ഭാര്യയോ ജയിലോ; യുഎസ് പൗരൻ തെരഞ്ഞെടുത്തത് ജയിൽ
Thursday, September 8, 2016 10:31 PM IST
ഭാര്യ വേണോ, ജയിൽ വേണോ എന്ന സമസ്യക്ക് യുഎസ് പൗരൻ തെരഞ്ഞെടുത്തത് ജയിൽ എന്ന ഉത്തരം. ബാങ്ക് കവർച്ചയ്ക്കിടെ പിടിയിലായ കാൻസസ് സ്വദേശിയെ ചോദ്യം ചെയ്തപ്പോഴാണ് യുഎസ് ഫെഡറൽ ഏജൻസിക്ക് ഈ വിചിത്രമായ ഉത്തരം ലഭിച്ചത്. ലാറി റിപ്പിൾ എന്ന എഴുപതുകാരനാണ് കഥയിലെ താരം.

വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നതിങ്ങനെ: കാൻസസ് സിറ്റിയിലെ ബാങ്കിലെത്തിയ ലാറി റിപ്പിൾ ജീവനക്കാരന് ഒരു കുറിപ്പു കൈമാറി. എന്റെ കൈയിൽ ഒരു തോക്കുണ്്ട്. നിങ്ങളുടെ പണം എനിക്കു തരൂ എന്നായിരുന്ന കത്തിൽ എഴുതിയിരുന്നത്. ഉടൻതന്നെ ജീവനക്കാരൻ മേശ വലിപ്പിലുണ്്ടായിരുന്ന 2,924 ഡോളർ ലാറിക്കു കൈമാറി. തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കാതിരുന്ന ലാറി ലോബിയിലിരുന്ന് ബാങ്കിലെ സുരക്ഷാ ജീവനക്കാരനുമായി കുശലാന്വേഷണം ആരംഭിച്ചു. പോലീസ് സംഘം ബാങ്കിലെത്തിയപ്പോൾ നിങ്ങൾ അന്വേഷിക്കുന്നയാൾ താനാണ് എന്നു ലാറിതന്നെ പോലീസിനെ അറിയിച്ചു. പോലീസ് ഏജന്റ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും പണം കണ്്ടെത്തുകയും ചെയ്തു.

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് ലാറി നാടകീയസംഭവങ്ങൾ വെളിപ്പെടുത്തിയത്. വീട്ടിൽ ഭാര്യയുമായി തർക്കമുണ്്ടാക്കിയ ലാറി വീടിനേക്കാൾ ഭേദം ജയിലാണെന്നു തീരുമാനിച്ചു. വീട്ടിൽനിന്നിറങ്ങി നേരെ ബാങ്കിലെത്തിയ ലാറി കവർച്ച നടത്തി പോലീസിന് പിടികൊടുത്തു. എന്നാൽ ജയിലിലെത്തി കഥ വിവരിച്ചപ്പോൾ ഫെഡറൽ അതോറിറ്റി ലാറിയെ നിരാശപ്പെടുത്തി. കേസ് പരിഗണിച്ച മജിസ്ട്രേറ്റ് ലാറിയെ ജയിൽ മോചിതനാക്കാൻ ഉത്തരവിട്ടു.

ജയിലിൽനിന്നു പുറത്തിറങ്ങിയ ലാറി റിപ്പിളിന്റെ പ്രതികരണം ഇതേവരെ ലഭ്യമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.