Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
സമ്പന്നർക്കു പരവതാനി, ദരിദ്രർക്കു വാഗ്ദാനം
Wednesday, October 10, 2018 1:53 AM IST
ആഴമേറുന്ന അസമത്വം-2 / സി.കെ. കുര്യാച്ചൻ
ഇന്ത്യയിലെ ഒരു പ്രമുഖ വസ്ത്രനിർമാണ കമ്പനിയിലെ ഒരു എക്സിക്യൂട്ടീവിന്റെ വാർഷിക വരുമാനം സ്വന്തമാക്കണമെങ്കിൽ ഒരു ഗ്രാമീണ തൊഴിലാളി 941 വർഷം പണിയെടുക്കണം. അല്ലെങ്കിൽ ഒരു ഗ്രാമീണ തൊഴിലാളി 50 വർഷംകൊണ്ടു നേടുന്ന വരുമാനം ഇത്തരം എക്സിക്യൂട്ടീവ്മാർ 17.5 ദിവസംകൊണ്ടു സ്വന്തമാക്കുന്നു. ഈ വർഷം ആദ്യം ഓക്സ്ഫാം ഇന്ത്യ പുറത്തുവിട്ട പഠന റിപ്പോർട്ടിലേതാണ് ഞെട്ടിക്കുന്ന ഈ വസ്തുതകൾ. ശതകോടീശ്വരന്മാരുടെ തിളക്കം കൂടുന്നത് ഒരു സമ്പദ്വ്യവസ്ഥയുടെ വിജയമല്ല മറിച്ച് പരാജയമാണു പ്രകടമാക്കുന്നതെന്നും ഓക്സ്ഫാം ഇന്ത്യ സിഇഒ നിഷ അഗർവാൾ തുറന്നടിക്കുകയുണ്ടായി.
രാജ്യത്തിന്റെ വളർച്ചയുടെ ഗുണഭോക്താക്കൾ ചുരുക്കം ചിലരായി മാറുന്ന ദയനീയമായ അവസ്ഥയിലായിരിക്കുന്നു ഇന്ത്യ. രാജ്യത്തിന്റെ കരുത്തായിരുന്ന പൊതുമേഖലയുടെ ഇന്നത്തെ അവസ്ഥ ലജ്ജാകരമാണ്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി പരാജയപ്പെട്ടു വിസ്മൃതിയിലേക്കു നീങ്ങുന്നു. ആ മേഖലകളെല്ലാം ഏതാനും ചില വമ്പന്മാർ കുത്തകയാക്കുന്നു. ടെലിഫോൺ മുതൽ ഇൻഷ്വറൻസും ബാങ്കിംഗും തുടങ്ങി പ്രതിരോധ മേഖലവരെ ഇത്തരത്തിൽ മഹാകോടീശ്വരന്മാർ കൈയടക്കിക്കഴിഞ്ഞു.
ഇവർക്കെല്ലാം പരവതാനി വിരിക്കുന്ന സമീപനമാണു സർക്കാരുകൾ സ്വീകരിക്കുന്നത്. ദരിദ്രരെ വാഗ്ദാനങ്ങൾ നൽകി വഞ്ചിക്കുകയും ചെയ്യുന്നു. അച്ഛാ ദിൻ, വർഷംതോറും പത്തു ലക്ഷം തൊഴിൽ, കർഷകർക്ക് ഇരട്ടി വരുമാനം തുടങ്ങിയവയെല്ലാം കേവലം ഭംഗിവാക്ക് മാത്രം.
തൊഴിൽമേഖലയിൽ കടുത്ത അനിശ്ചിതത്വമാണ്. കൃഷിയും അനുബന്ധ മേഖലകളും ചെറുകിട വ്യാപാര-വ്യവസായ രംഗവും ഗുരുതരമായ പ്രതിസന്ധിയെ നേരിടുന്നു. കർഷക ആത്മഹത്യകൾ അറുതിയില്ലാതെ തുടരുന്നു. കർഷകരും പട്ടികജാതി-പട്ടികവർഗവിഭാഗങ്ങളും സമരമുഖത്താണ്. മഹാഭൂരിപക്ഷത്തിന്റെ സാമ്പത്തിക അടിത്തറ തകർന്നതിന്റെ പ്രതിഫലനമാണ് ഇതെല്ലാം.
