ഫുകുഷിമ ആണവ റിയാക്ടർ തകർച്ച; കാൻസർ ബാധിച്ച് ഒരു മരണം
Friday, September 7, 2018 9:58 AM IST
ഏഴു വർഷം മുന്പ് ജപ്പാനെ തകർത്തെറിഞ്ഞ സുനാമി ഫുകുഷിമ ആണവനിലയത്തിന് കാര്യമായ കേടുപാടുകൾ വരുത്തിയിരുന്നു. അന്നത്തെ അപകടത്തെത്തുടർന്നുണ്ടായ ശക്തമായ അണുവിസരണത്തിൽ (റേഡിയേഷൻ) ഒരു മരണം സംഭവിച്ചതായി ജാപ്പനീസ് മീഡിയ റിപ്പോർട്ട് ചെയ്തു. ശ്വാസകോശ കാൻസർ പിടിപെട്ട അന്പതുകാരനാണ് മരിച്ചത്.

2016ലാണ് ഇദ്ദേഹത്തിന് കാൻസർ കണ്ടെത്തുന്നത്. സുനാമിക്കുശേഷം തകരാറിലായ ഫുകുഷിമ ഡൈച്ചി പ്ലാന്‍റിലെ റേഡിയേഷൻ ലെവൽ പരിശോധിക്കുന്ന ജോലിയായിരുന്നു അദ്ദേഹത്തിന്. ആണവനിലയങ്ങളിൽ മൂന്നു പതിറ്റാണ്ട് ജോലിചെയ്തിട്ടുള്ളയാളാണ് മരണമടഞ്ഞത്.

ഫുകുഷിമ ആണവനിലയത്തിൽ തകരാറുണ്ടാതിനുശേഷം പ്രത്യേക സുരക്ഷാമാർഗങ്ങൾ സ്വീകരിച്ചായിരുന്നു ജോലി തുടർന്നത്. എന്നാൽ, ഇതിനെ മറികടക്കുംവിധത്തിൽ റേഡിയേഷനുണ്ടായി എന്നാണ് നിഗമനം. കാൻസർരോഗബാധിതനായി മരണമടഞ്ഞെന്ന വാർത്ത പുറത്തുവന്നതോടെ അദ്ദേഹത്തിന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നല്കുമെന്ന് ജാപ്പനീസ് ആരോഗ്യ-തൊഴിൽക്ഷേമ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നേരത്തെ നാലു ജീവനക്കാർക്ക് റേഡിയേഷനുമായി ബന്ധപ്പെട്ട രോഗങ്ങൾ പിടിപെട്ടിട്ടുണ്ടെന്ന് ജാപ്പനീസ് സർക്കാർ സ്ഥിരീകരിച്ചിരുന്നു. ആദ്യമായാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്. 2011ൽ റിക്ടർ സ്കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 18,000ലധികം പേർ മരണമടഞ്ഞിരുന്നു. ഭൂകന്പത്തിൽ ആണവനിലയത്തിന്‍റെ ശീതീകരണസംവിധാനത്തിന് തകരാർ സംഭവിച്ചു. ഇതാണ് അണുപ്രസരണത്തിനു കാരണമായത്.

ഒപ്പം റേഡിയോ ആക്ടീവ് മൂലകങ്ങളുടെ ചോർച്ചയുമുണ്ടായി. ആദ്യഘട്ട പരിശോധനയ്ക്കുശേഷം ആണവനിലയത്തിന് തകരാർ സംഭവിച്ചില്ലെന്ന് നടത്തിപ്പുകാരായ ടോക്കിയോ ഇലക്‌ട്രിക് പവർ കമ്പനി (ടെപ്കോ) പറഞ്ഞിരുന്നെങ്കിലും പിന്നീട് ആറു റിയാക്ടറുകളിൽ മൂന്നെണ്ണത്തിന് തകരാറുണ്ടായതായി സ്ഥിരീകരിക്കേണ്ടിവന്നു. റേഡിയോ ആക്ടീവ് മൂലകങ്ങൾ ചോർന്നതുമൂലം മൂന്നു റിയാക്ടറുകൾ ഭാഗികമായി ഉരുകിയിരുന്നു.

ഫുകുഷിമ ഡൈച്ചി പ്രദേശത്തുനിന്ന് മൂലകാവശിഷ്ടങ്ങൾ നീക്കംചെയ്യാൻ സർക്കാർ ടെപ്കോയെത്തന്നെ നിയോഗിച്ചു. നൂറിലധികം തൊഴിലാളികളെ ഉപയോഗിച്ചാണ് ടെപ്കോ ആണവമലിനീകരണമുണ്ടായ പരിസരം വൃത്തിയാക്കിയത്. 1986ലെ ചെർണോബിൽ ആണവനിലയ ദുരന്തത്തിനുശേഷം ലോകംകണ്ട ഏറ്റവും വലിയ ആണവദുരന്തമാണ് ഫുകുഷിമ പ്ലാന്‍റിലുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.