വനിതാ വില്ലേജ് ഓഫീസർക്കു സംഭവിച്ചതെന്ത്?; അസ്വാഭാവിക മരണത്തിനു കേസ്
Monday, October 4, 2021 3:15 PM IST
അടൂര്‍: അടൂരിൽ വനിതാ വില്ലേജ് ഓഫീസര്‍ മരിച്ച സംഭവത്തില്‍ അടൂര്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. അടൂര്‍ വില്ലേജ് ഓഫീസര്‍ കലയപുരം പൂവറ്റൂര്‍ കിഴക്ക് വാഴോട്ട് വീട്ടില്‍ ജയകുമാറിന്‍റെ ഭാര്യ എസ്. കല (49) മരിച്ച സംഭവത്തിലാണ് അടൂര്‍ പോലീസ് കേസെടുത്തത്. ശസ്ത്രക്രിയയ്ക്കു ശേഷം ചികിത്സയിലിരിക്കെയാണ് കല മരണത്തിനു കീഴടങ്ങിയത്.

മരണത്തിനു കാരണം ചികിത്സാ പിഴവാണെന്നു ചൂണ്ടികാട്ടി ബന്ധുക്കള്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ഒന്നിനു ശസ്ത്രക്രിയയ്ക്കു വിധേയയായ കലയുടെ ആരോഗ്യസ്ഥിതി മോശമായതോടെ വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.


ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശസത്രക്രിയയ്ക്കുശേഷം നിരീക്ഷണത്തിലിരിക്കവേ അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടായെന്നാണ് പറയുന്നത്. മൃതദേഹം ഇന്നലെ കൊട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

കലയുടെ സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം നാലിനു പരേതയുടെ വീടായ കലയപുരം പൂവറ്റൂര്‍ വാഴോട്ട് വീട്ടില്‍ നടക്കും. ജനകീയ വില്ലേജ് ഓഫീസര്‍ എന്ന നിലയില്‍ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയായ കലയുടെ നിര്യാണത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, സിപിഐ ജില്ലാ സെക്രട്ടറി എ.പി. ജയന്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

പോലീസ് സര്‍ജന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. റിപ്പോര്‍ട്ട് ലഭിച്ചെങ്കിലേ ചികിത്സാ പിഴവ് സംഭവിച്ചോ എന്ന് അറിയാന്‍ കഴിയൂ.രാവിലെ അടൂരില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ നിരവധിയാളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. മക്കള്‍: വി.ജെ. ഐശ്വര്യ, വി.ജെ അക്ഷയ് മരുമകന്‍ : ജഗദീഷ് കുമാര്‍.