"ദെെവത്തിന്‍റെ സ്വന്തം നാട്'; പരസ്യം ലണ്ടനില്‍ തെളിയുമ്പോള്‍...
Saturday, May 4, 2024 3:06 PM IST
നമ്മുടെ നാട് എത്ര ഭംഗിയാര്‍ന്നതാണെന്ന് അറിയണമെങ്കില്‍ നിങ്ങള്‍ മറ്റൊരു നഗരത്തില്‍ പോയി നോക്കണം. അപ്പോഴാണ് അത്രയധികം നദികളും മലകളും കുന്നുകളും അരുവികളും കാടുമൊക്കെയുള്ള ഈ ചെറിയ ഭൂപ്രദേശം എത്ര വിസ്മയമെന്ന് ബോധ്യപ്പെടുക.

ഈ നാടിന്‍റെ സൗന്ദര്യം ആസ്വദിക്കാന്‍ അങ്ങ് വിദേശരാജ്യങ്ങളില്‍ നിന്നൊക്കെ ആളുകള്‍ എല്ലാവര്‍ഷവും എത്താറുണ്ടല്ലൊ. അതിനാല്‍ത്തന്നെ നമ്മുടെ വിനോദസഞ്ചാരവകുപ്പ് മറ്റിടങ്ങളിലും ടൂറിസത്തെ ആധാരമാക്കി പരസ്യങ്ങള്‍ ചെയ്യാറണ്ട്.

അത്തരമൊന്ന് മറ്റൊരു രാജ്യത്തുവച്ചു കണ്ട് അനുഭവം അടുത്തിടെ ഒരാള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയുണ്ടായി. സാധാരണയായി കേരളത്തെ "ദൈവത്തിന്‍റെ സ്വന്തം നാട് 'എന്നാണല്ലൊ പറയുക. ഈ വാചകവുമായി ഒരു ബസ് അങ്ങ് ലണ്ടനിലൂടെ സഞ്ചരിക്കുന്നത് റയാന്‍ ഷിജു എന്നൊരാള്‍ കാണുകയണ്ടോയി.

"ലണ്ടനില്‍ കേരളം ബസ് പരസ്യം ചെയ്തു'എന്ന അടിക്കുറിപ്പോടെ അദ്ദേഹം ഈ കാഴ്ച ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. അതില്‍ കേരളത്തിലെ മനോഹരമായ കായലുകളുടെയും ആലപ്പുഴയിലെ ഹൗസ് ബോട്ടിന്‍റെയും മനോഹരമായ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡബിള്‍ ഡെക്കര്‍ ബസ് ലണ്ടന്‍ നിരത്തിലൂടെ സഞ്ചരിക്കുന്നതായി കാണാം.

ബസിന്‍റെ ഒരു വശത്ത് ഒരു ഹാഷ്ടാഗ്, "ട്രാവല്‍ ഫോര്‍ ഗുഡ്' എന്ന് എഴുതിയിരിക്കുന്നു. സംഗതി സമൂഹ മാധ്യങ്ങള്‍ ഏറ്റെടുത്തു. നിരവധി ഇന്‍റര്‍നെറ്റ് ഉപയോക്താക്കള്‍ വീഡിയോ ഇഷ്ടപ്പെടുകയും വിനോദസഞ്ചാര വകുപ്പിന്‍റെ നൂതനമായ മാര്‍ക്കറ്റിംഗ് കാമ്പെയ്നെ പ്രശംസിക്കുകയും ചെയ്തു. "കേരളത്തിലൂടെ ഇന്ത്യയെ ജനങ്ങള്‍ തിരിച്ചറിയുന്നു, അതില്‍ അഭിമാനിക്കുന്നു' എന്നാണൊരു മലയാളി കുറിച്ചത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.