തക്കാളിവണ്ടിക്ക് കാവലായി സുരക്ഷാ ഭടന്മാർ
Monday, July 24, 2017 1:12 AM IST
തോക്കേന്തിയ 12 സുരക്ഷാ ഭടന്മാരുടെ അകന്പടിയിൽ ആ ട്രക്ക് എത്തിയപ്പോൾ ജനക്കൂട്ടം അന്പരന്നു. വിലകൂടിയ സ്വർണക്കട്ടികളോ നോട്ടുകെട്ടുകളോആയിരിക്കും ട്രക്കിലെന്നാണ് അവർ കരുതിയത്. എന്നാൽ ഏവരെയും ഞെട്ടിച്ച് ട്രക്കിൽനിന്ന് പുറത്തിറങ്ങിയത് തക്കാളിയാണ്! സംശയിക്കേണ്ട അടുക്കളകളിലെ രാജകുമാരനായ തക്കാളിതന്നെ. മധ്യപ്രദേശിലെ ഇൻഡോറിലുള്ള മാൻഡിയിലാണ് തക്കാളിക്ക് വിവിഐപി പരിവേഷം ലഭിച്ചത്.

വില കുതിച്ചുയരുന്ന സാഹചര്യത്തിൽ കവർച്ചക്കാരിൽനിന്നു രക്ഷ നേടാനാണ് അധികൃതർ ഇങ്ങനെയൊരു നടപടി സ്വീകരിച്ചത്. മാസങ്ങൾക്കു മുന്പ് കിലോയ്ക്ക് ഒരു രൂപയായിരുന്നു പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തക്കാളിയുടെ വില. അന്നു വഴിയരികിൽ ആർക്കും വേണ്ടാതെ ഉപേക്ഷിക്കപ്പെട്ട തക്കാളിക്ക് ഇപ്പോൾ പൊന്നുംവിലയാണുള്ളത്. കഴിഞ്ഞ ദിവസം മുംബൈയിൽ തക്കാളിയുമായിവന്ന ലോറി കവർച്ചാസംഘം തട്ടിയെടുത്തിരുന്നു. തക്കാളിക്ക് സുരക്ഷയൊരുക്കി കൊള്ളക്കാരെ നേരിടാനുള്ള തയാറെടുപ്പിലാണ് മറ്റു സംസ്ഥാനങ്ങളും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.