Tax
ശന്പളപരിഷ്കരണത്തിന്‍റെ കുടിശിക ഒന്നിച്ച് നോമിനിക്കു ലഭിക്കും
ശന്പളപരിഷ്കരണത്തിന്‍റെ കുടിശിക  ഒന്നിച്ച് നോമിനിക്കു ലഭിക്കും
ഗവ. പ്രൈമറി സ്കൂൾ അധ്യാപികയായിരുന്ന എന്‍റെ ഭാര്യ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മാസം മരണപ്പെട്ടു. ഞങ്ങൾക്ക് പത്തും ആറും വയസുള്ള രണ്ടു കുട്ടികളുണ്ട്. ഭാര്യക്ക് 11 വർഷത്തെ സർവീസേ ഉണ്ടായിരുന്നുള്ളൂ. പത്താം ശന്പള പരിഷ്കരണത്തിന്‍റെ കുടിശിക നാലു ഗഡുക്കളായി ജിപിഎഫിൽ നിക്ഷേപിക്കുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഭാര്യയുടെ പേരിലുള്ള ജിപിഎഫ് ക്ലോസ് ചെയ്യുന്നതിനുള്ള അപേക്ഷ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കുടിശിക ലഭിക്കാനുള്ള നടപടിക്രമം എങ്ങനെയാണ്?
കെ.എൻ. രമേശൻ, കൊല്ലം

ശന്പളപരിഷ്കരണ പ്രകാരമുള്ള കുടിശിക നാലു ഗഡുക്കളായി പലിശ സഹിതം ജിപിഎഫിൽ ക്രെഡിറ്റ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ മരണമടയുന്ന ജീവനക്കാരുടേയും പെൻഷൻകാരുടേയും കുടിശിക പലിശസഹിതം ബാക്കിയുള്ള തുക ഒന്നായി നോമിനിക്കു ലഭിക്കുന്നതാണ്. ഇതിനാവശ്യമായ ജീവനക്കാരന്‍റെ / പെൻഷണറുടെ മരണ സർട്ടിഫിക്കറ്റ്, നോമിനേഷൻ എന്നിവ ബന്ധപ്പെട്ട ഓഫീസിൽ ഹാജരാക്കുക. ഇതിൻപ്രകാരം കുടിശിക നൽകുവാൻ നടപടി സ്വീകരിക്കുന്നതാണ്. അതിനാൽ എത്രയും പെട്ടെന്ന് ഈ രേഖകൾ സഹിതം ബന്ധപ്പെടുക.