ഞെട്ടിച്ച് കാലുള്ള പാമ്പ്! തട്ടിപ്പെന്ന് നെറ്റിസണ്‍
Saturday, May 18, 2024 10:27 AM IST
പാമ്പ് കാലുകള്‍ ഇല്ലാത്ത ഒരു ജീവിയാണല്ലൊ. നിലത്തൂടെ ഇഴഞ്ഞുനീങ്ങുന്ന ഈ ജീവിയെ ഭയത്തോടെയാണ് മിക്കവാരും കാണാറുള്ളത്. അതിനു കാരണം ഇവയുടെ ദംശനം മരണത്തിന് വഴിവച്ചേക്കാം എന്നതുതന്നെ.

സമൂഹ മാധ്യമങ്ങളുടെ വരവോടെ ലോകമെമ്പാടുമുള്ള നിരവധി തരം പാമ്പകുളെ നമുക്ക് പരിചയപ്പെടാന്‍ കഴിയുന്നു. എന്നാല്‍ എവിടെയും ഈ ജീവികള്‍ക്ക് കാലുകള്‍ ഉള്ളതായി കണ്ടിട്ടില്ല.

പക്ഷെ അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ എത്തിയ ഒരു വീഡിയോയിലുള്ള പാമ്പിന് കാലുകളുണ്ടായിരുന്നു. ദൃശ്യങ്ങളില്‍ ഒരു വാതിലിനടുത്തായി കിടക്കുകയാണ് ഈ പാമ്പ്. എന്നാല്‍ അതിന്‍റെ തലഭാഗത്ത് രണ്ട് കാലുകള്‍ ഉള്ളതായി കാണാം.

പക്ഷെ ഇത് തട്ടിപ്പാണെന്നാണ് ബഹുഭൂരിപക്ഷവും കരുതുന്നത്. അതിന് കാരണം ദൃശ്യങ്ങളില്‍ ഈ പാമ്പ് അനങ്ങുന്നതേയില്ല. പകരം കാമറ മാത്രമാണ് ചലിക്കുന്നത്. മാത്രമല്ല ഈ പാമ്പിന്‍റെ മുഖവും സ്വല്‍പം വ്യത്യസ്തമാണ്.

ഇത് ഒന്നുകില്‍ ഫോട്ടോഷോപ്പ് അല്ലെങ്കില്‍ കളിപ്പാട്ടം എന്നാണ് മിക്കവരും കരുതുന്നത്. "എന്തൊരു മനോഹരമായ ഫോട്ടോഷോപ്പ്.' എന്നാണൊരാള്‍ കമന്‍റായി കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.