പ്രസവാനന്തര ചികിത്സക്കിടെ യുവതിയുടെ മരണം; ആശുപത്രി റിപ്പോര്‍ട്ട് ന്യൂനപക്ഷ കമ്മീഷന്‍ തള്ളി
Tuesday, May 7, 2024 5:04 PM IST
ആലപ്പുഴ: പ്രസവാനന്തര ചികിത്സക്കിടെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ട് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ തള്ളി. റിപ്പോർട്ട് തൃപ്തികരമല്ലെന്നും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ നിർദേശം നൽകി.

കരൂര്‍ തൈവേലിക്കകം ഷിബിന (31) മരിച്ച സംഭവത്തിലാണ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. യുവതിയുടെ മരണ കാരണം ചികിത്സാ പിഴവല്ലെന്ന് കാണിച്ചാണ് ഡോക്ടര്‍മാരുടെ സമിതി റിപ്പോര്‍ട്ട് നല്‍കിയത്.

മാര്‍ച്ച് 21 നാണ് ഷിബിനയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 26-ാം തീയതി പെണ്‍കുഞ്ഞിന് ജന്മം നൽകി. പിന്നാലെ ഷിബിനയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ ആശുപത്രിയില്‍ തുടര്‍ന്നു.

ഡിസ്ചാര്‍ജ് ചെയ്യുന്ന ഘട്ടത്തില്‍ ചിലബുദ്ധിമുട്ടുകൾ ഡോക്ടര്‍മാരോട് പറഞ്ഞെങ്കിലും കാര്യമായി എടുത്തില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ആരോഗ്യവസ്ഥ മോശമായതിനെ തുടര്‍ന്ന് ഷിബിനയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഡയാലിസിസിന് ഉള്‍പ്പടെ വിധേയാക്കി. ഗുരുതരാവസ്ഥയെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ഏപ്രില്‍ 28 ന് മരണം സംഭവിച്ചു. തുടർന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക