മൂന്നാംഘട്ടം വിധിയെഴുതി ; പോളിംഗ് 60.19%
Tuesday, May 7, 2024 6:43 PM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ടത്തിൽ 60.19% പോളിംഗ് രേഖപ്പെടുത്തി. വൈകുന്നേരം അഞ്ചുവരെയുള്ള കണക്കാണിതെന്നും അന്തിമ വോട്ടിംഗ് ശതമാനത്തിൽ മാറ്റംവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് അസമിലും കുറവ് മഹാരാഷ്ട്രയിലുമാണ്. അസമിൽ 74.86 % പോളിഗ് രേഖപ്പെടുത്തിയപ്പോൾ മഹാരാഷ്ട്രയിൽ 53.40% മാത്രമാണ് രേഖപ്പെടുത്തിയത്.

പോളിംഗ് ശതമാനം: അ­സം­ (74.86%) ബി­ഹാര്‍­ (56.01% ) ഛത്തീ­സ്­ഗ­ഡ് (66.87%) ദാദര്‍ ഹവേലി&ദാമന്‍ ദിയു ­(65.23%) ഗോ­വ­ (72.52% ) ഗുജറാത്ത്­ (55.22%) കര്‍ണാ­ടക­ (66.05% ) മധ്യപ്രദേ­ശ്­ (62.28% ), മഹാരാഷ്ട്ര (53.40% ) ഉത്തര്‍പ്രദേ­ശ്­ (55.13% ) പശ്ചിമ ബംഗാള്‍­ (73.93%).

ബംഗാളിൽ സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിനെ തൃണമൂൽ പ്രവർത്തകർ തടഞ്ഞത് സംഘർഷത്തിനിടയാക്കി. യുപിയിൽ ബൂത്ത് പിടിക്കാൻ ബിജെപി ശ്രമിച്ചെന്ന് സ­മാ­ജ്‌വാദി പാർട്ടി ആരോപിച്ചു.

അമിത് ഷാ, ശിവരാജ് സിംഗ് ചൗഹാന്‍, ജ്യോതിരാദിത്യ സിന്ധ്യ, പ്രഹ്‌ളാദ് ജോഷി, ദിഗ്വിജയ് സിംഗ്, ഡിംപിള്‍ യാദവ്, സുപ്രിയാ സുലെ തുട­ങ്ങി­യ­ പ്ര­മുഖര്‍ ഇന്ന് ജനവിധി തേടി. 261 സീറ്റുകളിലെ വോട്ടെടുപ്പാണ് ഇനി നാലു ഘട്ടങ്ങളിൽ ബാക്കിയുള്ളത്.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക