ചിന്നക്കനാലിൽ ചക്കക്കൊമ്പൻ, ദേവികുളത്ത് പടയപ്പ; പിന്നാലെ ഭീതിവിതച്ച് കാട്ടാനക്കൂട്ടം
Wednesday, March 27, 2024 10:15 AM IST
തൊടുപുഴ: ഇടുക്കിയില്‍ വീണ്ടും ഭീതിവിതച്ച് കാട്ടാനകൾ. ചിന്നക്കനാൽ സിങ്കുകണ്ടത്ത് ചക്കക്കൊമ്പൻ ഇറങ്ങിയതിനു പിന്നാലെ ദേവികുളത്ത് പടയപ്പയെന്ന കാട്ടാനയും ജനവാസ മേഖലയില്‍ ഇറങ്ങി.

ദേവികുളം ഫാക്ടറി മിഡില്‍ ഡിവിഷനില്‍ ഇറങ്ങിയ പടയപ്പ ലയങ്ങളോട് ചേര്‍ന്നുള്ള കൃഷി നശിപ്പിച്ചു. ഇതോടെ സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘം കാട്ടിലേക്ക് തുരത്തി. പടയപ്പയെ നിരീക്ഷിക്കാൻ പ്രത്യേക സംഘവും ആർആർടി സംഘവുമുണ്ട്. ആന കാട്ടിൽ നിന്ന്
പുറത്തേക്ക് വരാതിരിക്കാനുള്ള നടപടികളാണ് നടത്തുന്നത്.

അതേസമയം, പടയപ്പയ്ക്ക് പുറമേ ദേവികുളത്ത് രാത്രിയില്‍ ആറ് ആനകളുടെ കൂട്ടവും ഇറങ്ങിയിരുന്നു. തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപമാണ് ആനകൾ ഇറങ്ങിയത്. ഈ ആനകളെയും തുരത്തി കാട്ടിലേക്ക് മടക്കി അയച്ചിട്ടുണ്ട്.

കൊച്ചി- ധനുഷ്കോടി ദേശീയപാതക്ക് സമീപം അടിമാലി- നേര്യമംഗലം റോഡിൽ ആറാം മൈലിൽ ആനയിറങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് വനംവകുപ്പ് ജാഗ്രതാനിര്‍ദേശം നല്കിയിട്ടുണ്ട്.

നേരത്തെ, സിങ്കുകണ്ടത്ത് പുലർച്ചെ നാലോടെ ജനവാസമേഖലയിലെത്തിയ ചക്കക്കൊമ്പൻ പ്രദേശത്ത് ഭീതിവിതച്ചിരുന്നു. കൂനംമാക്കൽ മനോജ് മാത്യുവിന്‍റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. ഇതോടെ വീടിന്‍റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്‍റെ അകത്തെ സീലിംഗും തകര്‍ന്നുവീണു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക