Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പള്ളിവാസൽ പദ്ധതി വിസ്മൃതിയിലേക്കോ?
Friday, February 15, 2019 12:40 AM IST
കേരളത്തിൽ നിർമാണത്തിലിരിക്കുന്നതിൽ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം. 360 കോടി രൂപയുടെ ചെലവ് പ്രതീക്ഷിച്ചിരുന്ന ഈ പദ്ധതി തുടങ്ങിയത് 2007 മാർച്ച് ഒന്നിനായിരുന്നു. നാലു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കി വൈദ്യുതി ഉത്പാദനം തുടങ്ങുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇപ്പോഴും അതു മരവിച്ചുനിൽക്കുകയാണ്.
പദ്ധതിയുടെ സർജ് ഷാഫ്റ്റ് മുതൽ പവർഹൗസ് വരെയുള്ള ബാക്കി ജോലികൾ പൂർത്തീകരിക്കാനായി പുതിയ ടെൻഡർ ക്ഷണിച്ചത് അടുത്തിടെയായിരുന്നു. 70 കോടി രൂപയുടെ ഈ കരാർ സമർപ്പിക്കാൻപോലും നമ്മുടെ രാജ്യത്തെ ഒരു കമ്പനിയും തയാറായിട്ടില്ല. പള്ളിവാസലിലെ ശക്തമായ മഴയും തണുപ്പും മൂലം ജൂൺ മുതൽ ഡിസംബർ വരെയുള്ള മാസങ്ങളിൽ അവിടെ കാര്യമായ നിർമാണപ്രവർത്തനങ്ങൾ നടത്താനാവില്ല. അതുകൊണ്ട് ടെൻഡർ വീണ്ടും വിളിച്ചാലും 2019ലും പദ്ധതി മുമ്പോട്ടുനീങ്ങില്ല എന്ന് ഉറപ്പായിരിക്കുകയാണ്.
ഈ പദ്ധതിയുടെ തുടക്കം മുതലേ ഉണ്ടായിരുന്ന കരാർകമ്പനിയെ കഴിഞ്ഞവർഷം തന്നെ പുറത്താക്കിയിരുന്നു. എന്നാൽ, വൈകാതെ അവർ കോടതിയിൽനിന്നു സ്റ്റേ ഉത്തരവ് സമ്പാദിച്ചു. എങ്കിലും സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യത്തെ മുൻനിർത്തി, പുതിയ ടെൻഡർ വിളിക്കാൻ കോടതി കെഎസ്ഇബിയെ അനുവദിക്കുകയായിരുന്നു. എന്നാൽ ഈ ജോലി ഏറ്റെടുക്കാൻ ആർക്കും താത്പര്യമില്ലാതായതോടെ പദ്ധതി പ്രവർത്തനങ്ങൾ അനന്തമായി നീളുകയാണ്.
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം പൂർത്തിയാക്കിയെങ്കിൽ മാത്രമേ അവിടെത്തന്നെയുള്ള 37.5 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പഴയ പവർഹൗസിലേക്കുള്ള പൈപ്പ് ലൈനുകൾ മാറ്റി സ്ഥാപിക്കാനാവൂ. പഴയ പൈപ്പ് ലൈനുകൾ കാലപ്പഴക്കത്താൽ തുരുമ്പുപിടിച്ച് നാശത്തിന്റെ വക്കിലാണ്. ഇവയുടെ പ്രായം 80 വർഷത്തിനു മേലാണ്. പവർഹൗസ് പ്രവർത്തനം തുടങ്ങിയത് 1940ലാണ്. അന്തരീക്ഷ മർദത്തെക്കാൾ 55 മടങ്ങ് സമ്മർദത്തിൽ പ്രവർത്തിക്കുന്ന ഈ പൈപ്പുകളുടെ കനം ഏകദേശം പകുതിയായി കുറഞ്ഞിരിക്കുന്നു. സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്യടക്കം മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് കഴിഞ്ഞ ഒരു ദശകത്തിലേറെയായി ഇവിടത്തെ പഴയ പവർഹൗസ് പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്നത്.
2007 സെപ്റ്റംബർ 17ന് സമീപത്തുതന്നെയുള്ള പന്നിയാറിലെ പെൻസ്റ്റോക്ക് പൈപ്പുകൾ പൊട്ടിയപ്പോൾ എട്ടു പേർക്ക് ജീവഹാനിയും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടവും ഉണ്ടായി. പള്ളിവാസലിൽ ഇത്തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ മീൻകട്ടിലും ചിത്തിരപുരത്തുമുള്ള ആയിരത്തിലേറെ ഗ്രാമവാസികളുടെ ജീവനും സ്വത്തും അപകടത്തിലാവും. കൊച്ചി- ധനുഷ്കോടി ദേശീയപാതയും മുറിഞ്ഞുപോകും.
പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമിന്റെ പ്രതിദിന ഉത്പാദന ശേഷി 1.44 ദശലക്ഷം യൂണിറ്റ് കറന്റാണ്. യൂണിറ്റൊന്നിന് മൂന്നര രൂപ കണക്കാക്കിയാൽപോലും ഒരു ദിവസത്തെ ഉത്പാദന നഷ്ടം അരക്കോടി രൂപ. ഇങ്ങനെ നോക്കിയാൽ കഴിഞ്ഞ എട്ടു വർഷത്തെ കാലതാമസം മൂലമുള്ള ഉത്പാദനനഷ്ടം ആയിരം കോടി രൂപയിലേറെയാണ്. മുടക്കുമൂലധനം, കടം തിരിച്ചടവ്, നിരക്കുവർധന, കരാറുകാരുടെ നഷ്ട പരിഹാരം, ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും, മറ്റു സ്ഥിരം ചെലവുകൾ എന്നിവ കൂടി ചേർത്താൽ ഇപ്പോൾത്തന്നെ ഈ പദ്ധതി 3000 കോടി രൂപയുടെയെങ്കിലും നഷ്ടമാണു സംസ്ഥാന ഖജനാവിനു വരുത്തിവച്ചിരിക്കുന്നത്.
പദ്ധതി 75 ശതമാനം പൂർത്തിയായിട്ടുണ്ട്. പദ്ധതി പ്രദേശത്ത് നാലായിരം ടൺ പെൻസ്റ്റോക്ക് പൈപ്പുകളും 200 കോടി രൂപയുടെ മൂല്യമുള്ള ജനറേറ്ററുകളും അനുബന്ധ ഉപകരണങ്ങളും എത്തിച്ചിട്ട് ഒമ്പതു വർഷമായി. സംരക്ഷണ പ്രവർത്തനങ്ങൾ നടത്താത്തതുകൊണ്ട് അവ തുരുമ്പുപിടിച്ച് നശിച്ചുകൊണ്ടിരിക്കുകയാണ്. മുമ്പ് കെഎസ്ഇബി പറഞ്ഞുകൊണ്ടിരുന്നതു മെഷിനറികളും പൈപ്പുകളും സംരക്ഷിക്കേണ്ടതു കരാറുകാരുടെ ഉത്തരവാദിത്വമാണ് എന്നായിരുന്നു. കഴിഞ്ഞവർഷം ജൂലൈ 16ന് പ്രധാന കരാറുകാരെ നോട്ടീസ് നൽകി ഒഴിവാക്കിയതുകൊണ്ട് ഇനി ആ വാദത്തിനു പ്രസക്തിയില്ല. സംസ്ഥാനത്തിന്റെ ഉത്തമ താത്പര്യത്തെ മുൻനിർത്തി ഇവയുടെ പെയിന്റിംഗും സംരക്ഷണ പ്രവർത്തനങ്ങളും 2019ലെ വേനൽക്കാലത്തുതന്നെ പൂർത്തിയാക്കാൻ കെഎസ്ഇബി തയാറാകണം.
ഇപ്പോൾ സംസ്ഥാനത്തെ ശരാശരി വൈദ്യുതി ഉപയോഗം 75 ദശലക്ഷം യൂണിറ്റിനും മേലെയാണ്. ഇതിൽ 60 ദശലക്ഷം യൂണിറ്റും മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങുന്നു. നമ്മുടെ നാട്ടിലെ ചെറുകിട ജലവൈദ്യുത പദ്ധതികളുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല. കഴിഞ്ഞ 20 വർഷങ്ങളിൽ വെറും 275 മെഗാവാട്ട് മാത്രമാണു കൂട്ടിച്ചേർക്കാനായത്. എന്നാൽ, ഓരോ വർഷവും സംസ്ഥാനത്തെ ഉപയോഗം നൂറു മെഗാവാട്ട് വീതം ഉയരുകയാണ്. ചുരുക്കിപ്പറഞ്ഞാൽ വർഷാവർഷം ഉണ്ടാവുന്ന ആവശ്യത്തിന്റെയും ഉത്പാദനശേഷിയുടെയും വിടവ് 85 മെഗാവാട്ടാണ്. ഇതു നികത്താൻ കെഎസ്ഇബിയുടെ കർമപരിപാടി എന്തെന്നറിയാൻ താത്പര്യമുണ്ട്.
