു സ്റ്റൈൽ.

ഓണക്കാലത്ത് തിളങ്ങാൻ മലയാളി മങ്കമാർക്കു പ്രിയം ദാവണിയോടാണ്. പണ്ടത്തെ ദാവണിയൊന്നുമല്ല. സ്റ്റൈലിൽ ആളു മോസ്റ്റ് മോഡേണ്‍ ആണ്. മിറർ വർക്ക് ഹെവി ബ്രോക്കേഡ് ദാവണിയാണ് ലേറ്റസ്റ്റ് ട്രെൻഡ്. പെണ്‍മനം അറിഞ്ഞ് സ്കർട്ടും ദാവണിയും ബ്ലൗസ് പീസും ഉൾപ്പെടുന്ന സെറ്റുകളാണ് തുണിക്കടകളിൽ ഒരുങ്ങിയത്. സ്കർട്ടിലും ദാവണിയിലും ബ്ലൗസ് പീസിലുമെല്ലാം മിറർ വർക്ക് ചെയ്ത് ഇത് കൂടുതൽ ആകർഷകമാക്കിയിരിക്കുന്നു. കണ്ടാൽ ഒരു ഒന്നര ലുക്ക് തന്നെയാണ് ഇതിന്.
ദാവണിയിൽ വൈവിധ്യങ്ങൾ ഏറെയാണ്. ഫുൾ ബ്രൊക്കേഡ് ദാവണി, നെറ്റ് ദാവണി, കസവു ദാവണി... ഇങ്ങനെ പോകുന്നു. ആഘോഷങ്ങളിൽ തിളങ്ങാൻ ഗാൽസിന് താൽപര്യം ഫുൾ ബ്രോക്കേഡ് ദാവണി തന്നെയാണ്. സിൽക് സ്കർട്ടിന്‍റെ ബോർഡറിൽ മാത്രം ബ്രൊക്കേഡ് പാച്ച് വർക്ക് ചെയ്തവയ്ക്കും ആരാധകർ ഏറെയാണ്. അൽപം സിംപ്ലിസിറ്റി വേണമെങ്കിൽ നെറ്റ് ദാവണിയുടെ ബോർഡറിൽ മാത്രം ബ്രൊക്കേഡ് വച്ചു പിടിപ്പിക്കാം.

കലംകാരി പ്രിന്‍റുള്ള ദാവണിയാണ് മറ്റൊരു സ്റ്റൈൽ. ഇതിനും ആവശ്യക്കാർ ഏറെയാണ്. ദാവണിയിൽ ഹാൻഡ് പ്രിന്‍റ് ചെയ്ത മനോഹര ദൃശ്യങ്ങളുള്ളതും ട്രെൻഡാണ്.
പണ്ടത്തെ പട്ടുപാവാട പോലെയൊന്നുമല്ല ന്യൂജൻ സ്കർട്ടുകൾ. റാപ് എറൗണ്ട് പോലെ ധരിക്കാവുന്നവയാണ് ഇത്തരം സ്കർട്ടുകൾ. അരയിൽ വള്ളി മുറുക്കിയാണ് അണിയുക. വള്ളിയുടെ അറ്റം കൂടുതൽ മനോഹരമാക്കാനായി മിറർ വർക്കും മുത്തും കല്ലും ചെറിയ കുഞ്ചലവുമൊക്കെ പിടിപ്പിക്കുന്നതും ട്രെൻഡാണ്. അൽപം മുല്ലപ്പൂവു കൂടി മുടിയിൽ ചൂടിയാൽ മലയാളി മങ്കയായി തിളങ്ങാം.

സീമ