ആശിച്ചുമോഹിച്ച് വാങ്ങിയ കാര്‍ കള്ളന്‍മാര്‍ കൊണ്ടുപോയാല്‍ നമ്മള്‍ എന്തുചെയ്യും. സാധാരണയായി പോലീസില്‍ പരാതി നല്‍കും. മാത്രമല്ല അറിയാവുന്നവരെ ഒക്കെ വിളിച്ചുപറയും. ഇതുംപോരാഞ്ഞിട്ട് ചിലര്‍ നേര്‍ച്ചകളും നേരും.

എന്നാല്‍ യുകെയിലുള്ള ഒരാള്‍ തന്‍റെ കാര്‍ മോഷണം പോയപ്പോള്‍ അല്‍പം വേറിട്ട കാരമാണ് ചെയ്തത്. ജയ് റോബിന്‍സന്‍ എന്ന 23കാരനാണ് ഇത്തരത്തില്‍ വ്യത്യസ്ത രീതി പരീക്ഷിച്ച് സോഷ്യല്‍ മീഡിയയല ഹിറ്റായത്.

ഇദ്ദേഹത്തിന്‍റെ കാറുകളായിരുന്നു മോഷണം പോയത്. രാവിലെ വീട്ടില്‍ നിന്നും മുറ്റത്തേക്ക് ഇറങ്ങിയ ജയ് ശരിക്കും ഞെട്ടി കാരണം രണ്ടു കാറും ഇല്ല. അദ്ദേഹം ഉടനടി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ അതുകൊണ്ട് അത്ര പ്രയോജനം ഉണ്ടായില്ല.

ഇദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. അതിനാല്‍ തന്‍റെ കാര്‍ മോഷണം പോയകാര്യം ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്തു. ഇദ്ദേഹത്തിന്‍റെ സുഹൃത്ത് ജാമി എന്നൊരാള്‍ ഉടനടി റോബിന്‍സനെ വിളിച്ചു.

സ്നാപ്ചാറ്റ് സ്റ്റോറിയില്‍ ഒരാള്‍ സീറ്റ് വില്‍ക്കാന്‍ ശ്രമിക്കുന്നത് താന്‍ കണ്ടുവെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ആ മോഷ്ടാവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. കുറച്ച് പണവും മോഷ്ടാവിന് ഓഫര്‍ ചെയ്തു.

ഇതിനിടയില്‍ സ്‌നാപ്ചാറ്റില്‍ നിന്നുള്ള കാറിന്‍റെ ചിത്രം ജയ് ശരിയായി പഠിച്ചു. ചിത്രത്തില്‍ ഒരു ഹൗസിംഗ് എസ്റ്റേറ്റിന്‍റെ പേര് അദ്ദേഹം കണ്ടെത്തി. തുടര്‍ന്ന് ഗൂഗിള്‍ എര്‍ത്തുവഴി വാഹനം പാര്‍ക്കുചെയ്തിരുന്ന സ്ട്രീറ്റ് കൃത്യമായി തിരിച്ചറിഞ്ഞു.

വൈകാതെ വിവരം പോലീസിനെ അറിയിച്ചു. ഒടുവില്‍ ബര്‍മിംഗ്ഹാമിലെ ജയിന്‍റെ വീട്ടില്‍ നിന്ന് ആറ് മൈല്‍ അകലെയുള്ള വെസ്റ്റ് ബ്രോംവിച്ചില്‍നിന്നും കാര്‍ കണ്ടെത്തി.

എന്തായാലും ഈ കാര്‍ കണ്ടെത്തിയതിനാൽ വലിയ ആത്മവിശ്വാസത്തിലാണ് ജയ്. കാരണം 16,000 പൗണ്ട് വിലമതിക്കുന്ന ഫോക്സ്വാഗണ്‍ കാര്‍ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സാങ്കേിതികവിദ്യ ഒരുതവണകൂടി തുണയ്ക്കുമെന്ന പ്രതീക്ഷ അദ്ദേഹത്തിനുണ്ട്...