ചെമ്മീന്‍റെ പുറം തോടില്‍നിന്ന് ജീര്‍ണിക്കുന്ന പ്ലാസ്റ്റിക്
Saturday, March 4, 2017 11:13 PM IST
ഈജിപ്തിലെ നൈല്‍ സര്‍വകലാശാലയിലെ ഗവേഷകരെല്ലാം ഇപ്പോള്‍ ചെമ്മീന്‍റെ തോട് ശേഖരിക്കുന്ന തിരക്കിലാണ്. നമ്മള്‍ നിസാരമായി വലിച്ചെറിയുന്ന ചെമ്മീന്‍ തോടില്‍നിന്ന് ജീര്‍ണിക്കുന്ന പ്ലാസ്റ്റിക് നിര്‍മിക്കാനാകും എന്ന കണ്ടെത്തലിലാണ് ഇവര്‍.

കവച ജന്തു വര്‍ഗത്തില്‍പ്പെട്ട ജീവികളുടെ തോടില്‍ കാണപ്പെടുന്ന കൈറ്റോസാന്‍ എന്ന വസ്തു ഉപയോഗിച്ച പ്ലാസ്റ്റിക്കിന്‍റെ ആദ്യ മാതൃക ഇവര്‍ നിര്‍മിച്ചു. ഇതു വാണിജ്യാവശ്യങ്ങള്‍ക്കു വിനിയോഗിച്ചാല്‍ നമ്മള്‍ വലിച്ചെറിയുന്ന മാലിന്യത്തിന് ഒരു പരിധി വരെ ആശ്വാസമാകും. ഒപ്പം ഇത് ഈജിപ്തിന്‍റെ ഭക്ഷണ കയറ്റുമതിയില്‍ വര്‍ധനയുണ്ടാകാനും സാഹായിക്കും.

റിസര്‍ച്ചിനാവശ്യമായ ചെമ്മീന്‍ തോട് സമീപത്തുള്ള റസ്റ്ററന്‍റുകളില്‍നിന്നും സൂപ്പര്‍മാര്‍ക്കറ്റുകളില്‍നിന്നും ശേഖരിക്കുന്നു. ശേഷം ഇവ വൃത്തിയാക്കി കെമിക്കല്‍ പ്രക്രിയകള്‍ക്കു വിധേയമാക്കുന്നു. ചെമ്മീന്‍ ഇറക്കുമതിയില്‍ മുന്നില്‍ നില്‍ക്കുന്ന ഈജിപ്തിന് ഈ കണ്ടുപിടിത്തം വളരെയധികം പ്രയോജനപ്പെടുമെന്നാണ് ഗവേഷകന്‍ ഹാനി ച്ബിബ് പറയുന്നത്. നൈല്‍ യൂണിവേഴ്‌സിറ്റിയിലെ നാലു ഗവേഷകരും ബ്രിട്ടനിലെ നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരും അടങ്ങുന്നതാണ് പ്രൊജക്ട് സംഘം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.