ആയിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ് അടക്കം ചെയ്ത കുട്ടിയുടെ വായയിൽ ചുണ്ണാമ്പ് കല്ല്
Tuesday, October 16, 2018 12:28 PM IST
ആയിരത്തി അഞ്ഞൂറോളം വർഷങ്ങൾക്കു മുമ്പ് അടക്കം ചെയ്ത പത്തു വയസുള്ള കുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി. വായയിൽ ചുണ്ണാമ്പുകല്ല് തിരികിയ നിലയിലാണ് ഈ അസ്ഥികൂടമുള്ളത്. ഇറ്റലിയിലെ പുരാതന റോമൻ സിമിത്തേരിയിൽ നിന്നുമാണ് ഈ അസ്ഥികൂടം കണ്ടെത്തിയത്. ഒരു മുട്ടയുടെ വലിപ്പമുള്ള ചുണ്ണാമ്പ് കല്ല് ഈ കുട്ടിയുടെ വായയ്ക്കുള്ളിൽ കുത്തിതിരികിയതിനു ശേഷം അടക്കം ചെയ്യുകയായിരുന്നു.

അഞ്ചാം നൂറ്റാണ്ടിൽ ഇവിടെ പടർന്നു പിടിച്ച മലേറിയ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ അസ്ഥികൂടമാണിതെന്ന് ഗവേഷകർ പറയുന്നത്. റോമിൽ നിന്നും അറുപത് കിലോമീറ്റർ മാറിയാണ് ഈ സെമിത്തേരി സ്ഥിതി ചെയ്യുന്നത്. മരണമടഞ്ഞ കുട്ടി ഉയർത്തെഴുന്നേറ്റ് രോഗം പരത്താതെയിരിക്കുവാനായി ഗ്രാമവാസികൾ കുട്ടിയുടെ വായയിൽ ചുണ്ണാമ്പ് കല്ല് തിരികിയതാണെന്നും ഗവേഷകർ വ്യക്തമാക്കി.

ഇത്തരം ശവസംസ്ക്കാരങ്ങളെ "രക്തദാഹികളുടെ ശവമടക്ക്' (വാംപയർ ബറിയൽസ്) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇറ്റലിയിലെ നഗരമായ ലുഗ്നാനോയിലുള്ളവർ വാംപയർ ഓഫ് ലുഗ്നാനോ എന്ന പേരിലാണ് ഈ ശവസംസ്ക്കാരത്തെ വിളിക്കുന്നത്.

ചുണ്ണാമ്പു കല്ലിലും കുട്ടിയുടെ പല്ലിന്‍റെ അടയാളമുണ്ടായിരുന്നു. ശവസംസ്ക്കാരത്തിനു മുമ്പ് ബലപ്രയോഗത്തിലൂടെ ചുണ്ണാമ്പ് കല്ല് കുട്ടിയുടെ വായയിൽ പ്രവേശിപ്പിച്ചതാകാമെന്നാണ് ഗവേഷകർ പറയുന്നത്.

മരിച്ചവർ ഉയർത്തെഴുന്നേറ്റ് ജീവിച്ചിരിക്കുന്ന മറ്റുള്ളവരിലേക്ക് രോഗം പരത്തുമോയെന്ന ഭയമാണ് ഇത്തരം പ്രവൃത്തി ചെയ്യാൻ അവരെ പ്രേരിപ്പിച്ചതെന്നാണ് ഗവേഷകർ പറയുന്നത്. കുട്ടിയുടെ വായയിൽ നിന്നും കണ്ടെത്തിയ ചുണ്ണാമ്പ് കല്ല് ഇതാണ് സൂചിപ്പിക്കുന്നതെന്ന് അരിസോണ സർവകലാശാലയിലെ വിദ്യാർഥിയായ ജോർദാൻ വിൽസണ്‍ പറഞ്ഞു.

അഞ്ചാം നൂറ്റാണ്ടിൽ കുട്ടികളുടെ ശവസംസ്ക്കാരം മാത്രം നടത്തിയിരുന്ന സെമിത്തേരിയിൽ നിന്നുമാണ് അസ്ഥികൂടം ലഭിച്ചത്. ആണ്‍കുട്ടിയുടേതാണോ പെണ്‍കുട്ടിയുടെതാണോ ഈ അസ്ഥികൂടമെന്ന് തിരിച്ചറിയുവാൻ കൂടുതൽ പരിശോധനകൾ ആവശ്യമുണ്ടെന്നും ഗവേഷകർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.