കോണ്‍ഗ്രസിന്‍റെ ഒമ്പതാം പട്ടിക: രാജസ്ഥാനില്‍ രണ്ടിടത്ത് സ്ഥാനാര്‍ഥികളെ മാറ്റി
Saturday, March 30, 2024 1:43 AM IST
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒമ്പതാംഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ തര്‍ക്കം നിലനില്‍ക്കുന്ന മൂന്ന് സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. രാജസ്ഥാനില്‍ രണ്ടുസീറ്റുകളില്‍ സ്ഥാനാര്‍ഥികളെ മാറ്റി.

കര്‍ണാടകയില്‍ ചിക്കബല്ലാപുര, ചാമരാജനഗര്‍, ബല്ലാരി സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ചിക്കബല്ലാപുരയില്‍ രക്ഷരാമയ്യ മത്സരിക്കും. ചാമരാജനഗറില്‍ സുനില്‍ ബോസും ബല്ലാരിയില്‍ ഇ. തുക്കാറാമും ജനവിധി തേടും.

രാജസ്ഥാനിലെ രാജ്‌സമന്ദില്‍ സുദര്‍ശന്‍ റാവത്തിനെ മാറ്റി ഡോ. ദാമോദര്‍ ഗുര്‍ജാറിനെ സ്ഥാനാര്‍ഥിയാക്കി. നേരത്തെ പ്രഖ്യാപിച്ച സുദര്‍ശന്‍ റാവത്ത് മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് മാറ്റം. ബില്‍വാരയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ദാമോദര്‍ ഗുര്‍ജാറിന് പകരം മുന്‍ സ്പീക്കര്‍ സി.പി. ജോഷി ബില്‍വാരയില്‍ മത്സരിക്കും.
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക