വിത്തുകൾ നശിക്കരുത്; വിത്തുനിലവറ പുതുക്കിപ്പണിയും
Tuesday, March 6, 2018 9:11 AM IST
മഞ്ഞുരുകൽ ഭീഷണി നേരിടുന്ന വിത്തുനിലവറയുടെ രൂപം മാറുന്നു. മഞ്ഞുരുകലിനെ പ്രതിരോധിക്കാനാണ് രൂപമാറ്റം. അണുവായുധങ്ങളെയും മറ്റു പ്രകൃതിക്ഷോഭങ്ങളെയും ചെറുക്കാനുതകുന്ന രീതിയിലാണ് വിത്തു നിലവറ പണികഴിപ്പിച്ചിരിക്കുന്നത്. ഉത്തരധ്രുവത്തിൽ മഞ്ഞുമലയുടെ സമീപം ഭൂമിക്കടിയിലായാണ് വിത്തുനിലവറ സ്ഥിതി ചെയ്യുന്നത്.

പ്രകൃതിക്ഷോഭങ്ങളുടെ കൂട്ടത്തിൽ മഞ്ഞുരുകിയുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് ചിന്തിക്കാതിരുന്നതാണ് വിത്തുനിലവറയ്ക്ക് ഭീഷണിയായിരിക്കുന്നത്. ഉത്തരധ്രുവത്തിലെ താപനില ഉയരുന്നത് മഞ്ഞുരുകലിലേക്കും നയിക്കും. വിത്തുനിലവറയുടെ സംരക്ഷണ കവചം മഞ്ഞുപാളികളാണല്ലോ. ഈ മഞ്ഞുപാളികൾ ഉരുകിത്തീരുന്നതോടെ വിത്തുനിലവറയിൽ സൂക്ഷിച്ചിരിക്കുന്ന വിത്തുകൾ നശിച്ചു പോകുമെന്നാണ് ശാസ്ത്രജ്ഞർ കണക്കു കൂട്ടുന്നത്. ഇതിനാലാണ് മഞ്ഞുപാളികൾ ഉരുകുന്നതിലൂടെ സംഭവിക്കാവുന്ന അപകടത്തെ പ്രതിരോധിക്കാനായി വിത്തുനിലവറയുടെ രൂപം മാറ്റാൻ ശാസ്ത്രജ്ഞർ ആലോചിക്കുന്നത്.

ഉത്തരധ്രുവത്തില്‍നിന്ന് ഏകദേശം 1000 കിലോമീറ്റർ അകലെ ആര്‍ക്‌ടിക് ദ്വീപിലെ സ്വാള്‍ബാര്‍ഡില്‍ ഉപയോഗശൂന്യമായ കല്‍ക്കരിഖനിക്കുള്ളിലാണു വിത്തുനിലവറ.ലോകത്തിലെ എല്ലാത്തരം വിത്തിനങ്ങളും സംരക്ഷിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക എന്ന ആശയത്തെ മുന്‍നിര്‍ത്തി 2008ലാണ് വിത്തുനിലവറ നോർവെ സ്ഥാപിച്ചത്. നിലവറയുടെ തുരങ്കത്തിന് 120 മീറ്റര്‍ നീളമുണ്ട്. മൂന്നു വാതിലുകളാണ് സംരക്ഷണം നല്കുന്നത്. പത്തു ലക്ഷത്തോളം വിത്തിനകളാണ് ഈ നിലവറയിലുള്ളത്. ‌

യുദ്ധം, കാലാവസ്ഥാ വ്യതിയാനം, പ്രകൃതിക്ഷോഭങ്ങള്‍, രോഗബാധ, ആണവ ആക്രമണം എന്നിവയില്‍നിന്നൊക്കെ വിത്തുകള്‍ക്കു സംരക്ഷണം നല്കുന്ന രീതിയിലാണ് നിര്‍മാണം. പ്ലാസ്റ്റിക് പെട്ടിക്കുള്ളിലാണ് വിത്തുകള്‍ സൂക്ഷിച്ചിരിക്കുന്നത്. പെട്ടിക്കു മുകളില്‍ രാജ്യവും വിത്തിനവും രേഖപ്പെടുത്തിയിട്ടുണ്ട്. മൈനസ് 18 ഡിഗ്രി സെല്‍ഷസാണ് നിലവറയ്ക്കകത്തെ താപനില. മഞ്ഞുരുകുന്നതിനാല്‍ ഈ താപനില നിലനിര്‍ത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. നിലവറയുടെ നവീകരണ പ്രവൃത്തികള്‍ക്കായി 13 കോടി രൂപയാണ് നോര്‍വെ വകയിരുത്തിയിരിക്കുന്നത്. വിത്തുനിലവറയുെടെ രൂപഘടനയിൽ മാറ്റംവരുത്തുകയെന്ന വലിയ ശ്രമകരമായ ദൗത്യമാണ് ശാസ്ത്രജ്ഞർക്കു മുന്നിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.