കേരളത്തിലെ പ്രത്യേകമായ പരിസ്ഥിതിയും സ്ഥലദൗർലഭ്യവും പരിഗണിക്കുമ്പോൾ വലിയ പദ്ധതികൾ അനുയോജ്യമല്ല. അതുകൊണ്ട് ജലസംഭരണികൾ ആവശ്യമുള്ള അതിരപ്പിള്ളി പോലുള്ള പദ്ധതികൾ നടപ്പാക്കാനാവില്ല. 750 മെഗാവാട്ട് ശേഷിയുള്ള നൂറോളം ചെറുകിട ജലവൈദ്യുത പദ്ധതികളാണ് ഇവിടെ വിവിധ ഘട്ടങ്ങളിൽ നിലച്ചുകിടക്കുന്നത്. ഇതിൽ 25 വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന മൂന്ന് മെഗാവാട്ടിന്റെ വഞ്ചിയം പദ്ധതിയുമുണ്ട്. ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയാണെങ്കിൽ 18 ദശലക്ഷം വൈദ്യുതി ഇവിടെ ഉത്പാദിപ്പിക്കാം.
പള്ളിവാസലിലെ പഴയ പെൻസ്റ്റോക് പൈപ്പുകൾ ഉയർത്തുന്ന ഭീഷണി അകറ്റണമെങ്കിൽ എത്രയും വേഗം എക്സ്റ്റൻഷൻ പദ്ധതി പൂർത്തിയാക്കണം. ഇതിൽ ടണലും ഇൻടേക്കും ഒഴിച്ചുള്ള ഭാഗങ്ങളിലെ ജോലി ഏറ്റെടുക്കാൻ ആരും തയാറാവുന്നില്ല. ബാക്കിയുള്ള ജോലികൾ ചെറുതായി ഭാഗിച്ചു പ്രാദേശിക കരാറുകാർക്ക് ഏൽപ്പിച്ചു കൊടുക്കുകയാണ് ഇതിനുള്ള പരിഹാരം. കെഎസ്ഇബി എൻജിനിയർമാർ നേരിട്ടു മേൽനോട്ടവും ഗുണനിലവാര നിയന്ത്രണവും നടത്തുകയും വേണം. ഇപ്പോൾതന്നെ കെഎസ്ഇബി സിവിൽ വിഭാഗത്തിൽ 1019 എൻജിനിയർമാർ ഉള്ളതുകൊണ്ട് ഇതു നടപ്പിലാക്കാൻ ബുദ്ധിമുട്ടൊന്നുമില്ല. ജനറേറ്ററിന്റെയും ട്രാൻസ്ഫോർമറിന്റെയും സംരക്ഷണം ജനറേഷൻ വിഭാഗത്തിലെ ഇലക്ട്രിക്കൽ എൻജിനിയർമാരെ അടിയന്തരമായി ഏൽപ്പിക്കുകയും വേണം.
ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാന വികസനത്തെ സ്വാധീനിക്കുന്ന ഊർജമേഖലയിലെ ഈ പ്രതിസന്ധി ആസൂത്രകരുടെയും സാങ്കേതിക വിദഗ്ധരുടെയും പൊതുപ്രവർത്തകരുടെയും സജീവ ശ്രദ്ധ ആവശ്യപ്പെടുന്നതാണ്. ഈ കാര്യത്തിൽ രാഷ്ട്രീയ നേതൃത്വം എത്രയും വേഗം ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീമും നശിക്കും. 37.5 മെഗാവാട്ടിന്റെ പഴയ പവർഹൗസ് അടച്ചിടേണ്ടിയുംവരും. ഇതു നമ്മുടെ സംസ്ഥാനത്തിന്റെ നിക്ഷേപസൗഹൃദ പ്രതിഛായയ്ക്കും മങ്ങലേൽപ്പിക്കും.
ജേക്കബ് ജോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മോഹൻലാൽ കർമചന്ദ് ഗാന്ധി!
പണ്ടേ നരേന്ദ്ര മോദിക്ക് മഹാത്മാ ഗാന്ധിയെക്കുറിച്ചു പറയുന്പോൾ നാക്കു പിഴയ്ക്കാ
കേരളത്തിനു തീവ്രകാലം
കേരളത്തിൽ കഴിഞ്ഞ പത്തു ദിവസമായി ഇതുവരെ കാണാത്ത
വിശ്വസിക്കാമോ, എക്സിറ്റ് പോളുകളെ?
