മെസിയെ കളിയാക്കിയത് സഹിച്ചില്ല; റൊണാൾഡോ ആരാധികയായ ഭാര്യയെ ഉപേക്ഷിച്ച് ആരാധകൻ
Sunday, July 8, 2018 9:09 AM IST
“മെസിയെ കളിയാക്കിയാൽ ഞാൻ സഹിക്കില്ല. അതിപ്പോ ആരായാലും ശരി’’. തന്‍റെ പ്രിയതാരം മെസിയെ കളിയാക്കിയ ഭാര്യയെ ഡിവോഴ്സ് ചെയ്യാനുള്ള നടപടിക്രമം നിർഹിച്ചശേഷം കോടതിൽനിന്നിറങ്ങുന്പോഴും  നാല്പതുകാരനായ ആർസന്‍റെ അരിശമൊടുങ്ങിയിട്ടില്ല. 14 വർഷംനീണ്ടുനിന്ന ആനന്ദനിർഭരമായ ദാന്പത്യം അവസാനിച്ചതിന്‍റെ നിരാശയുണ്ടെങ്കിലും തന്‍റെ തീരുമാനത്തിൽ ആർസൻ വിട്ടുവീഴ്ചയ്ക്കില്ല. കാരണം മെസിയാണയാൾക്കെല്ലാം.

മോസ്കോ നിവാസികളായ ആർസനും ഭാര്യ ലുഡ്മൈലയും കണ്ടുമുട്ടുന്നത് 2002ലെ ലോകകപ്പ് ഫുട്ഫോൾ സമയത്താണ്. ചെലിൻബിസ്കിലുള്ള സ്പോർട്സ് ബാറിൽ തങ്ങളുടെ ഫുട്ബോൾ അഭിരുചികൾ പങ്കുവച്ച് അവർ അടുത്തു, മനസിലുണ്ടായിരുന്ന ഫുട്ബോൾ പ്രണയമാണ് അവരെ ഒന്നിപ്പിച്ചത്.

അധികം വൈകാതെതന്നെ ഇരുവരും നിയമപരമായി വിവാഹം ചെയ്തു. ആനന്ദത്തിന്‍റെ നാളുകൾ. സമാധാനത്തിലും സ്നേഹത്തിലും അവർ ഒരുമിച്ച് 14 വർഷം ജീവിച്ചു. എന്നാൽ, കാര്യങ്ങൾ മാറിമറിയുന്നത് ഇത്തവണത്തെ ലോകകപ്പിൽ ക്രൊയേഷ്യ അർജന്‍റീനയെ പരാജയപ്പെടുത്തിയതോടെയാണ്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കടുത്ത ആരാധികയായ ലുഡ്മൈല ഭർത്താവിനെ ചൊടിപ്പിക്കാൻ മെസിയെ കളിയാക്കാൻ തുടങ്ങി. ആദ്യമൊക്കെ ആർസൻ ആ പരിഹാസം തമാശയായി ക്ഷമിച്ചു. എന്നാൽ, ഫ്രാൻസിനോട് ഏറ്റുമുട്ടി പരാജയപ്പെട്ട് അർജന്‍റീന ലോകകപ്പിൽനിന്നു പുറത്തായ ദിവസം ലുഡ്മൈല മെസിയെ കളിയാക്കിയത് ആർസനു ക്ഷമിക്കാനായില്ല.

ഒരു അക്ഷരം പോലും പറയാതെ വീടുവിട്ടിറങ്ങിയ ആർസൻ മടങ്ങിയെത്തിയതു വിവാഹബന്ധം വേർപെടുത്താനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ച ശേഷമായിരുന്നു. വിവാഹബന്ധം തകർന്നതിൽ ഫുട്ബോൾ ഭ്രാന്ത് തലയ്ക്കുപിടിച്ച ലുഡ്മൈലനിനും വലിയ ദുഃഖമൊന്നും കാണുന്നില്ല. തന്‍റെ പ്രിയതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ലോകകപ്പിൽനിന്നു പുറത്തായതിന്‍റെ ദുഃഖമോർത്താൽ ഇതൊക്കെയെന്ത് എന്ന മട്ടിലാണ് ലുഡ്മൈല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.