"വരന്‍ ഡോക്ടര്‍, അപ്പോള്‍ പ്രീവെഡിംഗ് ഷൂട്ടിന് പറ്റിയ ഇടം ഇതല്ലെ'; പണിപോയ കഥ
Monday, February 12, 2024 11:46 AM IST
കാലം അങ്ങ് പുരോഗമിച്ചപ്പോള്‍ കല്യാണം കെങ്കേമം ആക്കുന്നതിനായി ആളുകള്‍ നിരവധി പരീക്ഷണങ്ങള്‍ രംഗത്തിറക്കി. അതില്‍ ഏറ്റവും ഹിറ്റായ ഒന്നാണല്ലൊ പ്രീവെഡിംഗ് ഷൂട്ട്. അത് വ്യത്യസ്തമാക്കാന്‍ പലരും കിണഞ്ഞ് പരിശ്രമിക്കും.

അത്തരത്തിലുള്ള വെറൈറ്റി പ്രീ വെഡിംഗ് ഷൂട്ട് ദൃശ്യങ്ങളില്‍ പലതും വൈറലായി മാറും. ചിലത് ട്രോളിന് പാത്രമാകും. എന്നാല്‍ ചില സമയങ്ങളില്‍ ഇത്തരം കാര്യങ്ങളൊക്കെ അതിര് കടക്കും.

ഇപ്പോള്‍ അത്തരത്തിലുള്ള ഒരു ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങളില്‍ എത്തുകയും പിന്നീട് വിവാദമായി മാറുകയുമുണ്ടായി. സംഭവം കര്‍ണാടകയിലാണ്.

ചിത്രദുര്‍ഗ ജില്ലയിലെ ഭരമസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡോക്ടറുടെ കല്യാണം നിശ്ചയിച്ചു. ആ സന്തോഷത്തില്‍ ഒരു പ്രീവെഡിംഗ് ഷൂട്ട് ആളങ്ങ് പ്ലാന്‍ ചെയ്തു. താന്‍ ഡോക്ടറല്ലെ അപ്പോള്‍ ആശുപത്രി വിട്ടെന്ത് ഫോട്ടോഷൂട്ട് എന്നദ്ദേഹം ചിന്തിച്ചിരിക്കാം.

തത്ഫലമായി അവര്‍ ഒരു ഫോട്ടോഷൂട്ട് പ്ലാന്‍ ചെയ്തു. എന്നാല്‍ ഇതിന് വേദിയാക്കിയതാകട്ടെ ഓപ്പറേഷന്‍ തീയറ്ററും. അഭിഷേക് എന്ന ഈ ഡോക്ടറും അദ്ദേഹത്തിന്‍റെ പ്രതിശ്രുത വധുവും ഒരു രോഗിക്ക് ശസ്ത്രക്രിയ 'നടത്തുകയുണ്ടായി'.

നാലു ചുറ്റും നിന്നും കാമറമാന്‍മാര്‍ അത് ഭംഗിയായി പകര്‍ത്തി. രോഗിയായി കിടന്നയാളും തന്‍റെ റോള്‍ കൃത്യമായി നിര്‍വഹിച്ചു. ഇടയില്‍ എല്ലാവരും ചിരിച്ചുല്ലസിച്ചു. തന്‍റെ പ്രീവെഡിംഗ് ഷൂട്ട് ഹിറ്റെന്നുറപ്പിച്ച് ഡോക്ടര്‍ തീയറ്റര്‍ വിട്ടിറങ്ങി.

എന്നാല്‍ പിന്നീടാണ് സംഗതി മാറിമറിഞ്ഞത്. ഏറെ ഗൗരവമുള്ള ഒരു ഇടത്തേയും കാര്യത്തേയും ഇത്തരത്തില്‍ ചിത്രീകരിച്ചതില്‍ നെറ്റിസണ്‍ കലിപ്പിലായി. ദൃശ്യങ്ങള്‍ എക്‌സില്‍ വ്യാപകമായി പ്രചരിച്ചതോടെ അധികൃതരര്‍ ഇടപെട്ടു.

"ചിത്രദുര്‍ഗയിലെ ഭരമസാഗര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഓപ്പറേഷന്‍ തിയറ്ററില്‍ വിവാഹത്തിന് മുമ്പായി ഷൂട്ടിംഗ് നടത്തിയ ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സര്‍ക്കാര്‍ ആശുപത്രികള്‍ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനാണ് ഉള്ളത്, വ്യക്തിപരമായ ജോലിക്ക് വേണ്ടിയല്ല- കര്‍ണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ട്വീറ്റില്‍ കുറിച്ചു.

"സര്‍ക്കാര്‍ ആശുപത്രികള്‍ പൊതുജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയുള്ളതാണ്, വ്യക്തിപരമായ ഇടപഴകലുകള്‍ക്കല്ല' എന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഡോക്ടര്‍ക്ക് കിട്ടിയ സസ്‌പെന്‍ഷന്‍ വിവാഹം ഉറപ്പിച്ച പലരേയും ചിന്തിപ്പിക്കുകയാണത്രെ.



Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.