വനിതകളുടെ കൈയിൽ നോർവേ ഭദ്രം..!
Sunday, October 22, 2017 11:01 PM IST
രാജ്യഭരണകൂട തലപ്പത്തെ പ്രധാന വകുപ്പുകളെല്ലാം വനിതകളുടെ പക്കൽ ഏൽപ്പിച്ച് ലോകശ്രദ്ധ നേടിയിരിക്കുകയാണ് നോർവേ. നോർവീജിയൻ പ്രധാനമന്ത്രി എർണ സോൾബെർഗ് വെള്ളിയാഴ്ച മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പ്രതിരോധമന്ത്രിയായിരുന്ന ഇനെ എറിക്സൻ സോറൈഡ് വിദേശകാര്യ മന്ത്രിയായി നിയമിക്കപ്പെട്ടു. ഇതോടെയാണ് മന്ത്രിസഭയുടെ താക്കോൽസ്ഥാനങ്ങളിൽ വനിതാ പ്രാതിനിധ്യം ഉയർന്നത്. രാജ്യത്തിന്‍റെ ആദ്യ വനിതാ വിദേശകാര്യ മന്ത്രിയാണ് സോറൈഡ്. വിദേശകാര്യമന്ത്രിയായിരുന്ന ബോർഗെ ബ്രെൻഡ് വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ പ്രസിഡന്‍റായി മാറിയിടത്തേക്കാണ് സോറൈഡിന്‍റെ നിയമനം.

സോൾബെർഗിനെയും സോറൈഡിനെയും കൂടാതെ ധനമന്ത്രി ശിവ് ജെൻസനാണ് മന്ത്രിസഭയിലെ ഒരു പ്രധാന വനിത. ലോകചരിത്രത്തിൽ ഇതാദ്യമല്ലെങ്കിലും നോർവേയുടെ ചരിത്രത്തിൽ ഇതാദ്യമാണെന്ന് സോൾബെർഗ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഫിലിപ്പൈൻസ്, സ്വിറ്റ്സർലൻഡ്, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളുടെ ഭരണകൂട തലപ്പത്ത് സമാനരീതിയിൽ വനിതാ പ്രാതിനിധ്യമുണ്ടായിട്ടുണ്ട്.

മറ്റു സ്കാൻഡിനേവിയൻ (ഫിൻലൻഡ്, സ്വീഡൻ) രാജ്യങ്ങളെപ്പോലെ ഏറെക്കാലം മുന്പുതന്നെ ലിംഗസമത്വത്തിന് പ്രാധാന്യം നല്കുന്ന രാജ്യമായിരുന്നു നോർവേ. 1986ൽ 18 അംഗ മന്ത്രിസഭയിൽ എട്ടു പേരും വനിതകളായിരുന്നു.

ഇനെ എറിക്സൻ സോറൈഡിനു പകരം ഫ്രാങ്ക് ബക്കെ ജെൻസണെ പ്രതിരോധം ഏൽപ്പിച്ചു. അദ്ദേഹം കൈകാര്യം ചെയ്തിരുന്ന യൂറോപ്യൻ അഫയേഴ്സ് വിഭാഗം പുതുമുഖമായ മാരിറ്റ് ബെർഗൻ റോസ്‌ലാൻഡ് ഏറ്റെടുക്കും. ഈ വർഷം അവസാനം മന്ത്രിസഭ വീണ്ടും പുനഃസംഘടിപ്പിക്കാനിടയുണ്ടെന്നാണ് റിപ്പോർട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.