പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ പ്രതിഷേധം; കർഷകൻ മരിച്ചു
Saturday, May 4, 2024 6:41 PM IST
പാട്യാല : പഞ്ചാബിലെ പട്യാലയിൽ ബിജെപി സ്ഥാനാർഥിക്കെതിരെ നടത്തിയ പ്രതിഷേധത്തിൽ കർഷകൻ മരിച്ചു. മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്‍റെ ഭാര്യ പ്രണീത് കൗറിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രതിഷേധം ഉണ്ടായത്.

സ്ഥാനാര്‍ഥിയുടെ കാര്‍ തടയുന്നതിനിടെ കുഴഞ്ഞു വീണ സുരിന്ദർപാൽ സിംഗാണ് മരിച്ചത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സെഹ്റ ഗ്രാമത്തിലെത്തിയ പ്രണീത് കൗറിന്‍റെ വാഹനവ്യൂഹത്തിനു നേരെ കറുത്ത തുണികളും മുദ്രാവാക്യം വിളികളുമായി കർഷകർ ചാടിവീഴുകയായിരുന്നു. കര്‍ഷകന്‍റെ മരണത്തിന് ഉത്തരവാദി ബിജെപിയാണെന്ന് കര്‍ഷക സംഘടനകള്‍ ആരോപിച്ചു.

ബിജെപി സ്ഥാനാർഥികൾക്കെതിരെ പ്രതിഷേധിക്കുമെന്ന് കര്‍ഷക സംഘടനകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ തയാറാകുന്നില്ലെന്ന് കർഷകർ പറഞ്ഞു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക