Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
സ്വാദോടെ കഴിക്കുന്നതു വെറും ചവറ്
<യ>തോമസ് വർഗീസ്
ചവറുപോലെ വലിച്ചെറിയേണ്ടതാണു പലപ്പോഴും നമ്മൾ അതീവ രുചിയോടെ അകത്താക്കുന്നത്. ജങ്ക് ഫുഡിനെ (പോഷകാശം കുറഞ്ഞ ആഹാരം) കുറിച്ച് ആരോഗ്യവിദഗ്ധരുടെ അഭിപ്രായമാണിത്. ഉപ്പും പഞ്ചാസാരയും കൊഴുപ്പും മറ്റു രാസവസ്തുക്കളും അമിതമായി ചേർത്താണ് അതുണ്ടാക്കുന്നത്. അങ്ങനെയുണ്ടാക്കുന്ന ചില രുചിക്കൂട്ടുകൾക്ക് ആളുകൾ പ്രത്യേകിച്ചു കുട്ടികൾ വളരെ വേഗം അടിമകളാകും.
ആരെയും മോഹിപ്പിക്കുന്ന പായ്ക്കറ്റുകളിൽ കടകളിൽ സ്ഥാനം പിടിക്കുന്ന അവയിലേക്കാവും കുട്ടികളുടെ നോട്ടം ആദ്യം എത്തുന്നത്. തുടക്കത്തിൽ മാതാപിതാക്കളെ ശല്യപ്പെടുത്തിയാവും അവർ അതു വാങ്ങി കഴിക്കുന്നത്. പിന്നെ പോക്കറ്റ് മണിയായി കിട്ടുന്നതത്രയും ഇതിനായി ചെലവിടും. മറ്റൊരു രുചിയും പിടിക്കാതെ വരുന്നതോടെ ആരോഗ്യം ക്ഷയിച്ചു തുടങ്ങും. പിന്നെ സാവധാനത്തിൽ രോഗികളായി മാറും.
ജങ്ക് ഫുഡിനു പിന്നിൽ പതിയിരിക്കുന്ന ദുരന്തം ആരും മനസിലാക്കുന്നില്ല എന്നതാണു സത്യം. പഞ്ചസാരയുടെയും പൂരിത കൊഴുപ്പിന്റെയും അമിതമായ ഉപയോഗമാണു ജങ്ക് ഫുഡുകളിൽ കണ്ടുവരുന്നത്. സ്വാദ് കൂട്ടുന്നതിനായി, കാൻസറിനു കാരണമാകുമെന്നു തെളിയിക്കപ്പെട്ട അജ്നാമോട്ടോയും ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ആണ് ഏറ്റവും അപകടകാരി.
ജങ്ക് ഫുഡ് തുടർച്ചയായി ഉപയോഗിക്കുന്ന വ്യക്തി അമിതമായ വണ്ണം, പ്രമേഹം, ഫാറ്റി ലിവർ എന്നിവയ്ക്കു വളരെ വേഗം കീഴ്പ്പെടുന്നു. ഭക്ഷണം തന്നെ ആരോഗ്യത്തിനു ഹാനികരമാകുന്ന സ്ഥിതിയാണു ജങ്ക് ഫുഡ് കഴിച്ചാലുണ്ടാകുന്നത്.
മുൻ കാലങ്ങളിൽ വല്ലപ്പോഴുമായിരുന്നു ജങ്ക് ഫുഡ് ആളുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചില സ്കൂളുകളുടെ കാന്റീനുകളിൽ പോലും ഇവ ലഭിക്കുന്നുണ്ട്. ഇടവേളകളിൽ ചെറുകടിയായി ഉപയോഗിക്കുന്നതു ജങ്ക് ഫുഡ് ആണ്. ജങ്ക് ഫുഡിന്റെ നിറവും മണവും ആത്യാകർഷകമാണ്.
ജങ്ക് ഫുഡ് തുടർച്ചയായി ഉപയോഗിക്കുന്നതു നാഡികളുടെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു. ഓർമശക്തിയെയും ബുദ്ധിശക്തിയെയും ഇതു പ്രതികൂലമായി ബാധിക്കും. ജങ്ക് ഫുഡ് കുട്ടികളിൽ ഏറെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഇന്ത്യൻ ജേർണൽ ഓഫ് ഗ്യാസ്ട്രോ എന്ററോളജി നടത്തിയ പഠനത്തിലും വെളിവാകുന്നുണ്ട്.
ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികൾക്കു പ്രമേഹവും ഹൃദ്രോഗവും അമിതവണ്ണവും ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ പതിന്മടങ്ങ് കൂടുതലാണ്. അന്നനാളത്തിനും ചെറുകുടലിനും വൻകുടലിനും ഇത്തരം ഭക്ഷണം ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.
കൂടുതൽ ജങ്ക് ഫുഡ് കഴിക്കുന്നവരിൽ ഡിപ്രഷൻ അഥവാ വിഷാദരോഗം വരാനുള്ള സാധ്യതയുമുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തെയും ശരിയായ ഹോർമോൺ ഉത്പാദനത്തെയും ഇത്തരം ഭക്ഷണങ്ങളുടെ ഉപയോഗം പ്രതികൂലമായി ബാധിക്കുന്നു.
ജങ്ക് ഫുഡ് കഴിക്കുമ്പോൾ ശരീരത്തിനുവേണ്ട ഒമേഗാ ത്രീ ഫാറ്റി ആസിഡ് ലഭിക്കില്ല. ഇത് ബ്ലഡ് ഷുഗർ വ്യതിയാനത്തിനും ഉത്കണ്ഠ ഉൾപ്പെടെയുള്ള അവസ്ഥകൾക്കും കാരണമാകുന്നു. ജങ്ക് ഫുഡിലെ പൂരിത കൊഴുപ്പുകൾ ഹോർമോണുകളുടെ ശരിയായ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.
ജങ്ക് ഫുഡിൽ ഉണ്ടാകുന്ന ഉയർന്ന അളവിലുള്ള ഗ്ലൂക്കോസാണ് പ്രമേഹത്തിനു കാരണമാകുന്നത്. ഇത് ആമാശയത്തിൽ അമിതമായ ആസിഡ് ഉത്പാദിപ്പിക്കപ്പെടുകയും ദഹനത്തെ തടസപ്പെടുത്തുകയും ചെയ്യുന്നു.
പൂരിത കൊഴുപ്പുകൾ ഉൾപ്പെട്ട ഭക്ഷണം അമിതമായി കഴിക്കുന്നതുമൂലം ഹൃദ്രോഗങ്ങൾ ഉണ്ടാവാനുള്ള സാധ്യതയും ഏറെയാണ്.
വൃക്കസംബന്ധമായ രോഗങ്ങൾക്കും ജങ്ക് ഫുഡ് കാരണമാകാറുണ്ട്. പൂരക കൊഴുപ്പുകൾ ഉപയോഗിച്ചുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ വിശപ്പ് കുറയും. ഇതുമൂലം പോഷകങ്ങൾ അടങ്ങിയ ഭക്ഷണംകഴിക്കാനുള്ള താത്പര്യം ഇല്ലാതാകും. തളർച്ചയും വിളർച്ചയുമാകും ഫലം.
(തുടരും)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കാൻസർ ബ്രെഡ് വിറ്റാൽ കർശന നടപടി
ന്യൂഡൽഹി: കാൻസറിനു കാരണമാകുമെന്നു കണ്ടെത്തിയതിനെത്തുടർന്നു നിരോധിച്ച പൊട്ടാസ്യം ബ്രോമേറ്റ് ചേർത്ത ബ്
ഒത്തിരി ഇഷ്ടമാണു പൊറോട്ട, പക്ഷേ...
1949–ൽ ഇംഗ്ലണ്ടിൽ നിരോധിച്ച ഒരു ഭക്ഷ്യവസ്തുവാണു മൈദ. എന്നാൽ, മൈദകൊണ്ടുള്ള പൊറോട്ടയില്ലാതെ മലയാളിക്ക്
വിത്തു മുതൽ വിളവെടുപ്പ് വരെ വിഷക്കൂട്ട്
<യ>റെനീഷ് മാത്യു
പഴങ്ങളിലും പച്ചക്കറികളിലും മാത്രമല്ല ഭക്ഷ്യവസ്തുക്കളിലെല്ലാം മാരകമായ വി
വിഷക്കൂട്ടിന്റെ നിറത്തിലും തിളക്കത്തിലും മയങ്ങി
<യ>റെനീഷ് മാത്യു
കടകളിൽ അടുക്കിയും അലങ്കരിച്ചും വച്ചിരിക്കുന്ന പഴങ്ങളും പച്ചക്കറികളും ആര
ആദ്യം മധുരിക്കും; പിന്നെ വല്ലാതെ വേദനിക്കും
<യ>തോമസ് വർഗീസ്
ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ടമാണ്. കുട്ടികളെ അടക്കി ഇരുത്തുന്നതിനു മാത്രമ
വെളിച്ചെണ്ണയിലും മറിമായം
<യ>ജോൺസൺ വേങ്ങത്തടം
കേരം തിങ്ങും നാടാണു കേരളം. നാലു തെങ്ങുണ്ടെങ്കിൽ ദാരിദ്ര്യമറിയില്ലെന്
നിറമുണ്ട്, രുചിയുണ്ട്, രോഗദായകവും!