അസമത്വത്തിൽ രണ്ടാം സ്ഥാനം
ഇന്ത്യയിലെ സാമ്പത്തിക അസമത്വം എല്ലാ പരിധികളും ലംഘിച്ച് കൂടിക്കൊണ്ടേയിരിക്കുന്നുവെന്നാണ് എല്ലാ പഠനങ്ങളും അടിവരയിട്ടു വ്യക്തമാക്കുന്നത്. പ്രശസ്ത ധനശാസ്ത്രജ്ഞരായ ലൂക്കാസ് ചാൻസലും തോമസ് പിക്കറ്റിയും നേതൃത്വം നൽകിയ ഗവേഷണത്തിന്റെ റിപ്പോർട്ട് -"ഇന്ത്യൻ ഇൻകം ഇൻഇക്വാലിറ്റി , 1922-2014: ഫ്രം ബ്രിട്ടീഷ് രാജ് ടു ബില്ല്യണർ രാജ്?' എന്നപേരിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ റിപ്പോർട്ടിൽ സാമ്പത്തിക അസമത്വത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യയെന്നു വിവരിക്കുന്നു. രാജ്യത്തെ മൊത്തം സമ്പത്തിന്റെ 58.4 ശതമാനം കൈയടക്കിവച്ചിരിക്കുന്നത് കേവലം ഒരു ശതമാനം അതിസമ്പന്നന്മാരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പത്തു ശതമാനം പേരുടെ കൈവശമുള്ളത് 80.7 ശതമാനം സമ്പത്താണ്. ബാക്കി 90 ശതമാനം ജനങ്ങളുടെ ആകെ സമ്പത്ത് 19.3 ശതമാനം മാത്രം. ഇതിൽ ഏറ്റവും ദരിദ്രരായ 10 ശതമാനം പേരുടെ ആകെ ആസ്തി 0.2 ശതമാനമാണ്. വർഷംതോറും സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു. ദരിദ്രർ കൂടുതൽ ദരിദ്രരും.
1939-40ൽ ഇന്ത്യയിലെ അതിസമ്പന്നരായ ഒരു ശതമാനം പേരുടെ ആസ്തി 20.7 ശതമാനം മാത്രമായിരുന്നു. 1980കളുടെ ആരംഭത്തിൽ ഇത് ആറ് ശതമാനംവരെ താണു. എന്നാൽ, 2000 ആയപ്പോഴേക്കും ഇത് 37 ശതമാനമായി ഉയർന്നു. 2005ൽ 43 ശതമാനവും 2010ൽ 48.6 ശതമാനവുമായി. 2014ൽ 49 ശതമാനമായി വളർന്നു. തുടർന്നിങ്ങോട്ട് അതിസമ്പന്നന്മാരുടെ വളർച്ച അതിശയിപ്പിക്കുന്നതരത്തിലാണ്. 2018 ആകുമ്പോഴേക്കും ഇവരിലെത്തിച്ചേർന്നിരിക്കുന്നത് 58 ശതമാനം സമ്പത്താണ്.
പെരുകുന്ന ശതകോടീശ്വരന്മാർ
ഓക്സ്ഫാം ഇന്ത്യ ഈ വർഷം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലെ വിവരങ്ങളും ഇന്ത്യയിലെ സാമ്പത്തിക അസമത്വത്തിന്റെ വ്യാപ്തി വരച്ചുകാട്ടുന്നുണ്ട്. 2017ൽ ഇന്ത്യയിലുണ്ടായ സമ്പത്തിന്റെ 73 ശതമാനവും ഒരു ശതമാനം അതിസമ്പന്നരിലേക്കാണ് എത്തിച്ചേർന്നത് എന്ന് ഓക്സ്ഫാം റിപ്പോർട്ടിൽ പറയുന്നു. ഇവരുടെ സമ്പത്ത് 20.9 ലക്ഷം കോടി രൂപയാണു വർധിച്ചത്. 2017-18ലെ ഇന്ത്യയുടെ ബജറ്റിന് തുല്യമായ തുകയാണിത്. ഇക്കാലയളവിൽ രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്രരായ 67 കോടിയോളം പേരുടെ സമ്പത്ത് വർധിച്ചത് ഒരു ശതമാനം മാത്രമാണ്.
2017ൽ രാജ്യത്തെ കോടീശ്വരന്മാരുടെ എണ്ണം അപ്രതീക്ഷിതമായി കൂടുകയുണ്ടായി. ഓരോ രണ്ടു ദിവസം കൂടുമ്പോൾ ഒരാൾ എന്ന നിലയിലായിരുന്നു വർധന. 2017ൽ മാത്രം 17 ശതകോടീശ്വരന്മാർ രാജ്യത്തുണ്ടായി എന്നും ഓക്സ്ഫാം റിപ്പോർട്ട് പറയുന്നു. 2010 മുതൽ ഇത്തരക്കാരുടെ സമ്പത്തിൽ 13 ശതമാനത്തിന്റെ വാർഷിക വളർച്ചയാണുണ്ടാകുന്നത്. എന്നാൽ, സാധരണക്കാരായ തൊഴിലാളികളുടെ വേതനവർധന കേവലം രണ്ടു ശതമാനം മാത്രമാണ്. 2000ത്തിൽ രാജ്യത്ത് ശതകോടീശ്വരന്മാർ കേവലം ഒമ്പതു പേർ മാത്രമായിരുന്നു. 2017 അവസാനിക്കുമ്പോൾ ശതകോടീശ്വരന്മാർ 101 പേരായിക്കഴിഞ്ഞു.
2017ൽ ഇന്ത്യയിലെ 101 ശതകോടീശ്വരന്മാരുടെ സമ്പത്ത് 4,89,100 കോടി രൂപയാണ് വർധിച്ചത്. 15,77,800 കോടിയിൽനിന്ന് 20,67,600 കോടിയായി. എല്ലാ സംസ്ഥാനങ്ങളുടേയും ആരോഗ്യ, വിദ്യാഭ്യാസ ബജറ്റിന്റെ 85 ശതമാനം വരുന്ന തുകയാണ് 4,89,100 കോടി. 65 വയസിനുമേൽ പ്രായമുള്ള 51 ശതകോടീശ്വരന്മാരുടെ ആസ്തി 1,05,44,100 കോടി രൂപയാണ്. ഈ സമ്പത്ത് പ്രത്യേക നികുതികളൊന്നും നൽകാതെയാണ് അടുത്ത തലമുറയിലേക്ക് കൈമാറുന്നത്. ശതകോടീശ്വരസംഘത്തിൽ നാലു പേർ മാത്രമാണ് സ്ത്രീകൾ. 2018-22 കാലയളവിൽ ദശലക്ഷത്തിനുമേൽ സമ്പത്തുള്ളവരുടെ ഗണത്തിലേക്ക് ദിവസേന 70 പേർ എത്തുമെന്നാണ് കണക്കാക്കുന്നത്.
ദരിദ്രരെ മറക്കുന്ന സർക്കാർ
മഹാഭൂരിപക്ഷംവരുന്ന ദരിദ്രർക്കൊപ്പം നിൽക്കുകയും അവരുടെ ഉന്നതി ലക്ഷ്യമാക്കുകയുമാണ് ഒരു ജനാധിപത്യസർക്കാരിൽനിന്ന് ഏവരും പ്രതീക്ഷിക്കുന്നത്. എന്നാൽ, സമീപകാല ഇന്ത്യൻചരിത്രത്തിൽ ഈ പ്രതീക്ഷയ്ക്കു മങ്ങലേൽക്കുന്നു എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി രാജ്യത്ത് സാമ്പത്തിക അസമത്വം യാതൊരു നിയന്ത്രണവുമില്ലാതെയാണ് വർധിക്കുന്നത്. 1980നുശേഷം ഇന്ത്യയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സാമ്പത്തിക അസമത്വമെന്നാണ് വേൾഡ് ഇക്വിറ്റി ലാബിന്റെ റിപ്പോർട്ടിൽ പറയുന്നത്. സമ്പദ്രംഗത്തും വ്യാപാരമേഖലയിലും പുറമേനിന്നുള്ള നിക്ഷേപങ്ങൾക്കായി ഉദാരവത്കരണം നടപ്പാക്കിയതോടെയാണ് ഇത്രയും വലിയ അസമത്വം ഉണ്ടായതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പൊതുമേഖലയ്ക്കും സർക്കാരിനും പ്രാമുഖ്യമുള്ള മിശ്രസമ്പദ്വ്യവസ്ഥയിൽനിന്ന് കമ്പോളവ്യവസ്ഥിതിയിലേക്കുള്ള ചുവടുമാറ്റമാണ് അസമത്വം ഇത്രയേറെ വർധിക്കാൻ ഇടയാക്കുന്നതെന്ന് ഇടത് അനുഭാവികളായ ധനശാസ്ത്രജ്ഞർ വിമർശിക്കുന്നു. നൈപുണ്യവികസനം, സ്ത്രീശക്തീകരണം, അവസരസമത്വം ഉറപ്പാക്കൽ എന്നിവയിലെല്ലാം ഇന്ത്യ പിന്നോട്ടു പോകുന്നുവെന്നാണ് അമർത്യാസെൻ ഓർമപ്പെടുത്തുന്നത്. നെഹ്റുവിന്റെ കാലത്തും അതിനുശേഷവുമുള്ള അസമത്വലഘൂകരണ പദ്ധതികൾ നിരാശാജനകമാണെന്നും അദ്ദേഹം പറയുന്നു.
