ബിജിക്ക് താങ്ങായി വായനക്കാർ
ബിജിക്ക് താങ്ങായി വായനക്കാർ
ദുരിതങ്ങളുടെ നിലയില്ലാക്കയത്തിലായിരുന്ന ഇടുക്കി മണിപ്പാറ സ്വദേശിനി ബിജിക്ക് വായനക്കാരുടെ സഹായം. വീട്ടമ്മയുടെ ദുരിതകഥ ദീപിക ഡോട്ട് കോം വഴി വായിച്ചറിഞ്ഞ സുമനസുകളാണ് സ്നേഹസമ്മാനം നൽകിയത്. വായനക്കാർ നൽകിയ 1,70,800 രൂപ രാഷ്ട്രദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രൻകുന്നേൽ ബിജിക്ക് കൈമാറി.

രോഗങ്ങൾ തകർത്തു കളഞ്ഞ കുടുംബമാണ് ബിജിയുടേത്. രണ്ടു ആണ്‍മക്കളിൽ ഇളയയാൾക്ക് അർബുദം പിടിപെട്ടതോടെയാണ് കുടുംബത്തിന് ദുരിതം തുടങ്ങിയത്. 10 ലക്ഷം രൂപയോളം ചികിത്സയ്ക്കായി മുടക്കിയെങ്കിലും മകനെ രക്ഷിക്കാൻ കഴിഞ്ഞില്ല. അകാലത്തിലുള്ള മകന്‍റെ മരണം ഭർത്താവിനെ മാനസിക സംഘർഷങ്ങളിലാക്കി.


വീട്ടുജോലി ചെയ്താണ് ഒരു മകനെയും ഭർത്താവിനെയും വീട്ടമ്മ നോക്കിയിരുന്നത്. ഇതിനിടെ ബിജിക്ക് പ്രമേഹം പിടിപെട്ടു. പിന്നാലെ കൈഞരമ്പ് ചുരുങ്ങുന്ന അസുഖം കൂടി പിടിപെട്ടതോടെ വീട്ടമ്മയ്ക്ക് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യവുമായി.

ഇടുക്കിയെ വിഴുങ്ങിയ പ്രളയത്തിൽ വീട് കൂടി നഷ്ടപ്പെട്ടതോടെ കുടുംബം പെരുവഴിയിലായി. വാടക വീട്ടിൽ നിത്യചിലവ് പോലും വകയില്ലാതെ ബുദ്ധിമുട്ടിയതോടെയാണ് ബിജി സുമനസുകളുടെ സഹായത്തിനായി കൈനീട്ടിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.