<യ>ജോൺസൺ വേങ്ങത്തടം
പശുവിന്റെ അകിടിൽനിന്നു പാൽ കുടിച്ചു നടന്ന ശ്രീകൃഷ്ണന്റെ കഥയറിയാത്തവര
മായം കലർന്ന പാലുമായി അന്യസംസ്ഥാന കമ്പനികൾ
<യ>ജോൺസൺ വേങ്ങത്തടം
പാനീയങ്ങളിൽ പ്രഥമ സ്ഥാനമാണു പാലിനുള്ളത്. നിറംകൊണ്ടും രുചി കൊണ്ടും മ
രുചിക്കൂട്ടിൽ അറയ്ക്കുന്ന വിഷക്കൂട്ട്
<യ>റെനീഷ് മാത്യു
വിലക്കുറവും രുചിയൂറുന്ന ഭക്ഷണവുമാണു തട്ടുകടകളുടെ പ്രത്യേകത. സാധാരണക്
കടലാസിലൊതുങ്ങുന്ന നിയമങ്ങൾ
<യ>റെനീഷ് മാത്യു
സന്ധ്യ മയങ്ങിത്തുടങ്ങിയപ്പോൾ പച്ചക്കറിച്ചന്തയിൽ വല്ലാത്ത തിരക്ക്. കേടായ
രോഗം വിളമ്പുന്ന ഭക്ഷണശാലകൾ
<യ>റനീഷ് മാത്യു / ഭക്ഷണം വിഷസമ്പുഷ്ടം
ഒരു ചില്ലലമാരയ്ക്കിപ്പറുത്തുനിന്നു നമുക്ക് ഒരു ഹോട്
വെള്ളം സർവത്ര വെള്ളം, കുടിക്കുന്നതെല്ലാം വിഷജലം
<യ>റെജി ജോസഫ്
ജലസമൃദ്ധിയുടെ നാടാണു കേരളം. 44 നദികൾ, കായലുകൾ, കുളങ്ങൾ, കിണറുകൾ എന്നിങ്ങനെ
കുരുക്കു മുറുക്കി കുടിവെള്ളക്കുപ്പികളും
<യ>ജിജി ലൂക്കോസ്
മിനറൽ വാട്ടർ, സോഫ്റ്റ് ഡ്രിങ്ക്കുപ്പികൾ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങ
അഴകുള്ള കുപ്പിയിൽ തെളിനീരില്ല
<യ>ജിജി ലൂക്കോസ്
കുപ്പി വെള്ളം ഉത്പാദിപ്പിക്കുന്നതിനും വിപണനത്തിനും ബ്യൂറോ ഓഫ് ഇന്ത്യൻ സ
കുപ്പികളിൽ നിറയ്ക്കുന്ന വെള്ളം രോഗസമ്പുഷ്ടം
<യ>ജിജി ലൂക്കോസ്
മിനറൽ വാട്ടർ എന്ന പേരിൽ പ്ലാസ്റ്റിക് കുപ്പിയിൽ വിൽക്കുന്ന വെള്ളത്തിൽ ധാ
കുടിക്കുന്ന വെള്ളവും വിശ്വസിക്കാനാവില്ല
<യ>ജിജി ലൂക്കോസ്
നദിയും ജലവും ഭാരത സംസ്കാരത്തിന്റെ ഭാഗമാണ്. നദീജലത്തിന്റെ വിശുദ്ധി നമ്മൾ
കഴിക്കാതിരുന്നാൽ വിശന്നു ചാകും, കഴിച്ചാൽ നരകിച്ചു ചാകും
<യ>സെബി മാത്യു
ആഹാരം, അതു വയ്ക്കുമ്പോഴും വിളമ്പുമ്പോഴും കഴിക്കുമ്പോഴും ആസ്വദിക്കേണ്ടതാണ്.
മാരക രോഗങ്ങൾ വളർത്തുന്ന പൊട്ടാസ്യം ബ്രോമേറ്റ്
<യ>സെബി മാത്യു
ഒറ്റയ്ക്കു നിന്നാൽ ഒരു ഗുണവുമില്ല. എന്നാൽ, കൂടെക്കൂട്ടിയാൽ ഇതു പോലൊരു വിഷവ
വിശപ്പ് മാറില്ല, കഴിക്കുന്നതത്രയും വിഷം
<യ>സെബി മാത്യു
സ്പോഞ്ച് പോലെയാണ് ബ്രെഡ്. ഒരു ശരാശരി മനുഷ്യനെ കാൻസർ രോഗിയാക്കി മാറ്റാൻ അത
കൊള്ളലാഭത്തിന്റെ കാൻസർ വില്പന
<യ>വിലയ്ക്കു വാങ്ങുന്ന കാൻസർ / സെബി മാത്യു
തീയുടെ കണ്ടുപിടുത്തത്തോടെയാണു മനുഷ്യൻ ആഹാരം പ
മായം സർവത്ര മായം, തിന്നുന്നതും കുടിക്കുന്നതും വിഷം
ഉത്തരംകിട്ടാത്ത രോഗങ്ങളും വന്ന രോഗങ്ങളുടെ വ്യാകുലതയും പേറുന്ന ഒരു തലമുറയാണ് ഇപ്പോൾ ഭൂമുഖത്തുള്ളത്. ന
Latest News
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
Latest News
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top