രാജ്യം നേടിയെടുത്ത സാമ്പത്തിക വളർച്ച സാമ്പത്തിക വികസനമാക്കി മാറ്റുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്നാണ് ഡോ. ദീപക് നയ്യാറിന്റെ വിശകലനം. സാമ്പത്തിക വളർച്ച എല്ലാവരിലേക്കും വിതരണം ചെയ്യപ്പെട്ടില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനമെന്നും അദ്ദേഹം ചോദിക്കുന്നു.
2017ലെ സാമ്പത്തിക സർവേപ്രകാരം രാജ്യത്തെ ആരോഗ്യമേഖലയുടെ ബജറ്റ്വിഹിതം ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ്. ആഗോളതലത്തിൽ ഇത് ശരാശരി ആറു ശതമാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യവികസനം തുടങ്ങിയ മേഖലകളിലെ മുതൽമുടക്കിന് താത്പര്യമില്ലാത്ത സർക്കാർ സമീപനം അസമത്വത്തിന്റെ തോത് വർധിപ്പിക്കുകയേയുള്ളൂ. എരിതീയിൽ എണ്ണയൊഴിക്കുന്ന സമീപനമാണ് നികുതിഘടനയിലും കാണുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
പാർലമെന്റ് തെരഞ്ഞെടുപ്പും മാറുന്ന യൂറോപ്പും
ഇക്കഴിഞ്ഞ 6-9 തീയതികളിലായി യൂറോപ്യൻ പാർല
ഇനിയൊരു ജീവനും കെട്ടിടങ്ങൾക്കുള്ളിൽ പൊലിയരുത്
ഏവരെയും ഏറെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു കുവൈറ്റിൽ നിരവധി
ജോർജ് കുര്യനും ജോസ് കെ. മാണിയും
സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തി
മലയാളത്തിന്റെ ഉള്ളറിഞ്ഞ ഉള്ളൂർ
“മഹാകവി ഉള്ളൂരിന്, സമശീർഷരായ ആശാനോ വള്ളത്തോളോ ആകാൻ ഒരു പ്രയാസവുമില്ല. എ
ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കില്ല
ന്യൂനപക്ഷങ്ങൾക്കായുള്ള സ്കോളർഷിപ്പുകളും കേന്ദ്ര ഫണ്
അങ്കമാലി വെടിവയ്പിന് ഇന്ന് 65 വയസ്
അങ്കമാലി കല്ലറയിൽ, ഞങ്ങടെ സോദരരാണെങ്കിൽ, ആ കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും
വിമോചനസമരക
മോദിയുടെ മൂന്നാമൂഴം
പ്രധാനമന്ത്രി നരേന്ദ്ര ദാമോദർദാസ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യു
സ്വയംഭരണ കോളജുകളെ കൂട്ടിലടയ്ക്കരുത്
ഉന്നതവിദ്യാഭ്യാസ മേഖലയില് ഉന്
ഇന്ത്യ മടങ്ങിത്തുടങ്ങി, ഇന്ത്യയിലേക്ക്
2024 ജൂണ് നാല് - ഇന്ത്യ, ഇന്ത്യയിലേക്കു മ
ഏകീകൃത കുർബാന അർപ്പണം; അച്ചടക്കം പാലിക്കാതെ തുടരാനാവില്ല
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പായി തെരഞ്ഞെ
ജന്മശതാബ്ദിയിൽ കാർട്ടൂണിസ്റ്റ് അബു
കാർട്ടൂണുകൾ ചരിത്രത്തിന്റെ എഫ്ഐആർ ആണെന്നു പറയാറു
കേരളത്തിനുള്ള അർഹമായ അംഗീകാരം
മൂന്നാം മോദി മന്ത്രിസഭയിൽ കേരളത്തിനു ലഭിച്ചത് ഒരർഥത്തിൽ പറഞ്ഞാൽ ഇരട്ടി മധു
കഠിനാധ്വാനി, ആശ്രിതവത്സലൻ
കഠിനാധ്വാനിയാണ് മോദി. കേരളത്തിന്റെ മുൻ മുഖ്യ
വയനാട്ടിൽനിന്നു പ്രിയങ്ക?
ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺ
റാമോജി എന്ന അദ്ഭുത പ്രതിഭ
മാധ്യമരാജാവ്, സംരംഭകൻ, സിനിമാ
ജനവിധി എതിരായ വലിയ കക്ഷി
ഇന്ത്യ മുന്നണിക്ക് അഭിമാനകര
അതിരുവിടുന്ന ‘ആവേശാ’ഭിമുഖ്യങ്ങള്
രങ്കണ്ണനും അമ്പാനും തിയറ്ററുകളെ ഇളക്കിമറി
വിരിയട്ടെ, സർവമത സമഭാവന
"സർവ പന്ത് സംഭവ' (സർവമത സമഭാവന-എല്ലാ മതങ്ങളും തുല്യമാണ്) എന്ന തത്വത്തിൽ തങ്
കുടുംബങ്ങളുടെ മധ്യസ്ഥ: വിശുദ്ധ മറിയം ത്രേസ്യ
ഇങ്ങനെയൊരു ഗ്രാമീണകന്യക നൂറ്റാണ്ടുമു
തിരുത്തലിന്റെ പിണറായി സ്റ്റൈൽ
പോരായ്മകൾ ചൂണ്ടിക്കാട്ടിയ ബിഷപ് വി
ലോകം മറക്കാത്ത ദിനം
വർണവിവേചനത്തിന്റെ കാഠിന്യം ഗാന്ധിജി നേരിട്ടറിഞ്ഞ ട്
ഇന്നു ലോക ഭക്ഷ്യസുരക്ഷാദിനം: ചിന്തിക്കൂ, കഴിക്കുന്ന ഭക്ഷണം ഗുണപ്പെടുന്നുണ്ടോ?
വിശപ്പടക്കുക എന്നതിനെക്കാൾ, ഒരാളു
ബി.ആർ.പി. ഭാസ്കർ: മാധ്യമരംഗത്തെ കുലപതി ഓർമകളിൽ
തലമുതിർന്ന മാധ്യമപ്രവർത്തകനായിരുന്ന ബി.ആർ.പി. ഭാസ്കർ സാറിനെ കാണാൻ ചെന്നൈയ
കിഴക്കോട്ട് നോക്കിയതു മതി; ഇനി പടിഞ്ഞാറേക്കു നോക്കാം...
ഈ ലോക പരിസ്ഥിതിദിനത്തിന്റെ പ്രമേയവും മുദ്രാവാക്യവു
കുട്ടനാടിന്റെ പ്രത്യേക പാക്കേജ് ഒഴുകിപ്പോയോ?
2018ലെ മഹാപ്രളയത്തെത്തുടർന്നു കേരള സർക്കാർ നവകേരള നിർമിതി
പുതിയ സ്വപ്നങ്ങള് കാണണം
എന്റെ സഹ ഇന്ത്യക്കാരെ,
ജനാധിപത്യത്തിന്റെ ഏറ
മഹാത്മജി: ലോകം അറിയുന്ന അർഥവത്തായ ഇന്ത്യൻ നേതാവ്
ഇന്ത്യയുടെ കഥകളെയും പാരമ്പര്യങ്ങളെയുംകുറി
പുതിയ സ്കൂൾവർഷത്തേക്ക് കടക്കുന്പോൾ
മധ്യവേനൽ അവധി കഴിഞ്ഞ് സ്കൂളുക
മോഹൻലാൽ കർമചന്ദ് ഗാന്ധി!
പണ്ടേ നരേന്ദ്ര മോദിക്ക് മഹാത്മാ ഗാന്ധിയെക്കുറിച്ചു പറയുന്പോൾ നാക്കു പിഴയ്ക്കാ
കേരളത്തിനു തീവ്രകാലം
കേരളത്തിൽ കഴിഞ്ഞ പത്തു ദിവസമായി ഇതുവരെ കാണാത്ത
വിശ്വസിക്കാമോ, എക്സിറ്റ് പോളുകളെ?
ഇന്ത്യ വിധിയെഴുതി! അടുത്ത അഞ്ചു വർഷക്കാലത്തേക്ക് രാജ്യം
ജനവിധിയില് നാലു സാധ്യത
ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അ
വേലുത്തന്പിയുടെ പ്രതികാരം
ഇങ്ങനെ ഭരണത്തിൽ
ധന്യൻ മാർ തോമസ് കുര്യാളശേരി ക്രാന്തദർശിയായ അജപാലകനും സമാനതകളില്ലാത്ത ആത്മീയാചാര്യനും
ക്രാന്തദർശി എന്നുള്ള അഭിധാനം എല്ലാവർ
മഹാത്മാവേ മാപ്പ്...
