ചെവി വേദനയുമായി ആശുപത്രിയിലെത്തിയ ആളുടെ ചെവിയിൽ നിന്നും കണ്ടെത്തിയത് ചിലന്തിയും ചിലന്തി വലയും
Saturday, September 8, 2018 10:54 AM IST
ചെവി വേദനയുമായി ആശുപത്രിയിലെത്തിയയാളുടെ ചെവിക്കുള്ളിൽ ചിലന്തി വല. ചൈനയിലെ ലിയോണിംഗ് പ്രവശ്യയിലെ ഡാലിയാനിലുള്ള ഡാലിയാൻ സെൻട്രൽ ആശുപത്രിയിലാണ് തന്‍റെ ചെവിയിൽ അസ്വസ്തത തോന്നുന്നുവെന്ന് പറഞ്ഞ് അറുപതുകാരനായ ഒരാൾ ചികിത്സയ്ക്ക് എത്തിയത്.

വിശദമായ പരിശോധനയ്ക്കൊടുവിലാണ് ചെവിയിൽ കയറിപ്പറ്റിയ ചിലന്തി ഇതിനുള്ളിൽ വല നിർമിച്ചിരിക്കുന്നുവെന്ന് ഡോക്ടർമാർ കണ്ടുപിടിച്ചത്. ചെവിക്കുള്ളിൽ പ്രാണിയോ മറ്റെന്തങ്കിലും കയറികൂടിയതാകാമെന്ന് ഡോക്ടർമാർ കരുതിയെങ്കിലും ഒരു ചിലന്തി കയറുമെന്ന് ഡോക്ടർമാർ ഒരിക്കലും കരുതിയിരുന്നില്ല.

ആദ്യമൊക്കെ അസ്വസ്ത തോന്നിയിരുന്നുവെങ്കിലും ഞാനത് കാര്യമാക്കിയിരുന്നില്ലെന്നാണ് ചികിത്സ തേടിയെത്തിയയാൾ പറഞ്ഞത്. എന്നാൽ ചെവിയിലെ പ്രശ്നം അസഹനീയമായതിനെ തുടർന്നാണ് അദ്ദേഹം ആശുപത്രിയിൽ എത്തിയത്.

ദീർഘനേരത്തെ പരിശ്രമത്തിനൊടുവിലാണ് ചിലന്തിയെ ചെവിക്കുള്ളിൽ നിന്നും പുറത്തെടുക്കുവാനായത്. അദ്ദേഹത്തിന്‍റെ ചെവിക്ക് ഒരുവിധത്തിലുമുള്ള കുഴപ്പമില്ലെന്ന് ചികിത്സനടത്തിയ ഡോക്ടർ വ്യക്തമാക്കി. പ്രാണി പോലുള്ള ജീവികൾ ചെവിക്കുള്ളിൽ വീണതിനെ തുടർന്ന് നിരവധിയാളുകൾ ചികിത്സ തേടി ആശുപത്രിയിൽ എത്താറുണ്ടെങ്കിലും ആദ്യമായാണ് ഒരാളുടെ ചെവിയിൽ നിന്നും ചിലന്തിയെ കണ്ടെത്തുന്നതെന്ന് ഡോക്ടർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.