ശ്രീനിവാസൻ വധക്കേസ്; പോപ്പുലർ ഫ്രണ്ട് ഹിറ്റ് സ്ക്വാഡ് അംഗം അറസ്റ്റിൽ
Tuesday, March 19, 2024 6:21 PM IST
പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി ഷഫീക്കിനെയാണ് എൻഐഎ കൊല്ലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ 71പേർ പിടിയിലായി.

കഴിഞ്ഞ ഏപ്രിൽ 16 നാണ് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് പ്രവര്‍ത്തകനായ ശ്രീനിവാസനെ അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമാണ് ശ്രീനിവാസൻ വധമെന്നായിരുന്നു അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ.

അറസ്റ്റിലായ ഷഫീക്ക് പോപ്പുലർ ഫ്രണ്ടിന്‍റെ ഹിറ്റ് സ്ക്വാഡ് അംഗമായിരുന്നുവെന്ന് എൻഐഎ പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ മൃതദേഹം സൂക്ഷിച്ചിരുന്ന പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിക്ക് സമീപമാണ് ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നതെന്ന് പോലീസ് കണ്ടെത്തി.

സംഭവദിവസം ഉച്ചയ്ക്ക് രണ്ടുബൈക്കുകളിലായി എത്തി‌യ പ്രതികൾ പാലക്കാട്ടെ ശ്രീനിവാസന്‍റെ ക‌ടയിൽക്ക‍യറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഷഫീക്ക് ഒളിവിൽ പോവുകയായിരുന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക