ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായി മോഹൻലാൽ
Wednesday, March 27, 2024 2:44 PM IST
മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരു‌ടെ കൂട്ടായ്മയായ ഫെഫ്കയുടെ ഡയറക്ടേഴ്സ് യൂണി‌യനിൽ അംഗത്വം സ്വീകരിച്ച് മോഹൻലാൽ. ബറോസ് സിനിമയിലൂടെ സംവിധായകനായി മോഹൻലാൽ മാറിയതിനാലാണ് ഫെഫ്ക താരത്തിന് അംഗത്വം നൽകിയത്.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായതിന്‍റെ സന്തോഷം താരം ഫേസ്ബുക്കിൽ പങ്കുവച്ചു. ഊഷ്മളമായ സ്വീകരണത്തിനും സ്വാഗതത്തിനും ഫെഫ്കയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി. ഈ അവിശ്വസനീയമായ കുടുംബത്തിന്‍റെ ഭാഗമാകാൻ സാധിച്ചത് ഒരു ബഹുമതിയായി കാണുന്നു. മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

സംവിധായകൻ സിബി മലയിലും മോഹൻലാലിന്‍റെ ആദ്യ ചിത്രം മഞ്ഞിൽ വിരഞ്ഞ പൂക്കളിലെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സ്റ്റാൻലിയും ചേർന്നാണ് താരത്തിന് അംഗത്വം നൽകിയത്.



ഫെഫ്ക ഡബ്ബിംഗ് ആർടിസ്റ്റ് ‌യൂണിയനിൽ ജിലു മോൾ മേരി തോമസിന് അംഗത്വം നൽകി. ഇരുകൈകളുമില്ലാത്ത ജിലു നാലുചക്ര വാഹനം ഓടിക്കാനുള്ള ലൈസൻസ് സ്വന്തമാക്കിയ രാജ്യത്തെ തന്നെ ആദ്യ വനിതയാണ്. സത്യൻ അന്തിക്കാടും ഭാഗ്യലക്ഷ്മിയും ചേർന്നാണ് ജിലുവിന് അംഗത്വം കൈമാറിയത്. കൂടാതെ ഫെഫ്ക ഡ്രൈവേഴ്സ് യൂണിയനിൽ സ്ത്രീകൾക്കും അംഗത്വം നൽകി.

മോഹൻലാൽ, ടൊവീനോ തോമസ്, ജോജു ജോർജ്, ഇന്ദ്രൻസ്, ജയസൂര്യ, ഉർവശി, അനശ്വര, നിഖില വിമൽ തുടങ്ങി നിരവിധി പേർ ചടങ്ങിൽ പങ്കെടുത്തു.

ഫെഫ്കയുടെ തൊഴിലാളി സംഗമം കടവന്ത്ര രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് നടന്നത്. ഫെഫ്കയിലെ 21 അംഗ സംഘടനകളിൽപ്പെട്ട അയ്യായിരത്തിലേറെ സാങ്കേതിക പ്രവർത്തകരാണ് സംഗമത്തിൽ പങ്കെടുത്തത്. ഫെഫ്ക അംഗങ്ങൾക്കായി ഏർപ്പെടുത്തിയ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു.

ഇന്ത്യൻ സിനിമ മേഖലയിൽ ഇതാദ്യമായാണ് ചലച്ചിത്ര മേഖലയിലെ ഒരു തൊഴിലാളി സംഘടന ഇൻഷുറൻസ് കമ്പനികളെ ആശ്രയിക്കാതെ സ്വന്തമായി രൂപീകരിച്ച വെൽഫെയർ ഫണ്ട് ഉപയോഗിച്ച് അംഗങ്ങളുടെ ചികിത്സാ ചെലവ് വഹിക്കുന്നത്.

ഒരംഗത്തിന് പ്രതിവർഷം മുന്ന് ലക്ഷം രൂപ വരെയുള്ള ആശുപത്രി ചെലവാണ് വഹിക്കുക. ഇതിൽ ഭൂരിപക്ഷം അംഗങ്ങളുടെ വിഹിതം അതത് അംഗ സംഘടനയാണ് വഹിച്ചത്.

എപ്രിൽ ഒന്ന് മുതലാണ് പദ്ധതി പ്രാബല്യത്തിൽ വരിക. ഇതോടൊപ്പം കുടുംബങ്ങൾ അടുത്തില്ലാത്ത ഘട്ടത്തിൽ ആശുപത്രി ചികിത്സ വേണ്ടിവരുന്ന അംഗങ്ങളെ സഹായിക്കാൻ ബൈസ്റ്റാൻഡറെ ഫെഫ്ക നിയോഗിക്കും.