കൊക്കയിലേക്കു ചരിഞ്ഞ ബസ് പിടിച്ചുനിർത്തി യന്ത്രക്കൈകൾ; ജെസിബി ഡ്രൈവർക്ക് അഭിനന്ദനപ്രവാഹം
Friday, September 21, 2018 2:30 PM IST
കൊക്കയിലേക്കു മറിയാൻ തുടങ്ങിയ ബസിനെ മണ്ണുമാന്തി യന്ത്രത്തിന്‍റെ ബക്കറ്റുകൊണ്ട് പിടിച്ചു നിർത്തി യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. തോണ്ടിമലയ്ക്കുസമീപം തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ വക ബസാണ് അപകടത്തിൽപെട്ടത്. അപകടകരമായി ബസ് ഓടിച്ച ഡ്രൈവർ കാർത്തികേയനെ ശാന്തൻപാറ പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകുന്നേരം നാലരയോടെയാണു സംഭവം. തോണ്ടിമലയ്ക്കുസമീപം ഇറച്ചിപ്പാറയിലെത്തിയപ്പോൾ റോഡിൽ ഹൈവേയുടെ ജോലികൾ നടക്കുന്നതിനാൽ വലതുവശംചേർത്ത് കടന്നുപോരാൻ ശ്രമിക്കുന്നതിനിടെ ബസ് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്കു ചെരിയാൻ തുടങ്ങി. ഹൈവേയുടെ പണികളിൽ ഏർപ്പെട്ടിരുന്ന എറണാകുളം ഗ്രീൻഎർത്ത് മൂവേഴ്സിന്‍റെ മണ്ണുമാന്തി യന്ത്രത്തിന്‍റെ ഓപ്പറേറ്റർ രതീഷ് അപകടം മനസലാക്കി അതിവേഗം യന്ത്രത്തിന്‍റെ മുന്നിലെ ബക്കറ്റ് ഉയർത്തി ബസിന്‍റെ മുകൾഭാഗത്ത് പിടിച്ച് ബസ് മറിയാതെ തടഞ്ഞു നിർത്തുകയായിരുന്നു.

വാഹനത്തിലുണ്ടായിരുന്ന എണ്‍പതോളം യാത്രക്കാർ ഈസമയം പുറത്തിറങ്ങി രക്ഷപെട്ടു. ഒരുമണിക്കൂറോളം ബസിനെ താങ്ങിനിർത്തിയ ശേഷം മറ്റു വാഹനങ്ങളുടെകൂടി സഹായത്തോടയാണു അപകടാവസ്ഥയിൽനിന്നും ബസ് നീക്കിയത്.

സംഭവമറിഞ്ഞെത്തിയ എസ്ഐ ബി.വിനോദിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തു. ഇറച്ചിപ്പാറ എത്തുന്നതിനു മുൻപായി തൊഴിലാളികളുമായി പോകുകയായിരുന്ന രണ്ടു ജീപ്പുകളിൽ ബസ് ഇടിച്ചതായി യാത്രക്കാർ പറയുന്നു. ബസ് ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നും പറയുന്നു.

സമയോചിതമായ ഇടപെടലിലൂടെ വലിയൊരു ദുരന്തത്തിൽ നിന്നും ബസ് യാത്രികരെ സാഹസികമായി രക്ഷിച്ച ജെസിബി ഡ്രൈവർ രതീഷിന് സോഷ്യൽമീഡിയയിൽ അഭിന്ദനപ്രവാഹമാണ്. അദ്ദേഹത്തിന്‍റെ മനസാന്നിധ്യത്തിൽ രക്ഷപെട്ട യാത്രികർ നന്ദി അറിയിച്ചതിനു ശേഷമാണ് സ്ഥലത്തു നിന്നും മടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.