ഓൺലെെൻ ലഹരി
ഓൺലെെൻ ലഹരി
സീമ മോഹന്‍ലാല്‍
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണറായ അനികുമാറിന്‍റെ മൊബൈല്‍ ഫോണിലേക്ക് ഒരു കോള്‍ വന്നു. ആനയറ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയാണ് മറുതലയ്ക്കല്‍.

വിദ്യാര്‍ഥിയായ തന്‍റെ സഹോദരന് സ്ഥിരമായി കൊറിയര്‍ വരാറുണ്ടെന്നും കൊറിയര്‍ കമ്പനിക്ക് പെണ്‍കുട്ടിയുടെ നമ്പറാണ് സഹോദരന്‍ നല്‍കിയിരിക്കുന്നതെന്നും അവള്‍ പറഞ്ഞു. കൂട്ടത്തില്‍ മറ്റൊരു കാര്യം കൂടി പെണ്‍കുട്ടി സൂചിപ്പിച്ചു.

കൊറിയറില്‍ എത്തുന്നത് എന്തോ ഗുളികകള്‍ ആണെന്നു സംശയമുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. എസി അനികുമാറും സംഘവും പെണ്‍കുട്ടി നല്‍കിയ മേല്‍വിലാസത്തിലെ കൊറിയര്‍ സര്‍വീസിലെത്തി.

അവിടെ എത്തി കൊറിയര്‍ പരിശോധിച്ചപ്പോള്‍ അതില്‍ ലഹരി ഗുളികകളായിരുന്നു. 400 ലധികം ലഹരി ഗുളികകളായിരുന്നു വിദ്യാര്‍ഥി ഇത്തരത്തില്‍ വാങ്ങിയത്.

സഹോദരിയുടെ ഫോണ്‍ നമ്പര്‍ കൊടുത്തിരുന്നതിനാല്‍ സാധനം എത്തിയാലുടന്‍ ആ നമ്പറിലേക്ക് കൊറിയര്‍ സര്‍വീസില്‍ നിന്ന് വിളിവരുമായിരുന്നു. വിദ്യാര്‍ഥി തന്നെ കൊറിയര്‍ കൈപ്പറ്റിയിരുന്നതിനാല്‍ മറ്റാര്‍ക്കും സംശയം തോന്നിയിരുന്നതുമില്ല.

അമ്മയ്ക്കു തോന്നിയ സംശയം

മറ്റൊന്ന് കോട്ടയത്തെ പോലീസ് ഉദ്യോഗസ്ഥനായ രാജേഷ് മണിമലയ്ക്ക് ഉണ്ടായ അനുഭവമാണ്. വിദ്യാര്‍ഥികള്‍ക്ക് ലഹരി വിരുദ്ധ ക്ലാസുകള്‍ എടുക്കാറുള്ള എസ്‌ഐ രാജേഷിന്‍റെ ഫോണിലേക്ക് കഴിഞ്ഞയാഴ്ച പരിഭ്രാന്തയായി ഒരു സ്ത്രീ വിളിക്കുന്നു.

തന്‍റെ മകന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്ത ഒരു പ്രൊഡക്ടിന്‍റെ ലിങ്ക് ഉള്‍പ്പെടെയുളള വിശദാംശങ്ങള്‍ പറഞ്ഞായിരുന്നു ആ അമ്മയുടെ വിളി. അമ്മയുടെ ഫോണില്‍ നിന്നാണ് പ്രമുഖ ഓണ്‍ലൈന്‍ സൈറ്റിലൂടെ മകന്‍ പ്രൊഡക്ട് ബുക്ക് ചെയ്തത്.

അതാകട്ടെ അമ്മ അറിഞ്ഞിരുന്നതുമില്ല. ഇടയ്‌ക്കെപ്പോഴോ തന്‍റെ ഫോണിലെ മൈ ഓര്‍ഡര്‍ പരിശോധിച്ച അമ്മയ്ക്ക് പരിചിതമല്ലാത്ത ഒരു ഉത്പന്നം തന്‍റെ അക്കൗണ്ടില്‍ നിന്ന് ബുക്ക് ചെയ്തതായി മനസിലായി.

കോട്ടയത്തെ സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിയായ മകനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താനാണ് അത് ബുക്ക് ചെയ്തതെന്നും മുഖം തുടയ്ക്കാനുള്ള തുണിയാണെന്നുമായിരുന്നു മറുപടി.

സാധാരണ ട്യൂഷു പേപ്പറിനെക്കാള്‍ വലുപ്പം തോന്നിയ ആ പ്രൊഡക്ടിന്‍റെ ലിങ്ക് പരിശോധിച്ച ആ അമ്മ ഒസിഡി പേപ്പര്‍ എന്നു കണ്ടാണ് എസ്‌ഐ രാജേഷ് മണിമലയെ വിളിച്ചത്. സമീപത്തെ ഒരു കടയിലെ മേല്‍വിലാസമായിരുന്നു മകന്‍ നല്‍കിയിരുന്നതും.

ഉത്തരേന്ത്യയില്‍ സാധാരണയായി ഉപയോഗിക്കാറുള്ള കഞ്ചാവ് ചുരുട്ടി വലിക്കാനുള്ള ഒസിഡി പേപ്പറാണ് മകന്‍ ഓണ്‍ലൈനില്‍ വരുത്തിച്ചതെന്ന് എസ്‌ഐ രാജേഷ് അറിയിച്ചപ്പോള്‍ ആ അമ്മ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയി.

കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ സുഹൃത്തിനു വേണ്ടി താന്‍ ബുക്ക് ചെയ്തതാണെന്നായിരുന്നു മറുപടി. 30 എണ്ണമുള്ള മൂന്നു പാക്കറ്റ് ഒസിഡി പേപ്പര്‍ 200 രൂപയ്ക്ക് താഴെയായിട്ടാണ് ഓണ്‍ലൈനില്‍ വില്‍പനയ്ക്ക് ഉണ്ടായിരുന്നത്. ഈ രണ്ടു കേസുകളിലും വിദ്യാര്‍ഥികളെ കൗണ്‍സലിംഗിന് വിധേയരാക്കുകയാണ് ഉണ്ടായത്.


മക്കളെ അറിയണം

ഇന്ന് ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ക്ക് പലപ്പോഴും മക്കളുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിയാറില്ല.

സ്റ്റാറ്റസ് സിമ്പല്‍ എന്ന രീതിയില്‍ വില കൂടിയ മൊബൈല്‍ഫോണുകള്‍ മകനും മകള്‍ക്കുമൊക്കെ നല്‍കി ഓണ്‍ലൈന്‍ ഷോപ്പിംഗിനുള്ള അവസരമൊരുക്കുന്ന മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ എന്താണ് ഷോപ്പ് ചെയ്യുന്നതെന്ന് ഇടയ്‌ക്കൊക്കെ നോക്കുന്നത് നല്ലതായിരിക്കും.

എന്‍റെ മകള്‍ക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നു പറഞ്ഞാല്‍ ക്രേസ് ആണെന്നു പറഞ്ഞ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ അടുത്തിടെ പരിചയപ്പെടുകയുണ്ടായി.

മക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് അപരിചതരായ ആര്‍ക്കെങ്കിലും പണമിടപാടുകള്‍ നടത്തുന്നുണ്ടോ, ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ എന്തൊക്കെ അവര്‍ വാങ്ങുന്നുവെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരിക്കുന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യമാണ്.

കാരണം ലഹരി വസ്തുക്കളുടെ ഉപയോഗം വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നുവെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.

ഡാര്‍ക്ക് നെറ്റില്‍ കയറിയും ക്രിപ്‌റ്റോ കറന്‍സി വഴിയും ലഹരി വസ്തുക്കള്‍ വാങ്ങുന്ന യുവജനങ്ങളുടെ എണ്ണം ഇന്ന് കൂടുതലാണെന്ന് പോലീസ്- എക്‌സൈസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

നിലവാരം കൂടിയ എംഡിഎംഎ ടാബ്, എംഡിഎംഎ ക്രിസ്റ്റല്‍, എല്‍എസ്ടി സ്റ്റാമ്പ് എന്നിവ വിദേശത്ത് നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്.

കിക്ക് കൂടുതലായതിനാല്‍ വില കൂടുതലാണെങ്കിലും ഓണ്‍ലൈനായി ഇത് വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

മക്കളിലെ മാറ്റം ശ്രദ്ധിക്കണം

ലഹരി ഉപയോഗിക്കുന്ന കുട്ടികളിലെ മാറ്റം മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണം. പഠനത്തില്‍ താല്‍പര്യക്കുറവ്, ഊര്‍ജസ്വലത ഇല്ലായ്ക, ശാരീരികാസ്വാസ്ഥ്യത, വിശപ്പില്ലായ്മ, കള്ളം പറയുക, ക്ഷീണം അല്ലെങ്കില്‍ അമിതോത്സാഹം എന്നിവ ഇത്തരം കുട്ടികള്‍ പ്രകടിപ്പിക്കാറുണ്ട്.

മക്കളിലെ മാറ്റം പെട്ടെന്ന് അറിയാന്‍ കഴിയുന്നത് മാതാപിതാക്കള്‍ക്ക് തന്നെയാണ്. മക്കളുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും ബാങ്ക് അക്കൗണ്ടുകളുമൊക്കെ ഇടയ്ക്ക് പരിശോധിക്കണം. ഏതൊക്കെ സൈറ്റുകളാണ് അവര്‍ സെര്‍ച്ച് ചെയ്യുന്നതെന്ന് നോക്കണം.

കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മനസിലാക്കിയാല്‍ വഴക്കു പറയാതെ തങ്ങള്‍ കൂടെയുണ്ടെന്ന പിന്തുണ നല്‍കി കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യണം.

രഹസ്യമായി അറിയിക്കാം

കുട്ടികളില്‍ ലഹരി ഉപയോഗമുണ്ടെന്ന് കണ്ടാല്‍ അധ്യാപകര്‍ക്ക് രഹസ്യമായി 9656178000 എന്ന നമ്പറില്‍ എക്‌സൈസിന് അറിയിക്കാം.

ലഹരി ഉപയോഗം, വിതണം സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കേരള പോലീസിന്‍റെ ആന്‍റി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ റൂം നമ്പറായ 9497927797 ലേക്ക് വാട്‌സ്ആപ്പായോ നേരിട്ടോ അറിയിക്കാം. വിവരങ്ങള്‍ രഹസ്യമായിരിക്കും.