"അതും കുടുംബാംഗം'; പശുവിന് ബേബി ഷവര്‍ ഒരുക്കി യുവതി
Thursday, March 7, 2024 11:06 AM IST
നിരവധി മൃഗങ്ങളെ ആളുകള്‍ ഓമനിച്ചു വളര്‍ത്താറുണ്ട്. അവയില്‍ നമുക്കേറ്റം ഗുണം നല്‍കുന്ന ഒന്നാണ് പശു. സനാതന സംസ്‌കാരത്തില്‍ പശുക്കളെ പവിത്രമായി കണക്കാക്കുന്നതിനാല്‍ പല കുടുംബങ്ങളും പശുക്കളെ അവരുടെ കുടുംബത്തിന്‍റെ ഭാഗമായി വളര്‍ത്തുന്നു.

ഇപ്പോഴിതാ കര്‍ണാടകയിലെ ഒരു വീട്ടമ്മ പശുവിനായി ചെയ്ത കാര്യം വലിയ വാര്‍ത്തയാവുകയാണ്. മാണ്ഡ്യ ജില്ലയിലെ രമണകൊപ്പലു ഗ്രാമത്തില്‍ നിന്നുള്ള സകര്‍ണതു എന്ന യുവതിയാണ് ഇത്തരത്തില്‍ ശ്രദ്ധനേടിയത്.

അതിനു കാരണം ഇവര്‍ ഗര്‍ഭിണിയായ തന്‍റെ പശുവിന് ബേബി ഷവര്‍ ഒരുക്കി. സാധാരണയായി ഗര്‍ഭവതികളായ സ്ത്രീകള്‍ക്കായിട്ടാണ് ഈ ചടങ്ങ് നടത്താറുള്ളത്. ബേബി ഷവര്‍ ലോകമെമ്പാടും പല പേരുകളില്‍ നടത്തപ്പെടാറുണ്ട്. ഇന്ത്യയില്‍ ഈ ചടങ്ങ് പ്രധാനമായും ഗോധ് ഭാരായി എന്നാണ് അറിയപ്പെടുന്നത്.

സകര്‍ണതുവിന്‍റെ പശുവാണ് ദേവി. പശുവിന് ഗര്‍ഭം ആയപ്പോള്‍ സകര്‍ണതു അയല്‍പ്പക്കാരേയും സുഹൃത്തുക്കളെയും ഒക്കെ വിളിച്ചു കൂട്ടി. വീടും തൊഴുത്തുമൊക്കെ അലങ്കരിച്ചു. ദേവിയെ പച്ച സാരിയുടുപ്പിച്ചു. മാത്രമല്ല പശുവിന് പഴങ്ങളും മറ്റും കഴിക്കാനായി നല്‍കി.

സകര്‍ണതുവിന്‍റെ അമ്മയുടെ പേരാണ് ഈ പശുവിന് നല്‍കിയിട്ടുള്ളത്. അവരുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചുപോയിരുന്നു. എന്തായാലും ഈ ചടങ്ങില്‍ എത്തിയവര്‍ക്കും സന്തോഷം. വേറിട്ട വാര്‍ത്തയറിഞ്ഞ നെറ്റിസനും സന്തോഷം.

നിരവധി അഭിപ്രായങ്ങള്‍ ലഭിച്ചു. "നല്ല കാര്യം; അതിന്‍റെ മാതൃത്വത്തെ ബഹുമാനിക്കാന്‍ തോന്നിയല്ലൊ' എന്നാണൊരാള്‍ കുറിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.