വനസാമ്രാജ്യത്തിന്‍റെ അധിപനാകാൻ ബാഹുബലി 2
Wednesday, June 21, 2017 4:43 AM IST
എല്ലാ കണ്ണുകളും മധ്യപ്രദേശിലെ ബന്ദവ്ഗഡ് ദേശീയോദ്യാനത്തിലേക്കാണ് കാരണം. അതിശക്തനും അമാനുഷികനുമായ ബാഹുബലി വിലസുന്നത് ഇവിടെയാണ്. ആരാധകരെ കോരിത്തരിപ്പിച്ച ബാഹുബലി എന്ന സിനിമയിലെ കഥയല്ല ഇത്. 125 കിലോമീറ്റർ നടന്നു ഒരു സംസ്ഥാനത്തു നിന്നും അയൽസംസ്ഥാനത്ത് എത്തിയ ഒരു കടുവയാണ് ബാഹുബലി 2 എന്ന പേരിൽ അറിയപ്പെടുന്നത്.

മുൻപ് ബാഹുബലി എന്ന് ഒരു കടുവയ്ക്ക് പേരിട്ടിരുന്നു 2014 ഫെബ്രുവരിയിൽ മധ്യപ്രദേശിലെ റിവാ എന്ന സ്ഥലത്തു നിന്ന് കിട്ടിയ ഈ കടുവയെ മധ്യപ്രദേശിലെ തന്നെ സഞ്ജയ് ടൈഗർ റിസർവിൽ എത്തിക്കുകയായിരുന്നു. അത്ഭുതകരമായ ശരീരവലിപ്പം കാരണമായിരുന്നു ആ കടുവക്ക് ബാഹുബലി എന്ന പേരു കിട്ടിയത്. പക്ഷെ 2015ൽ ബാഹുബലിക്ക് അഞ്ചു വയസായപ്പോൾ മറ്റൊരു കടുവയുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റതിനെ തുടർന്ന് ചത്തുപോയി.

മധ്യപ്രദേശിലെ പന്നാ, ഛത്തർപൂർ എന്നീ ജില്ലകളിലായി പരന്നു കിടക്കുന്ന പന്നാ നാഷണൽ പാർക്കിൽ നിന്നുമാണ് ബാഹുബലി രണ്ടിനെ ആദ്യം കണ്ടെത്തിയത്. പി213(21) എന്നായിരുന്നു ഈ കടുവയുടെ നന്പർ. കുറേ നാളുകൾ കാണാതിരുന്ന ഈ കടുവയെ പിന്നീട് കണ്ടെത്തുന്നത് മഹാരാഷ്ട്ര- മധ്യപ്രദേശ് സംസ്ഥാനങ്ങളുടെ അതിർത്തിയിലുള്ള ബന്ദവ്ഗഡ് നാഷണൽ പാർക്കിൽ നിന്നുമായിരുന്നു. 125 കിലോമീറ്റർ നടന്നാണ് ഈ കടുവ പന്നായിൽ നിന്നും ഇവിടം വരെ എത്തിച്ചേർന്നത്. ഈ ആപൂർവ നേട്ടം കൈവരിച്ച കടുവക്ക് ഇവർ പേരുമിട്ടു ബാഹുബലി 2. മൂന്നു മുതൽ അഞ്ചു മാസം വരെയെടുത്താകാം ഈ കടുവ ഇവിടം വരെയെത്തിയതെന്നാണ് പാർക്കധികൃതർ പറയുന്നത്.

533 കിലോമീറ്ററിലായി പരന്നു കിടക്കുന്ന പന്നാ ടൈഗർ റിസർവിൽ 30 മുതൽ 32 കടുവകൾ വരെയുണ്ട്. കെൻ ബെട്ട്‌വാ റിവർ ലിങ്ക് പ്രോജക്ടാണ് ഇവിടെയുള്ള വന്യജീവികൾ നേരിടുന്ന വലിയ ഭീഷണി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.