ദൈവകാരുണ്യത്തിനു നന്ദി: സിസ്റ്റർ പ്രേമ
ദൈവകാരുണ്യത്തിനു നന്ദി: സിസ്റ്റർ പ്രേമ
കോട്ടയം: ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനവാർത്ത ദീപികയുടെ കോട്ടയം ഓഫീസിൽനിന്നാണ് വിശുദ്ധ മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ കോൽക്കത്തയിലെ മദർ ഹൗസിൽ അറിഞ്ഞത്. ‘ദൈവത്തിന്‍റെ കാരുണ്യത്തിനു നന്ദി’ സിസ്റ്റർ സുപ്പീരിയർ പ്രേമ മോചനവാർത്ത അറിഞ്ഞ നിമിഷം ഫോണിൽ ദീപികയോടു പ്രതികരിച്ചു.
‘ലോകത്തിന്‍റെ പ്രാർഥന ദൈവം കൈവിട്ടില്ല. ആയിരം നന്ദി ’ഒപ്പമുണ്ടായിരുന്ന അസിസ്റ്റന്‍റ് സുപ്പീരിയർ പാലാ ചേർപ്പുങ്കൽ സ്വദേശി സിസ്റ്റർ ലൈസ അറയ്ക്കക്കുന്നേൽ ആശ്വാസം പങ്കുവച്ചു.

യെമനിലെ ഏദനിൽ മദർ തെരേസ സ്ഥാപിച്ച അഗതിമന്ദിരത്തിൽ ആത്മീയ ശുശ്രൂഷ ചെയ്തുവരുന്പോഴാണ് 2016 മാർച്ച് നാലിന് രാവിലെ അതിദാരുണമായ കൂട്ടക്കൊലയുണ്ടായത്. ഇവിടെ ആതുരശുശ്രൂഷ ചെയ്തിരുന്ന മദർ തെരേസ സന്യാസസമൂഹത്തിലെ ജാർഖണ്ഡ് സ്വദേശി സിസ്റ്റർ ആൻസലം (57), റുവാണ്ടയിൽനിന്നുള്ള സിസ്റ്റർ മാഡ്രിഡ് (44), സിസ്റ്റർ റെജിനിറ്റ് (32), കെനിയക്കാരി സിസ്റ്റർ ജൂഡിറ്റ് (32) എന്നിവരും മറ്റ് 12 പേരും തീവ്രവാദികളുടെ വെടിയേറ്റുമരിച്ചു. ഇവർക്കൊപ്പം ശുശ്രൂഷ ചെയ്തിരുന്ന തൊടുപുഴ ഇളംദേശം പുൽപ്പറന്പിൽ സിസ്റ്റർ സാലി തലനാരിഴക്കു വെടിയേൽക്കാതെ രക്ഷപ്പെട്ടു.

വിശുദ്ധ കുർബാന അർപ്പിച്ചശേഷം ഇതേസമയം ചാപ്പലിൽ പ്രാർഥനയിലായിരുന്ന ടോം അച്ചനെ തീവ്രവാദികൾ ബന്ദിയാക്കി വാഹനത്തിൽ വലിച്ചിഴച്ചുകൊണ്ടുപോയി. അന്നു മുതൽ ടോമച്ചന്‍റെ മോചനത്തിനുവേണ്ടി മിഷനറീസ് ഓഫ് ചാരിറ്റിയുടെ ലോകമെന്പാടുമുള്ള മഠങ്ങളിൽ പ്രാർഥന നടന്നുവരികയായിരുന്നു.

‘കോൽക്കത്തയിൽ വിശുദ്ധ മദർ തെരേസയുടെ കബറിടത്തോടു ചേർന്ന് ഫാ. ടോം ഉഴുന്നാലിലിന്‍റെ ഒരു ചെറിയ ഫോട്ടോ ഞങ്ങൾ വച്ചിട്ടുണ്ട്. അച്ചനെ രക്ഷിക്കാൻ മദർ തെരേസയുടെ മധ്യസ്ഥത ഞങ്ങൾ യാചിച്ചുപോന്നു. പ്രിയ മദറിന്‍റെ മധ്യസ്ഥതയിലുള്ള അത്ഭുതകരമായ അനുഗ്രഹംകൂടിയാണിത്. ഈ കബറിനുചുറ്റും രാപകൽ സന്യാസിനിമാർ ജപമാല ചൊല്ലിവരികയായിരുന്നു’. സിസ്റ്റർ ലൈസ പറഞ്ഞു.