ഇന്ത്യ വിധിയെഴുതി! അടുത്ത അഞ്ചു വർഷക്കാലത്തേക്ക് രാജ്യം
ജനവിധിയില്‍ നാലു സാധ്യത
ആറാഴ്ച നീണ്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാമത്തെയും അ
വേലുത്തന്പിയുടെ പ്രതികാരം
ഇങ്ങനെ ഭരണത്തിൽ
ധന്യൻ മാർ തോമസ് കുര്യാളശേരി ക്രാന്തദർശിയായ അജപാലകനും സമാനതകളില്ലാത്ത ആത്മീയാചാര്യനും
ക്രാന്തദർശി എന്നുള്ള അഭിധാനം എല്ലാവർ
മഹാത്മാവേ മാപ്പ്...
ലോകം അറിഞ്ഞിരുന്നു, മഹാത്മാവിനെ
1948 ജനുവരി 30, ഗാന്ധിജി ഓർമയായ ദിനം, ന്യൂ
ഭരണവും തരകനും
ആലപ്പുഴ നഗരത്തിന്റെ വളർച്ച
മാത്തു തരകൻ ചങ്കുറപ്പിന്റെ നസ്രാണി അടയാളം
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ജീവിച്ചിരുന്ന ഒരു നസ്രാണി പ്രമുഖനാണ്
പഠനമുറിയിലെ എഐ!
പഠനത്തിൽ അധ്യാപർക്കും വിദ്യാർഥികൾക്കും സ്ഥാപനങ്ങൾക്കും പ്രയോജനപ്പെടുത്താവു
വിദ്യാഭ്യാസവും എഐ യുഗവും
പാഠപുസ്തകങ്ങളിലും ചോക്ക് ബോർഡുകളിലും മാത്രം ഒതുങ്ങിനിൽക്കുന്ന ക്ലാസ് മുറികൾ ഇ
പത്താണ്ട് പിന്നിട്ട് ന്യൂനപക്ഷ കമ്മീഷൻ
സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മീഷൻ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയിര
കേരളത്തെ എങ്ങനെ ശുചിയാക്കാം?
സാക്ഷരതയിലും വിദ്യാഭ്യാസത്തിലുമൊക്കെ ഏറെ മുന്നിലാണെങ്കിലും പൊതുശുചിത്വത്തിന്
കേരളത്തിലെ വിദ്യാഭ്യാസം: ഈഗോയല്ല ആവശ്യം
എഴുത്തും വായനയും അറിയാത്ത വിദ്യാർഥികൾ പോലും ജയിക്കുന്നതും പത്താം ക്ലാസിലെ എ പ്
നെഹ്റു: രാഷ്ട്രനിർമാതാവും ചരിത്രസ്രഷ്ടാവും
1964 മേയ് 27ന്, ഉച്ചകഴിഞ്ഞ് രണ്ടിന് പണ്ഡിറ്റ് ജ
""നെഹ്റുവിന്റെ അഭിനന്ദനത്തിൽ ഞാൻ കോരിത്തരിച്ചിട്ടുണ്ട്''
ജവഹർലാൽ നെഹ്റുവിന്റെ അഭിനന്ദനം നേരിട്ട് ഏറ്റുവാങ്ങിയ നേതാവാ
തമസ്കരിക്കുംതോറും തെളിമയോടെ
മതേതര ജനാധിപത്യ റിപ്പബ്ലിക്കായി ഇന്ത്യയെ വളര്‍ത്തിയ
വിളവെടുപ്പിന്റെ വർഷങ്ങൾ
കേരളത്തിൽ വിളവെടുപ്പിന്റെ വർഷങ്ങളാ
അദ്ഭുതങ്ങൾ വിവേചിച്ചറിയാൻ
പ്രകൃത്യതീത സംഭവങ്ങൾ, ദിവ്യാദ്ഭുതങ്ങൾ, സ്വർഗീയ വെളിപാടുകൾ എ
ജീവിതം കുരുക്കുന്ന ഭൂനിയമങ്ങൾ
ഏറെക്കാലമായി കേരളത്തിലെ ചർച്ചാവിഷയമാണ് ഭൂനിയമങ്ങൾ. ഭൂമിയുടെ അവകാശവുമായ
കിർഗിസ്ഥാൻ മുന്നറിയിപ്പ്...
