ലോകത്തിലെ ഏറ്റവും ആദ്യകാല ഡെസ്‌ക്ടോപ്പുകള്‍; കണ്ടെത്തിയതിവിടെ...!
Monday, February 19, 2024 4:32 PM IST
സാങ്കേതികവിദ്യ ഏറെ പുരോഗമിച്ച കാലഘട്ടത്തില്‍ ആണല്ലൊ നാം ജീവിക്കുന്നത്. ഒരു ഞൊടിയില്‍ കാഴ്ചകള്‍ ആകെ മാറുന്നയത്ര കണ്ടുപിടിത്തതിന്‍റെ കാലം പുരോഗമിച്ചു. എന്നാല്‍ ഏതൊന്നിനുമൊരു തുടക്കം ഉണ്ടാകുമല്ലൊ.

അതുപോലെ നിര്‍ണായകമായ മറ്റൊന്നാണ് ഒന്നിന്‍റെ ഘട്ടങ്ങളിലുള്ള പുരോഗതി. മനുഷ്യന്‍റെ നിത്യജീവിതത്തിന്‍റെ ഭാഗമായി മാറിയ ഒന്നാണല്ലൊ കമ്പ്യൂട്ടറുകള്‍.

എന്നാല്‍ അടുത്തിടെ ലണ്ടനില്‍ ഈ ഡെസ്‌ക്ടോപ്പുമായി ബന്ധപ്പെട്ടൊരു ഞെട്ടിക്കുന്ന കാര്യം ഉണ്ടായി. അത് മറ്റൊന്നുമല്ല ലോകത്തിലെ ഏറ്റവും ആദ്യകാലത്തെ ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ അവിടെ കണ്ടെത്തുകയുണ്ടായി. അതും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും.

ലണ്ടനില്‍ ജസ്റ്റ് ക്ലിയര്‍ എന്ന മാലിന്യ സ്ഥാപനം നടത്തിയ ഹൗസ് ക്ലിയറന്‍സിനിടെയാണ് ഇത്തരത്തിലുള്ള രണ്ട് ഡെസ്‌ക്ടോപ്പുകള്‍ കണ്ടെത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടികളുടെ അടിയില്‍ ഒളിപ്പിച്ചനിലയില്‍ ആയിരുന്നു ഈ കമ്പ്യൂട്ടറുകള്‍.

കണ്ടെത്തിയ സമയം ഇതെന്താണെന്ന് ജീവനക്കാര്‍ക്ക് മനസിലായില്ല. ഭാഗ്യത്തിന് അവരത് നശിപ്പിച്ചില്ല. പകരം വിദഗ്ധരോട് തിരക്കി. അവരാണ് ഇത് 50 വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള ആദ്യത്തെ ഡെസ്‌ക്ടോപ്പ് എന്ന് തിരിച്ചറിഞ്ഞത്.

1972-ല്‍ ആരംഭിച്ച ക്യു1 ഡെസ്‌ക്ടോപ്പുകളായിരുന്നത്രെ അവ. ഇന്‍റലിന്‍റെ നൂതനമായ 8008 പ്രോസസറുകള്‍ ഉപയോഗിച്ചുള്ള ക്യു1 ഒറ്റക്കാഴ്ചയില്‍ ഒരു ടൈപ്പ്‌റൈറ്ററിനോട് സാമ്യമുള്ളതാണ്. എന്നാല്‍ സ്‌ക്രീനും കീബോര്‍ഡും പ്രിന്‍ററും എല്ലാം ഒരു യൂണിറ്റില്‍ ഉള്‍ക്കൊള്ളുന്ന ആദ്യത്തെ സമ്പൂര്‍ണ സംയോജിത പേഴ്സണല്‍ കമ്പ്യൂട്ടറായിരുന്നു ഇത്.

നിലവില്‍ ഇത് മൂന്നെണ്ണം മാത്രമാണുള്ളത്. ഇവ റീസൈക്കിള്‍ ചെയ്യുന്നതിനുപകരം കിംഗ്സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയുടെ കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റില്‍ ഒരു എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിക്കാനാണ് ഇപ്പോള്‍ നീക്കം.

എന്തായാലും സിംഗിള്‍ ചിപ്പ് മൈക്രോപ്രൊസസര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ സംയോജിത ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടറുകള്‍ നഷ്ടമായി പോകാഞ്ഞതിന്‍റെ സന്തോഷത്തിലാണ് സൈബര്‍ ലോകം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.