ലോകം അറിഞ്ഞിരുന്നു, മഹാത്മാവിനെ
1948 ജനുവരി 30, ഗാന്ധിജി ഓർമയായ ദിനം, ന്യൂ
ഭരണവും തരകനും
ആലപ്പുഴ നഗരത്തിന്റെ വളർച്ച
മാത്തു തരകൻ ചങ്കുറപ്പിന്റെ നസ്രാണി അടയാളം
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഒരു നസ്രാണി പ്രമുഖനാണ്
പഠനമുറിയിലെ എഐ!
പഠനത്തിൽ അധ്യാപർക്കും വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവു
വിദ്യാഭ്യാസവും എഐ യുഗവും
പാഠപുസ്തകങ്ങളിലും ചോക്ക് ബോർഡുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ക്ലാസ് മുറികൾ ഇ
പത്താണ്ട് പിന്നിട്ട് ന്യൂനപക്ഷ കമ്മീഷൻ
സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷൻ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിര
കേരളത്തെ എങ്ങനെ ശുചിയാക്കാം?
സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഏറെ മുന്നിലാണെങ്കിലും പൊതുശുചിത്വത്തിന്
കേരളത്തിലെ വിദ്യാഭ്യാസം: ഈഗോയല്ല ആവശ്യം
എഴുത്തും വായനയും അറിയാത്ത വിദ്യാർഥികൾ പോലും ജയിക്കുന്നതും പത്താം ക്ലാസിലെ എ പ്
നെഹ്റു: രാഷ്ട്രനിർമാതാവും ചരിത്രസ്രഷ്ടാവും
1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജ
""നെഹ്റുവിന്റെ അഭിനന്ദനത്തിൽ ഞാൻ കോരിത്തരിച്ചിട്ടുണ്ട്''
ജവഹർലാൽ നെഹ്റുവിന്റെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ നേതാവാ
തമസ്കരിക്കുംതോറും തെളിമയോടെ
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വളര്ത്തിയ
വിളവെടുപ്പിന്റെ വർഷങ്ങൾ
കേരളത്തിൽ വിളവെടുപ്പിന്റെ വർഷങ്ങളാ
അദ്ഭുതങ്ങൾ വിവേചിച്ചറിയാൻ
പ്രകൃത്യതീത സംഭവങ്ങൾ, ദിവ്യാദ്ഭുതങ്ങൾ, സ്വർഗീയ വെളിപാടുകൾ എ
ജീവിതം കുരുക്കുന്ന ഭൂനിയമങ്ങൾ
ഏറെക്കാലമായി കേരളത്തിലെ ചർച്ചാവിഷയമാണ് ഭൂനിയമങ്ങൾ. ഭൂമിയുടെ അവകാശവുമായ
Latest News
ജെഡിഎസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു: മാത്യു ടി.തോമസ്
പ്രണയത്തിൽ നിന്ന് പിന്മാറി; പെൺകുട്ടിയെ റോഡിൽ അടിച്ചുകൊന്നു
ഹാരിസ് ബീരാൻ, ജോസ് കെ. മാണി, പി.പി.സുനീർ എന്നിവർ രാജ്യസഭയിലേക്ക് ; തെരഞ്ഞെടുപ്പ് എതിരില്ലാതെ
തലശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു
ഡിഎൽഎഫ് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ; ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Latest News
ജെഡിഎസുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചു: മാത്യു ടി.തോമസ്
പ്രണയത്തിൽ നിന്ന് പിന്മാറി; പെൺകുട്ടിയെ റോഡിൽ അടിച്ചുകൊന്നു
ഹാരിസ് ബീരാൻ, ജോസ് കെ. മാണി, പി.പി.സുനീർ എന്നിവർ രാജ്യസഭയിലേക്ക് ; തെരഞ്ഞെടുപ്പ് എതിരില്ലാതെ
തലശേരിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ മരിച്ചു
ഡിഎൽഎഫ് ഫ്ലാറ്റിലെ ഭക്ഷ്യവിഷബാധ; ശക്തമായ നടപടിയുണ്ടാകുമെന്ന് ആരോഗ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top