"ബീഹാര്‍ മിറക്കിള്‍'; മരിച്ചയാളുടെ തിരിച്ചുവരവ്
Friday, February 16, 2024 11:33 AM IST
മരണം എന്നത് എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണല്ലൊ. അത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ചിലര്‍ക്ക് അപകടങ്ങള്‍ വഴി മരണം സംഭവിക്കുമ്പോള്‍ ചിലരുടെ മരണകാരണം രോഗം ആയിരിക്കും.

എത്ര വലിയ ആശുപത്രിയൊ ഡോക്ടറൊ വിചാരിച്ചാലും ഒരു നാള്‍ മരണമെത്തുമെന്നത് സത്യമാണ്. എന്നാല്‍ ചിലരുണ്ട്; മരണത്തെ അതിജീവിച്ച ചിലര്‍. അത്തരം ആളുകള്‍ മറ്റുള്ളവര്‍ക്ക് എന്നും വിസ്മയമാണ്.

അത്തരമൊരും സംഭവം അടുത്തിടെ ഛത്തീസ്ഗഡില്‍ സംഭവിക്കുകയുണ്ടായി. ബിഹാറിലെ ബെഗുസാരായിയിലെ നീമ ചന്ദ്പുര ഗ്രാമത്തിലെ രാംവതി ദേവി എന്ന സ്ത്രീയെ ശ്വാസതടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഛത്തീസ്ഗഡിലെ കോര്‍വ ജില്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മക്കളായ മുരാരി ഷാവോ, ഘന്‍ശ്യാം ഷാവോ എന്നിവര്‍ക്കൊപ്പമാണ് അവര്‍ ഛത്തീസ്ഗഡിലേക്ക് പോയത്.

ചികിത്സയ്ക്കിടെ അവര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതോടെ നാട്ടില്‍ തന്നെ സംസ്‌കരിക്കാന്‍ മക്കള്‍ തീരുമാനിച്ചു. രാംവതിയുടെ മൃതദേഹവുമായി മക്കള്‍ ബിഹാറിലേക്ക് തിരിച്ചു.

ഫെബ്രുവരി 12-ന് മൃതദേഹം സ്വകാര്യ വാഹനത്തില്‍ ബെഗുസാരായിയിലേക്ക് കൊണ്ടുവരികയായിരുന്നു. 18 മണിക്കൂര്‍ യാത്രയ്ക്ക് ശേഷം ബീഹാറിലെ ഔറംഗബാദില്‍ എത്തിയപ്പോള്‍ പെട്ടെന്ന് രാംവതിക്ക് ബോധം വന്നു.

അവര്‍ വാഹനത്തില്‍ എഴുന്നേറ്റു. ഇത് കണ്ട് കുടുംബക്കാര്‍ ഭയന്നുപോയി. അവര്‍ വാഹനം നിര്‍ത്തി ചാടിപ്പുറത്തിറങ്ങി. പിന്നീട് ധൈര്യം വീണ്ടെടുത്ത് അവര്‍ രാംവതിക്ക് അടുത്തെത്തി.

പരിശോധനയില്‍ രാംവതി മരിച്ചിട്ടില്ലെന്ന് മക്കള്‍ മനസിലാക്കി. അവര്‍ അമ്മയെ ഒട്ടും സമയം കളയാതെ ബെഗുസാരായി സദര്‍ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ രാംവതിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അവര്‍ സുഖം പ്രാപിച്ചു വരികയാണ്.

എന്നാലും എന്ത് മറിമായമാണ് സംഭവിച്ചതെന്ന ചിന്തയിലാണ് വിവരമറിഞ്ഞവരൊക്കെ. റോഡുമാര്‍ഗം കൊണ്ടുവന്നതിനാല്‍ വാഹനത്തിന്‍റെ കുതിച്ചുചാട്ടം കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) ആയി പ്രവര്‍ത്തിച്ചിട്ടുണ്ടാകാമെന്നാണ് ചില ഡോക്ടര്‍മാര്‍ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.