ഉപ്പ് കൂടിയാല്‍ ആപത്താണ്; ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്...
ഉപ്പ് കൂടിയാല്‍ ആപത്താണ്; ഇക്കാര്യങ്ങള്‍ അറിയാതെ പോകരുത്...
വായ്ക്ക് രുചിയോടെ വല്ലതും കഴിക്കണമെങ്കില്‍ ഒരു പൊടിക്ക് ഉപ്പ് മുന്നില്‍നില്‍ക്കണം, എന്നുവച്ച് അതിന്‍റെ അതിര്‍ത്തി ലംഘിക്കരുത്- നമ്മള്‍ മലയാളികളുടെ ഇടയിലുള്ള പൊതുവായ സംസാരമാണിത്.

പൊടിക്ക് ഉപ്പ് മുന്നിലുള്ള ഭക്ഷണത്തിന് സ്വാദും അല്‍പം കൂടുതലായിരിക്കും. ചിലര്‍ ചോറിനുവരെ അല്‍പം ഉപ്പ് വിതറി കഴിക്കാറുണ്ട്. സദ്യക്ക് ഉപ്പ് വിളമ്പുന്ന ശീലവും മലയാളികള്‍ക്കു സ്വന്തം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും ഉപ്പ് ഒരു വില്ലന്‍ കഥാപാത്രമാണ്. ഉപ്പ് കൂടിയാല്‍ ശരീരത്തിന് പല ദോഷങ്ങളുമുണ്ടാകും. രക്തസമ്മര്‍ദം മുതല്‍ ഹൃദ്രോഗം വരെ ഉപ്പ് കൂടുമ്പോള്‍ ഉണ്ടാകും.

അതുകൊണ്ട് ഉപ്പ് പരമാവധി കുറച്ച് ഉപയോഗിക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്. ഉപ്പ് കുറച്ച് ഉപയോഗിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിനു ലഭിക്കുന്ന ഗുണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം...

രക്തസമ്മര്‍ദം കുറയും, വൃക്കയ്ക്ക് ഗുണം

അമിതമായി ഉപ്പ്/സോഡിയം കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദത്തിന് കാരണമാകും. ഇതിന്‍റെ ഉപഭോഗം കുറയ്ക്കുന്നതിലൂടെ രക്തസമ്മര്‍ദം കുറയ്ക്കാം.

അതുപോലെ അമിതമായ ഉപ്പ് വൃക്ക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. സോഡിയം കൂടുമ്പോള്‍ കാലക്രമേണ വൃക്ക തകരാറിലോ പൂര്‍ണമായി പ്രവര്‍ത്തനരഹിതമോ ആകും.

ഉപ്പിന്‍റെ ഉപഭോഗം കുറയ്ക്കുന്നത് വൃക്കയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

ഉപ്പ് കഴിക്കുന്നത് കൂടുമ്പോള്‍ രക്തസമ്മര്‍ദം വര്‍ധിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദം ഹൃദ്രോഗത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഉപ്പ് കുറയ്ക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദം മസ്തിഷ്‌കാഘാതത്തിനും കാരണമാകും. ഉപ്പ് കുറയ്ക്കുന്നതിലൂടെ സ്‌ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കാവുന്നതാണ്.

മെച്ചപ്പെട്ട ആരോഗ്യത്തിനും ദീര്‍ഘായുസിനും ഉപ്പ് അകറ്റിനിര്‍ത്തുന്നതാണ് ഗുണകരം.

അസ്ഥികളുടെ ആരോഗ്യം

ഉയര്‍ന്ന തോതില്‍ ഉപ്പ് കഴിക്കുന്നത് കാല്‍സ്യം കുറയ്ക്കാന്‍ കാരണമാകും. ഇത് കാലക്രമേണ അസ്ഥികളെ ദുര്‍ബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും.

ഉപ്പ് ഉപഭോഗം കുറച്ചാല്‍ കാല്‍സ്യം നിലനിര്‍ത്തി അസ്ഥികളുടെ സാന്ദ്രത വര്‍ധിക്കാനും ഒടിയാനുള്ള സാധ്യത കുറയ്ക്കാനും കഴിയും. ശരീരത്തില്‍ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ സോഡിയം നിര്‍ണായക പങ്കുവഹിക്കുന്നു.

അമിതമായ സോഡിയം ഉപഭോഗം ഈ സന്തുലിതാവസ്ഥ തകിടം മറിക്കും. ശരീരത്തില്‍ വെള്ളം കെട്ടിക്കിടക്കാന്‍ സോഡിയത്തിന്‍റെ അമിതമായ ഉപയോഗം കാരണമാക്കും.

വയറിലെ കാന്‍സര്‍, രക്തയോട്ടം

ഉയര്‍ന്ന ഉപ്പ് ഉപഭോഗം വയറ്റിലെ കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും. ഉപ്പിലിട്ട ഭക്ഷണങ്ങള്‍, സംസ്‌കരിച്ച മാംസങ്ങള്‍ തുടങ്ങിയവയുടെ ഉപയോഗത്തിലൂടെ ആമാശയ അര്‍ബുദം വരാനുള്ള സാധ്യത കൂടുതലാണ്.

ഇതില്‍ ഉപ്പിന്‍റെ അളവ് ധാരാളം ഉള്ളതിനാലാണിത്. ഇത്തരത്തില്‍ അമിതമായി ഉപ്പുള്ള ഭക്ഷണങ്ങള്‍ കുറച്ചാല്‍ വയറിലെ കാന്‍സര്‍ സാധ്യതയും കുറയ്ക്കാവുന്നതാണ്.

അമിതമായി ഉപ്പ് ശരീരത്തില്‍ ചെന്നാല്‍ രക്തക്കുഴലുകളുടെ പ്രവര്‍ത്തനവും താളം തെറ്റും. ധമനികള്‍ കട്ടിയാകുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നതാണ് ഇതിന്‍റെ ദോഷവശം.

ഉപ്പ് കുറയ്ക്കുന്നതിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കഴിയും. അതിലൂടെ ഹൃദയസംബന്ധമായ സങ്കീര്‍ണതകള്‍ക്കും അയവുവരുത്താം.