ഇന്ത്യയിൽനിന്ന്, പ്രത്യേകിച്ചു കേരളത്തിൽനിന
സ്നേഹത്തിൽ വിരിഞ്ഞ സഹനപുഷ്പം
പ്രാർഥനയുടെയും സഹനത്തിന്റെ
നിര്‍മിതബുദ്ധിയെ വരുതിയിലാക്കുമോ?
ഈ വര്‍ഷത്തെ ജി7 രാജ്യങ്ങളുടെ ഉച്ചകോടി ലോകത്തിനു ചരിത്രനിമിഷങ്ങള്‍ സമ്മാനിക്
സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം
നേട്ടങ്ങളുടെ തിളക്കത്തിൽ കുതിക്കുന്നു
പിണ
കോടികൾ മറിയുന്ന പ്രചാരണം
ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ സ്ഥാനാർഥികൾക്കു ചെലവാക്കാവുന്ന തുക 40 ലക്ഷ
ഭക്ഷണം മരുന്നാവണം
“നമ്മുടെ ഭക്ഷണം മരുന്നാവണം, നമ്മുടെ മരുന്ന് ഭക്ഷണമാവണം’’ - ഗ്രീക
ഭൂമിയിലെ ജീവന്റെ തുടിപ്പുകൾ ഇനി എത്രനാൾ?
ഇന്നു ലോക ജൈവവൈവിധ്യ ദിനം. 2022 ഡിസംബർ ഏഴു മുതൽ 19 വരെ കാ
കർക്കശം, നിലപാടുകള്‍
കിഴക്കൻ അസർബൈജാനിലെ ജോല്‍ഫ മേഖലയില്‍ മോശം കാലാവസ്ഥ
തത്കാലം ആശങ്ക അകലെ; വിപണികൾ ശാന്തം
ഇറാനിൽ എന്തും സംഭവിക്കാം. അതുകൊണ്ടുതന്നെ ആശങ്കയും വർ
ആന്റിബയോട്ടിക് എന്ന ‘ഭീകരൻ’
ലോക തൊഴിലാളിദിനമായ മേയ് ഒന്നിനു നടന്ന സംഭവമാണ് ഇതെഴുതാൻ പ്രചോദനം. കേരളത്ത
കൊമേഴ്സ് വിദ്യാഭ്യാസം സ്കൂൾ തലത്തിൽ
ഇന്ത്യയിൽ കൊമേഴ്സ് വിദ്യാഭ്യാസം ആദ്യം ആരംഭിച്ചത് 1886ൽ മദ്രാസിലാണ്; കേരളത്തിൽ
രാജ്യസഭാ സീറ്റും കേരള കോണ്‍ഗ്രസും
ഇടതുമുന്നണി കേരള കോണ്‍ഗ്രസ്-എമ്മിന്
ചബഹാർ ഉയർത്തുന്ന നയതന്ത്ര വെല്ലുവിളികൾ
ഇറാനിലെ തന്ത്രപ്രധാനമായ ചബഹാ
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
Latest News
എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വാസയോഗ്യമല്ല,എല്‍ഡിഎഫ് കണ്ണഞ്ചിപ്പിക്കുന്ന ജയം നേടും: എ.കെ.ബാലന്
സിക്കിമില്‍ എസ്കെഎമ്മിന് വൻ മുന്നേറ്റം; 31 സീറ്റുകളില്‍ ലീഡ്
അരുണാചലില്‍ തുടർഭരണം ഉറപ്പിച്ച് ബിജെപി; 44 സീറ്റുകളില്‍ ലീഡ്
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
ബിജെപി എംപിയുടെ വാഹനത്തിനുനേരെ വെടിവയ്പ്പുണ്ടായതായി പരാതി
Latest News
എക്സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വാസയോഗ്യമല്ല,എല്‍ഡിഎഫ് കണ്ണഞ്ചിപ്പിക്കുന്ന ജയം നേടും: എ.കെ.ബാലന്
സിക്കിമില്‍ എസ്കെഎമ്മിന് വൻ മുന്നേറ്റം; 31 സീറ്റുകളില്‍ ലീഡ്
അരുണാചലില്‍ തുടർഭരണം ഉറപ്പിച്ച് ബിജെപി; 44 സീറ്റുകളില്‍ ലീഡ്
വയനാട്ടിൽ എംഡിഎംഎയുമായി യുവാവ് പിടിയിൽ
ബിജെപി എംപിയുടെ വാഹനത്തിനുനേരെ വെടിവയ്പ്പുണ്ടായതായി പരാതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top