"വിദേശസഞ്ചാരിക്ക് ആശംസ'; അക്കാലത്തെ പത്ര പരസ്യം കൗതുകംതന്നെ
Wednesday, April 10, 2024 3:43 PM IST
"അമ്മച്ചീ ഞാന്‍ അപ്പുറത്തെ വീടുവരെ പോയേച്ചു വരാം' എന്നു പറയുമ്പോലെയാണ് ആധുനിക കാലത്ത് ആളുകള്‍ വിദേശത്തേക്ക് പോകുന്നത്. അത്ര വലിയ തയാറെടുപ്പൊന്നും ഉണ്ടാകില്ല. പ്രത്യേകിച്ച് ആദ്യത്തെ യാത്ര അല്ലെങ്കില്‍. മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമൊക്കെ ഉള്ളപ്പോള്‍ മിസ് ചെയ്യുക എന്നതും കുറഞ്ഞു.

എന്നാല്‍ കൊല്ലങ്ങള്‍ക്കപ്പുറം സ്ഥിതി വ്യത്യസ്തമായിരുന്നു. "കടല് കടക്കുക' എന്നത് വലിയ പ്രയാസമേറിയ ഒന്നായിരുന്നു. മാത്രമല്ല ഭാരിച്ച ചെലവും അതിന് വേണ്ടിവരും. അതിനാല്‍ത്തന്നെ പേര്‍ഷ്യക്കാരനേയും അമേരിക്കകാരനെയും വലിയ കൗതുകത്തോടെയും ബഹുമാനത്തോടെയുമൊക്കെ അന്നത്തെയാളുകള്‍ കണ്ടു.



1780-ല്‍ ഐറിഷ് കാരനായ ജെയിംസ് അഗസ്റ്റസ് ഹിക്കിയാണല്ലൊ ഇന്ത്യയില്‍ ആദ്യമായി അച്ചടിച്ച പത്രം ആരംഭിച്ചത്. പിന്നീട് പലഭാഷകളിലായി പല പത്രങ്ങള്‍ എത്തി. പിന്നീട് ഈ പത്രങ്ങളൊക്കെ നിലനിന്നത് പരസ്യങ്ങളുടെ ബലത്തിലായിരുന്നല്ലൊ.

ഇക്കാലത്ത്, പരസ്യങ്ങള്‍ കൂടുതലും പ്രമോഷണല്‍ ഇവന്‍റുകള്‍, ബ്രാന്‍ഡ് കാമ്പെയ്നുകള്‍ അല്ലെങ്കില്‍ ചരമവാര്‍ത്തകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ പഴയകാലത്തെ പരസ്യങ്ങള്‍ വിദേശ യാത്രയുമായി ബന്ധപ്പെട്ടും ഉണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്രങ്ങളില്‍ വിദേശത്തേക്ക് പോകാന്‍ അവസരം ലഭിച്ച പൗരന്മാരെ അഭിനന്ദിച്ചുള്ള പരസ്യങ്ങള്‍ കാണാനാകുമായിരുന്നു. അത്തരത്തിലൊരു പരസ്യത്തിന്‍റെ ചിത്രം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്.



ഒരു എക്‌സ് ഉപയോക്താവ് പങ്കിട്ട ചിത്രത്തില്‍ യുകെ, വെസ്റ്റ് ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ബിസിനസ് യാത്രയ്ക്കായി യാത്ര ചെയ്ത കോഹിനൂര്‍ റോളിംഗ് ഷട്ടേഴ്‌സ് ആൻഡ് എഞ്ചിനീയറിംഗ് വര്‍ക്ക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഡയറക്ടര്‍ പ്രഹ്ലാദ ഷെട്ടിയെ അഭിനന്ദിക്കുന്നതാണുള്ളത്.

പത്രത്തില്‍ അദ്ദേഹത്തിന്‍റെ ചിത്രവുമുണ്ട്. സംഗതി നെറ്റിസണില്‍ ഹിറ്റായി. നിരവധി കമന്‍റുകള്‍ ലഭിച്ചു. "അന്ന് അവര്‍ക്ക് ഉദ്ദേശ്യം തെളിയിക്കാന്‍ ഒരു പത്ര പരസ്യം ആവശ്യമായിരുന്നു' എന്നാണൊരാള്‍ കുറിച്ചത്. "ഒരു ടെലിഫോണ്‍ നേടുക എന്നത് എത്ര കഠിനമാണെന്ന് നിങ്ങള്‍ക്കറിയില്ല. ഒരു പാസ്പോര്‍ട്ട് പോകട്ടെ, വിദേശത്തേക്ക് പോകാനുള്ള ടിക്കറ്റും വിസയും ലഭിക്കുന്നത് ഒളിമ്പിക്സ് വിജയിച്ചതിന് തുല്യമായിരുന്നു'എന്നാണ് മറ്റൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.