കാളപ്പോരിനു പകരം തമിഴ്നാട്ടിൽ കുറുക്കൻ പോര്
Friday, January 20, 2017 6:02 AM IST
തമിഴ്നാട്ടിൽ ഒരു വശത്തു ജെല്ലിക്കെട്ടിനുവേണ്ടിയുള്ള മുറവിളി പ്രതിഷേധമായി ഇരമ്പുകയാണ്. മറീനയിൽ ജല്ലിക്കെട്ട് നിരോധനം നീക്കണമെന്നാവശ്യപ്പെട്ടു തടിച്ചുകൂടിയ യുവജനങ്ങളുടെ എണ്ണം പതിനായിരത്തിലും അധികമായിരുന്നു. അതേസമയം സേലത്തിനു സമീപമുള്ള ചിന്നമണിയാക്കൻ പാളയത്തു വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാർക്കു മറ്റൊരു വിനോദത്തിന് അനുമതി നൽകി. ജെല്ലിക്കെട്ടിനു സമാനമായ പുതിയ വിനോദത്തിന് ഉപയോഗിക്കുന്നത് കുറുക്കന്മാരെയാണ്.

എതിരാളിയെ കടിച്ചു മുറിവേൽപ്പിക്കാതിരിക്കാൻ ജീവിയുടെ വായ് കെട്ടിവച്ചാണ് പോരിനിറക്കുന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം കുറുക്കന്മാരെ പോരിനുപയോഗിക്കുന്നതും ശിക്ഷാർഹമാണ്. എന്നാൽ, ചട്ടത്തെ അവഗണിച്ച് മനഃപൂർവം കണ്ണടയ്ക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥരുടേത്. ഇവിടങ്ങളിൽ പുതിയ പരിപാടി അരങ്ങേറുന്നതും ഇവരുടെ കണ്‍മുന്നിലാണ്.

സേലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇപ്പോൾ കാനും പൊങ്കൽ ദിവസം പുതിയ ജെല്ലിക്കെട്ടാണ് അരങ്ങേറുന്നത്. പോരിനുള്ള മൃഗത്തെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് ആചാരപ്രകാരം പ്രാർഥിക്കും. ശേഷം ഇവയെ പൂമാല അണിയിച്ചാണ് പോർക്കളത്തിലേക്ക് ഇറക്കുന്നത്. മത്സരശേഷം ഈ മൃഗങ്ങളെ ‌വനത്തിലേക്കു തിരിച്ചയയ്ക്കുമെന്നാണ് സംഘാടകർ പറയുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.