കുരങ്ങന് കോപ്പിറൈറ്റ് നൽകേണ്ടെന്ന് കോടതി
Thursday, April 26, 2018 8:37 AM IST
അങ്ങനെ അക്കാര്യത്തിലൊരു തീരുമാനമായി. മൃഗങ്ങൾക്ക് പകർപ്പവകാശവും ബൗദ്ധിക സ്വത്തവകാശവുമൊക്കെ അനുവദിക്കാനാകുമോ എന്ന വിഷയം ലോകർക്ക് ചർച്ചയ്ക്കായി നൽകിയ ‘നൊരുട്ട സെൽഫി കേസി’ൽ വിധിയായി.

ബ്രിട്ടീഷ് വൈൽഡ് ലൈഫ് ഫോട്ടോഗ്രഫറായ ഡേവിഡ് സ്ലാട്ടറിന്‍റെ കാമറ അദ്ദേഹമില്ലാതിരുന്നപ്പോൾ കൈക്കലാക്കി സെൽഫിയെടുത്ത നൊരുട്ട കുരങ്ങന് പകർപ്പവകാശം നൽകാനാവില്ലെന്നു യുഎസ് കോടതി വിധിച്ചു.

മൂന്നു വർഷം നീണ്ട നിയമപോരാട്ടത്തിനാണ് ഇതോടെ പര്യവസാനമായത്. 2011ൽ ഇന്തോനേഷ്യൻ ദ്വീപായ സുലവാസിൽ വച്ചാണ് മക്കാക്ക ഇനത്തിൽപ്പെട്ട നൊരുട്ട എന്ന കുരങ്ങൻ സെൽഫിയെടുത്തത്. പിന്നീട് ഡേവിഡ് തന്നെയാണ് സെൽഫി സമൂഹമാധ്യമങ്ങളിൽ നൽകിയത്.

ചിത്രം സൂപ്പർ ഹിറ്റായതോടെ ആരോരുമറിയാതിരുന്ന ആ വാനരഫോട്ടോഗ്രഫർക്ക് നൊരുട്ട എന്ന പേരും നൽകി. ലോകത്ത് ഏറ്റവുമധികം ഷെയറുകൾ നേടിയ സെൽഫിയെന്ന റിക്കാർഡും നൊരുട്ടയുടെ ചിത്രം സ്വന്തമാക്കി. ഇന്നും ആ റിക്കാർഡ് ഭേദിക്കപ്പെട്ടിട്ടില്ല.

ചിത്രം ഹിറ്റായതോടെ ചിത്രത്തിന്‍റെ പകർപ്പവകാശം നൊരുടയ്ക്കു നൽകണമെന്നാവശ്യപ്പെട്ട് അമേരിക്കൻ മൃഗക്ഷേമ സംഘടനയായ പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് അനിമൽ (പിഇടിഎ) കോടതിയെ സമീപിക്കുകയായിരുന്നു. കീഴ്ക്കോടതി സംഘടനയുടെ ആവശ്യം നിരസിച്ചതോടെയാണ് പിഇടിഎ അപ്പീൽ നൽകുന്നത്.

എന്നാൽ നൊരുട്ടയ്ക്ക് പകർപ്പവകാശം നൽകാനാവില്ലെന്ന് അപ്പീൽകോടതി കഴിഞ്ഞ ദിവസം വിധിച്ചു. പിഇടിഎയ്ക്കു നൊരുട്ടയ്ക്കുവേണ്ടി കോടതിയെ സമീപിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ കോടതിവിധിക്കെതിരേ സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനങ്ങളാണുയരുന്നത്. മനുഷ്യത്വമില്ലാത്ത വിധിയാണിതെന്നു പിഇടിഎയും പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.