മദർ ഹൗസിലെ ചാപ്പലിനു മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലാക്ക് ബോർഡിൽ ഇന്നലെ വൈകുന്നേരം വരെ പ്രാർഥനാ നിയോഗങ്ങളുടെ പട്ടികയിൽ ഒന്നാമതായി ഇങ്ങനെ എഴുതിയിരുന്നു

‘ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം.’മദർ ഹൗസിൽ ദിവസവും രാവിലെ ആറിനുള്ള വിശുദ്ധ കുർബാനമധ്യേ ഉപവിയുടെ സഹോദരികൾ ടോം അച്ചന്‍റെ മോചനത്തിനുവേണ്ടി ഇന്നലെ രാവിലെയും നിയോഗം വച്ചു പ്രാർഥിച്ചിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും കോൽത്ത ബിഷപ്സ് ഹൗസ് റോഡിലെ ഗ്രോട്ടോയിലേക്കു കന്യാസ്ത്രീകൾ ചെരുപ്പിടാതെ കുരിശിന്‍റെ വഴി നടത്തിയിരുന്നു. ആഴ്ചയിലൊരിക്കൽ സഭയിലെ എല്ലാ അംഗങ്ങളും ഉപവാസം അനുഷ്ഠിച്ചും ടോം അച്ചന്‍റെ മോചനത്തിനായി യാചനാപ്രാർഥന അർപ്പിച്ചുപോന്നു.

‘രോഗവേദനകൾ മറന്ന് യെമനിലെ ഏഡനിലേക്കു പോയത് കന്യാസ്ത്രീകളുടെ ആധ്യാത്മിക ചുമതല ഏറ്റെടുക്കാൻ ആഗ്രഹിച്ചാണ്. സഹോദരിമാർക്ക് കൂദാശകൾ മുടങ്ങാതിരിക്കാൻ ജീവൻ പണയപ്പെടുത്തിയും അച്ചൻ അവിടെ എത്തുകയായിരുന്നുവെന്നു സിസ്റ്റർ ലൈസ പറഞ്ഞു.

മോചനത്തിൽ ആശ്വാസം പങ്കുവച്ചതിനൊപ്പം ഇന്നലെ വൈകുന്നേരം കൃതജ്ഞതാബലിയും ഒപ്പം ജപമാലയും മദർ തെരേസയുടെ കബറിട ചാപ്പലിൽ നടത്തി.മദർ ഹൗസിലേക്ക് ഇന്നലെ വൈകുന്നേരം മൂന്നിന് ദീപികയുടെ കോട്ടയം ഓഫീസിൽനിന്നു വിളിക്കുന്പോൾ കോൽക്കത്തയിലെ ആസ്ഥാന മന്ദിരത്തിൽ സഭാനേതൃത്തിന്‍റെ പ്രത്യേകയോഗം നടന്നുവരികയായിരുന്നു.

മദർ ഹൗസിൽ ടെലിവിഷനും സിസ്റ്റേഴ്സിനു മൊബൈൽ ഫോണും ഇല്ലാത്തതിനാൽ ടോം അച്ചന്‍റെ മോചനം ലോകം ആശ്വാസത്തോടെ കേട്ടറിഞ്ഞപ്പോഴും മിഷനറീസ് ഓഫ് ചാരിറ്റി സഹോദരിമാർ ആതുരശുശ്രൂഷാ ജോലികളിലായിരുന്നു. മദർ ഹൗസിനോടു ചേർന്നുള്ള സ്ഥാപനങ്ങളായ ശിശുഭവനിലും കാളിഘട്ടിലെ നിർമൽഹൃദയ് വൃദ്ധമന്ദിരത്തിലും ടോമച്ചന്‍റെ മോചനം ആശ്വാസത്തോടെയാണ് സിസ്റ്റേഴ്സ് കേട്ടറിഞ്ഞത്.


റെജി ജോസഫ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.